Ramanujam - The Man of Infinity

April 26, 2022 Add Comment
ഏപ്രിൽ 26...

ഗണിതശാസ്ത്രത്തിലെ അത്ഭുതപ്രതിഭ,
ശ്രീനിവാസ രാമാനുജൻ
(1887 - 1920)
ഓർമ.

''രാമാനുജന്റെ തോട്ടത്തിൽ നിന്നുള്ള വിത്തുകൾ കാറ്റിൽ വീശുകയും ഭൂപ്രകൃതി മുഴുവൻ മുളപ്പിക്കുകയും ചെയ്യുന്നു.''-
ഫ്രീമാൻ ഡിസൈൻ.

ആധുനിക ഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനാണ് ശ്രീനിവാസ രാമാനുജൻ.

ശുദ്ധ ഗണിതത്തിൽ വിദഗ്ദശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലുടെ ഗണിതവിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നങ്ങൾ തുടങ്ങിയ ഗണിതശാസ്ത്ര മേഖലകളിൽ അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി.

ദരിദ്രകുടുംബത്തിൽ ജനിച്ച് ഉന്നത വിദ്യാഭ്യാസത്തിനുപോലും വകയില്ലാതെ വലഞ്ഞ യുവാവ് മഹാഗണിതജ്ഞനായി ഇംഗ്ലണ്ടിലെ ഉന്നത ശാസ്ത്ര സഭകളിലിടം പിടിച്ച കഥ അപൂർവവും നാടകീയവുമാണ്. അല്പകാലം മാത്രം നീണ്ട ജീവിതത്തിനിടയിൽ രാമാനുജൻ കീഴടക്കിയത് ഗണിതത്തിലെ രാജപാതകളാണ്.

തമിഴ്നാട്ടിലെ ഈറോഡിൽ ജനനം.
പഠനത്തിലെ മികവ് പരിഗണിച്ച് പകുതി ഫീസ് ഇളവു നൽകിയായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഉയർന്ന ക്ലാസ്സുകളിലുള്ളവരുടെ സംശയങ്ങൾ തീർത്തുകൊടുത്തും വിഷമം പിടിച്ച കണക്കുകൾ നിമിഷങ്ങൾ കൊണ്ടു ചെയ്തും ഏതു സംഖ്യയുടെ വർഗമൂലവും പൈയുടെ മൂല്യവും നാലോ അഞ്ചോ ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിച്ചും സ്കൂളിൽ താരമായി.

1904-ൽ സ്കോളർഷിപ്പ് സഹായത്തോടെ കുംഭകോണം സർക്കാർ സ്കൂളിൽ ചേർന്നു. ഗണിതത്തിലൊഴികെ മറ്റു വിഷയങ്ങളിൽ പരാജയപ്പെട്ടതോടെ സ്കോളർഷിപ്പ് നഷ്ടമായി.
1906-ൽ പച്ചയപ്പാസ് കോളേജിൽ ചേർന്നെങ്കിലും അവിടെയും ഗണിതത്തിലൊഴികെ മറ്റു വിഷയങ്ങളിൽ പരാജയപ്പെട്ടതോടെ സർവകലാശാലാ സ്വപ്നം പൊലിഞ്ഞു.

സംശങ്ങൾ തീർക്കാൻ ആരുമില്ലാതെ തനിച്ചിരുന്നു പഠനം തുടർന്നും ജീവിക്കാൻ ജോലിയന്വേഷിച്ചും നടക്കുന്നതിനിടെ ജി.എസ്.കാർ എഴുതിയ ഗണിതപുസ്തകത്തിലെ, വേണ്ടത്ര തെളിവുകളോ വിശദീകരണമോ ഇല്ലാത്ത 6000 സങ്കീർണ്ണ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലേർപ്പെട്ടു. അതിലെ പുതിയ ഗണിത ശ്രേണികൾ ഒന്നൊന്നായി രാമാനുജൻ കണ്ടെത്തി. അതിവിദഗ്ദ ഗണിതജ്ഞർക്കു മാത്രം കഴിയുന്ന പ്രവൃത്തിയായിരുന്നു അത്. 'പൈ' യുടെ മൂല്യം എട്ട് ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിക്കാനുള്ള മാർഗ്ഗം ആവിഷ്കരിച്ചു. പൈയുടെ മൂല്യം വേഗത്തിൽ നിർണയിക്കാനുള്ള കമ്പ്യൂട്ടർ 'ആൽഗരിത'ത്തിന് അടിസ്ഥാനമായത് ഈ കണ്ടുപിടുത്തമാണ്. ഉത്കൃഷ്ടമൊന്നുമല്ലാത്ത കാർ-ന്റെ പുസ്തകം പ്രശസ്തമായത് രാമാനുജനിലൂടെയാണ്.

1911-ൽ ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ ജേണലിൽ രാമാനുജൻ തയ്യാറാക്കിയ പ്രബന്ധം അടിച്ചുവന്നതോടെ പ്രശസ്തിയിലേക്കുയർന്നു.

1912-ൽ മറ്റു പലരുടെയും സഹായത്തോടെ മദ്രാസ് അക്കൗണ്ട്സ് ജനറൽ ഓഫീസിൽ ക്ലർക്കായി. 1913-ൽ മദ്രാസ് സർവകലാശാല ഗവേഷണ വിദ്യാർത്ഥിയായി. അവിടെവച്ച് ' കണ്ടെത്തിയ പല സിദ്ധാന്തങ്ങളും കൂടെയുള്ളവർക്കും അധ്യാപകർക്കും എളുപ്പം ഗ്രഹിക്കാനോ മനസ്സിലാക്കാനോ കഴിയുന്നതായിരുന്നില്ല.

പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ കേംബ്രിഡ്ജിലെ ജി.എച്ച്.ഹാർഡിക്ക് രാമാനുജൻ അയച്ച കത്ത്, അദ്ദഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. 

1914 ഏപ്രിൽ 14-ന് ലണ്ടനിലെത്തി.
ഹാർഡി തന്നെയായിരുന്നു ഗുരുവും വഴികാട്ടിയും. അടിസ്ഥാന വിദ്യാഭ്യാസമില്ലാതിരുന്നിട്ടും പ്രവേശന ചട്ടങ്ങളിൽ ഇളവ് നൽകി 1916-ൽ കേംബ്രിഡ്ജ് സർവകലാശാല 'ബാച്ചിലർ ഓഫ് സയൻസ് ബൈ റിസർച്ച്' ബിരുദം നൽകി. ഇംഗ്ലണ്ടിൽ വച്ച് രാമാനുജൻ 37 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. അതിൽ ഏഴെണ്ണം ഹാർഡിയുമായി ചേർന്നായിരുന്നു.

1918 ൽ റോയൽ സൊസൈറ്റി ഫെലോഷിപ്പ് ലഭിച്ച രണ്ടാമത്തെ ഇന്ത്യാക്കാരനായി. അതേ വർഷം കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജ് ഫെലോ ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യാക്കാരനായി.

രാമാനുജൻ -ഹാർഡി നമ്പർ പ്രസിദ്ധമാണ്. ആശുപത്രിയിൽ ചികിസയിലായിരുന്ന രാമാനുജനെ കാണാനെത്തിയ ഹാർഡി തന്റെ കാറിന്റെ നമ്പറായ 1729 ഒരു പ്രത്യേകതയുമില്ലെന്നു പറഞ്ഞപ്പോൾ രണ്ട് ഘനങ്ങളുടെ (ക്യൂബ്) തുകയായി രണ്ട് തരത്തിൽ എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729 എന്നായിരുന്നു രാമാനുജന്റെ മറുപടി.
അതിങ്ങനെയാണ്,

10^3 + 9^3 = 1729

12^3 + 1^3 = 1729.

യാഥാസ്ഥിതിക ബ്രാഹ്മണ ചുറ്റുപാടിൽ നിന്നുവന്ന സസ്യാഹാരിയായ രാമാനുജന് ഇംഗ്ലണ്ടിലെ ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. സ്വയം പാകം ചെയ്ത ഭക്ഷണമാണ് കഴിച്ചിരുന്നത്. നേരത്തേ ആരോഗ്യമില്ലാതിരുന്ന അദ്ദേഹം ഇംഗ്ലണ്ടിലെ തണുപ്പ് ക്ഷീണിതനാക്കി. ഹാർഡിയാണ് തുണയായത്. രാമാനുജൻ കടുത്ത മതവിശ്വാസിയും ഉൾവലിഞ്ഞ് ജീവിക്കുന്നവനും ഹാർഡി ഉറച്ച നിരീശ്വരവാദിയും ഊർജ്ജസ്വലനായ പൊതുപ്രവർത്തകനുമായിരുന്നു. ഈ വൈരുധ്യങ്ങൾ അവരുടെ ജീവിതത്തെ ബാധിച്ചില്ല. രോഗമെന്തെന്നു തിരിച്ചറിയാൻ (ക്ഷയമാണെന്ന് കരുതപ്പെടുന്നു) കഴിയാത്ത അവസ്ഥയിലും ഗണിതശാസ്ത്രത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.

1919 ഫെബ്രുവരി 27-ന് ഇന്ത്യയിലെത്തി.
മരണവുമായി മല്ലിടുമ്പോഴും താൻ വികസിപ്പിച്ച പ്രമേയങ്ങൾ ഹാർഡിക്ക് അയച്ചുകൊടുത്തു. രാമാനുജന്റെ നോട്ടുബുക്കിലെ സിദ്ധാന്തങ്ങൾ പലതും മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ സൂചനകൾ വച്ച് പല ശാസ്ത്രജ്ഞരും പുതിയ തിയറങ്ങൾ വികസിപ്പിച്ചു. രാമാനുജന്റെ നോട്ടുബുക്കിലെ 3254 കുറിപ്പുകൾ വികസിപ്പിച്ചെടുത്ത് ബ്രൂസ്.സി.ബെർട് 1985-നും 1997-നുമിടയിൽ പന്ത്രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. 1993 മുതൽ ചെന്നൈയിലെ റോയപുരത്ത്‌ രാമാനുജൻ മ്യൂസിയം പ്രവർത്തനം ആരംഭിച്ചു.

1991-ൽ റോബർട്ട് കനിഗൽ രാമാനുജനെ കുറിച്ച് 'ദ മാൻ ഹു ന്യു ഇൻഫിനിറ്റി' എന്ന പേരിൽ പുസ്തകം എഴുതി. ഇതിന്റെ മലയാള പരിഭാഷ 'അനന്തത്തെ അറിഞ്ഞ ആൾ' എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. 2015-ൽ മാത്യു ബ്രൗണിന്റെ സംവിധാനത്തിൽ 'ദ മാൻ ഹു ന്യു ഇൻഫിനിറ്റി' എന്ന പേരിൽ ഒരു ഇംഗ്ളീഷ് സിനിമയും പുറത്തിറങ്ങി.

രാമാനുജന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാർഷികമായ 2012 ദേശീയ ഗണിതശാസ്ത്ര വർഷമായി രാജ്യം പ്രഖ്യാപിച്ചിരുന്നു. അതേവർഷം മുതൽ രാമാനുജന്‍റെ ജന്മദിനം ഇന്ത്യ ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അമ്മ പോയതിൽ പിന്നെ...

April 06, 2022 Add Comment

അമ്മ പോയതിൽ പിന്നെ ഞാൻ ഇങ്ങനെയാണമ്മേ...

അടുക്കള പുറത്തുള്ള ഈ ചെറിയ മുറിയിൽ ആണമ്മേ ഞാൻ കിടക്കുന്നത്..

ഇരുട്ടു൦ മഴയും ഇടിമിന്നലു൦ പേടിപ്പിക്കാനെത്തുന്ന രാത്രിയിലൊന്നു൦ ഞാൻ ഉറങ്ങാറില്ല..!

മഴ ആ൪ത്തലച്ചു പെയ്യു൩ോയൊക്കെ ഞാൻ പുതപ്പു തല വഴി മൂടി കണ്ണടച്ച് കിടക്കുമ്മമ്മേ..!

രാത്രി ഉറങ്ങാതെ കണ്ണടച്ച് കിടക്കു൩ോൾ അമ്മയെ ഓർമ്മ വരും.. 

അമ്മയും അച്ഛനും നമ്മുടെ ആ കൊച്ചു വീടു൦..!! എന്തു രസമായിരുന്നു അല്ലേ അമ്മേ..! 

ഓണവും വിഷുവും ക്രിസ്തുമസ്സു൦ പെരുന്നാളും റിഷുവിന് അമ്മയോടും അച്ഛനോടും കൂടെയുള്ള സന്തോഷത്തിന്റെ  ഉൽസവങ്ങളയിരുന്നു..                                                        അമ്മ പോയതോടെ ജീവിതത്തിൽ നിന്ന് ആഘോഷവും സന്തോഷവും പടിയിറങ്ങി പോയമ്മേ..!

'എന്തുഭ൦ഗിയാ എന്റെ റിഷൂട്ടന്റെ ചിരിക്കെന്ന്  അമ്മ പറയാറില്ലേ..മറന്നു പോയി അമ്മേ..

അമ്മ പോയതോടെ റിഷൂട്ട൯ ചിരിക്കാനൊക്കൊ മറന്നു പോയി..!

സ്കൂളിൽ ചെല്ലു൩ോയൊക്കെ സീന ടീച്ചർ കളിയാക്കു൦ "റിഷു ചിരിക്കാത്ത കുട്ടിയാണോ.." എന്നു ചോദിച്ച്..

അമ്മേ......    സ്കൂൾ തുറക്കാറാവുന്നു.!.

ദേവൂട്ടിക്കു൦ മോനൂസിനു൦ ഇന്നലെ അച്ഛനും ചെറിയമ്മയു൦ പുതിയ ബാഗു൦..പുതിയ കുടയും.. പുതിയ ചെരിപ്പും വാങ്ങി....!

റിഷൂട്ടന് മാത്രം പഴയ ബാഗു൦ പഴയ ചെരിപ്പും       പഴയ കുടയു൦..!

റിഷൂട്ട൯െ്റ ബാഗ് കീറിയതാമ്മേ.. ഞാനിന്നലെ രാത്രി കിടക്കാ നേരം തുന്നിപിടിപ്പിക്കാ൯ നോക്കിയതാണമ്മേ...

എന്റെ കുഞ്ഞികൈകൾ കൊണ്ടു പറ്റുന്നില്ലമ്മേ..!

പുതിയ ബാഗ് വേണമെന്ന് അച്ഛനോട് പറയാൻ പേടിയാണമ്മേ.. ചെറിയമ്മ അറിഞ്ഞാൽ വഴക്കു പറയു൦..

അമ്മേ..നമ്മുടെ അച്ഛൻ ഒത്തിരി മാറി പോയി.. റിഷൂട്ടനോട് ഇപ്പോൾ മിണ്ടാറില്ല.. ചിരിക്കാറില്ല.. റിഷൂട്ട൯െ്റ അടുത്തു വന്നിരിക്കാറില്ല.. റിഷൂട്ടാന്ന് സ്നേഹത്തോടെ ഒന്നു വിളിക്കാറുപ്പോലുമില്ല..!

ദേവൂട്ടിയേയു൦ മോനൂസിനേയു൦ കൊണ്ടു അച്ഛനും ചെറിയമ്മയു൦ പുറത്തു പോകു൩ോൾ പോരുന്നോ എന്നു റിഷൂട്ടനോട് ആരും ചോദിക്കാറില്ല..!!

അവരു പോകുന്നത് കൊതിയോടെ കണ്ണു നിറഞ്ഞു റിഷൂട്ട൯ നോക്കി നിൽക്കു൦.. അവരു പുറത്തുപോയ വിശേഷങ്ങളൊക്കെ ദേവൂട്ടിയു൦ മോനൂസു൦ പറഞ്ഞു കേൾക്കു൩ോൾ റിഷൂട്ടന് സങ്കടം വരും..!

അമ്മേ.. ഇന്നിവിടെ റിഷു ഒറ്റയ്ക്കാണമ്മേ..  എല്ലാരും കൂടെ അച്ഛന്റെ ഏതോ ഫ്രണ്ടിന്റെ കല്യാണത്തിന്നു പോയതാ.. വൈകീട്ടെ വരൂ.. വൈകുന്നേരം വരു൩ോൾ റിഷൂട്ടന് ബിരിയാണി കൊണ്ടുവരാന്ന് ദേവൂട്ടിയു൦ മോനൂസു൦ പറഞ്ഞിട്ടുണ്ട്..!

ഇന്നാൾ ഒരീസ൦ പുറത്തു പോയി വന്നപ്പോൾ കൊണ്ടുവന്നാരുന്നമ്മേ..

അന്നു ദേവൂട്ടിയു൦ മോനൂസു൦ കഴിച്ചതി൯െ്റ ബാക്കി ചെറിയമ്മ എനിക്കും തന്നമ്മേ..നല്ല രുചിയുണ്ടായിരുന്നു..!

റിഷൂട്ടന് ഇച്ചിരിയേ കിട്ടിയുളളൂ കഴിക്കാ൯.. എന്നാലും നല്ല രുചിയുണ്ടായിരുന്നു..!

അമ്മേ.....അമ്മയോട് റിഷൂട്ട൯ പിണക്കമാണ് അമ്മേ..

അമ്മ എവിടെ പോയാലും റിഷൂട്ടനേയു൦ കൊണ്ടു പോവുമായിരുന്നല്ലോ...  കല്യാണത്തിന്നു പോവു൩ോൾ... പാർക്കിൽ പോവു൩ോൾ... ഡ്രസ്സ് എടുക്കാൻ പോവു൩ോൾ... ആശുപത്രിയിൽ പോവു൩ോൾ...എല്ലാം..     പക്ഷേ...

അമ്മ വെള്ള ഉടുപ്പിട്ട് യാത്ര പോലും പറയാതെ ഒരു ദിവസം ഇറങ്ങി പോയില്ലേ.. അന്നു മാത്രം റിഷൂട്ടനെ കൂടെ കൊണ്ടു പോയില്ലല്ലോ..!

അതുകൊണ്ടല്ലേ അമ്മേ റിഷൂട്ട൯ ഇവിടെ ഇങ്ങനെ ഒറ്റയ്ക്കായി പോയത്..!

ചെറിയമ്മ മോനൂസിനേയു൦ ദേവൂട്ടിയേയു൦ കുളിപ്പിക്കുന്നതു കാണു൩ോൾ ഡ്രസ്സ് ഇട്ടു കൊടുക്കുന്നതു൦ ഭക്ഷണം വാരി കൊടുക്കുന്നതു൦ കാണു൩ോൾ റിഷൂട്ട൯െ്റ കണ്ണു നിറഞ്ഞു സങ്കടം വരും..!

അമ്മ ഉണ്ടായിരുന്നെങ്കിൽ എന്നു അറിയാതെ കൊതിച്ചു പോവു൦..

ചെറിയമ്മ റിഷൂട്ടനെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും.. കുത്തുവാക്കുകൾ പറഞ്ഞു കരയിപ്പിച്ചിട്ടുണ്ടെങ്കിലും.. അവരുടെ ദേഷ്യം തീരുന്നതു വരെ ദേഹമാസകലം പൊതിരെ തല്ലി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും.. അടികൊണ്ടു ശരീരം മുഴുവനും വേദനിച്ചു രാത്രി ഉറക്കം വരാതെ കിടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും.. ചെറിയമ്മയോട് റിഷൂട്ടന് പിണക്കം ഒന്നും ഇല്ലട്ടോ അമ്മേ...

ചിലപ്പോഴൊക്കെ ആ കൈ പിടിച്ചു നടക്കാനും    ആ മടിയിൽ കിടക്കാനും റിഷൂട്ട൯ അറിയാതെ കൊതിച്ചു പോവുന്നുണ്ട് അമ്മേ..!

"അമ്മേ.. ഒരുപാട് ഒന്നും അവർ എന്നെ സ്നേഹിക്കണ്ടമ്മേ......

അച്ഛൻ കൊണ്ട് വരുന്ന മസാലദോശയിൽ നിന്ന് അല്പം വേണോ എന്ന് ചോദിച്ചാൽ മതി.....

രാവിലെ എണീക്കാൻ ഒന്ന് വിളിച്ചുണർത്തിയാൽ മതി....

കുളിച്ചു വരുമ്പോൾ ഒന്ന് തലതോർത്തി തന്നാൽ മതി...

ചൂട് ദോശ ചുടുമ്പോൾ ഒരെണ്ണം എടുത്തു ഒരല്പം പഞ്ചാര ഇട്ട് തിന്നാൻ തന്നാൽ മതി....

സ്കൂളിൽ പോയി വരുമ്പോൾ വരാന്തയിൽ ഒന്ന് കാത്തു നിന്നാൽ മതി.....

ഒരല്പം താമസിച്ചാൽ ഒന്ന് സ്നേഹത്തോടെ വഴക്ക് പറഞ്ഞാൽ മതി...

ഒരു പനി വന്നാൽ നെറ്റിയിൽ തൊട്ടൊന്നു നോക്കിയാൽ മതി.....

ഉറങ്ങികഴിയുമ്പോൾ ഞാൻ അറിയാതെ ഒരു പുതപ്പ് മേലെ ഇട്ടൊന്നു തന്നാൽ മതി....

ഞാൻ ഉറങ്ങി എന്ന് വിചാരിച്ചു നെറ്റിയിൽ ഒരു ചെറിയ ഉമ്മ തന്നാൽ മതി........

ഇത്രയും മതിയമ്മേ...

ഇതിനപ്പുറം ഒന്നും ഒന്നും വേണ്ടമ്മേ...."

"അമ്മേ....      രാത്രിയാവാറാവുന്നു..!

നല്ല മഴ വരുന്നുണ്ട്.. അച്ഛനും ചെറിയമ്മയു൦ മോനൂസു൦ ദേവൂട്ടിയു൦  ഇതുവരെ വന്നിട്ടില്ല..!  ഒത്തിരി നേരമായി അവരു വരുന്നതും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്.. മുറ്റത്തു ഇരുട്ടു പരന്നു തുടങ്ങി..  റിഷൂട്ടന് വിശക്കുന്നുണ്ടമ്മേ.. ചെറിയമ്മ ഇല്ലാതോണ്ട് ഇന്നു ഉച്ചക്കു ഒന്നും കഴിക്കാ൯ പറ്റിയിട്ടില്ലമ്മേ...!                                               അമ്മേ....

അമ്മയെ കാണാൻ തോന്നുന്നമ്മേ.. അമ്മയുടെ മടിയിൽ കിടക്കാ൯ തോന്നുന്നമ്മേ..

റിഷൂട്ട൯ കണ്ണടച്ച് കിടന്നാൽ അമ്മ വരുവോ.. റിഷൂട്ട൯െ്റ അടുത്തേക്ക്... ഇത്തിരി നേരത്തേക്കെങ്കിലും..! സ്വപ്നത്തിലെങ്കിലും..!! ഒരിക്കലെങ്കിലും..!!!

റിഷു



Addressing Future issues in Kerala

April 04, 2022 Add Comment
സ്‌കൂളില്‍ പൊയ്‌ക്കോണ്ടിരുന്ന കാലത്ത് ഞങ്ങളുടെ നാട്ടില്‍ പണിക്ക് വന്നുകൊണ്ടിരുന്നവരില്‍ 90 ശതമാനം പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു.. അക്കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളുടെ പൊതുവായ അവസ്ഥയും ഇതായിരുന്നു.. 

ബിഎസ്എന്‍എല്‍ അന്ന് നാട്ടിലും വീട്ടിലും കേബിളുകള്‍ മണ്ണിന് അടിയിലൂടെ വലിക്കുന്ന കാലമാണ്. കേബിളുകള്‍ നിരത്തിന് അരികിലൂടെ ഇടുന്നത് വലിയ കുഴികള്‍ കുത്തിയാണ്. ഈ കുഴികള്‍ കുത്തുന്ന കുത്തക തമിഴന് പതിപ്പിച്ച് നല്‍കിയ പോലെയായിരുന്നു അന്നു പണികള്‍ നടന്നത്.  അന്നും വിയര്‍പ്പിന്റെ അസുഖമുള്ള മലയാളികള്‍ പുച്ഛം വാരിവിതറി  ഇവരെ 'പാണ്ടി'കള്‍ എന്നുവിളിച്ച് കളിയാക്കികൊണ്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ഇവര്‍ മൈക്കാട് പണിമുതല്‍ റബര്‍കുഴി കുത്താന്‍ വരെ തയാറുള്ളവരായിരുന്നു. എന്നാല്‍ പിന്നീട് ഒരു നിമിഷത്തില്‍ ഇവര്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായി... പകരം ബംഗാളികള്‍ ആ സ്ഥാനം ഏറ്റെടുത്തു..

ഇത് ഇവിടെ ഇപ്പോള്‍ പറഞ്ഞതെന്താണെന്ന് ചോദിച്ചാല്‍.. തമിഴന്‍ ഇപ്പോള്‍ ജോലി തെണ്ടി മറ്റു നാടുകളില്‍ പോകേണ്ട അവസ്ഥയ്ക്ക് മാറ്റം വന്നു. തമിഴ്‌നാട്ടില്‍ തന്നെ നല്ല ശമ്പളത്തില്‍ ഇഷ്ടം പോലെ ജോലികള്‍ ഉണ്ട്. അതും ഒല, അമസോണ്‍,എല്‍ജി, മാരുതി തുടങ്ങിയ അഗോള ഭീമന്‍മാരുടെ കമ്പനികളില്‍...

കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ 100ല്‍ അധികം വ്യവസായിക എസ്‌റ്റേറ്റുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ എല്ലാ കൂടി മലയാളികള്‍ അടക്കം നാല് കോടിയില്‍ അധികം പേര്‍ പ്രത്യക്ഷമായും പരോഷമായും ജോലികള്‍ ചെയ്യുന്നു.. 

ഒരോ ജില്ലകള്‍ക്കും അനുയോജ്യമായ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ച് അവിടേയ്ക്ക് വ്യവസായം ആകര്‍ഷിക്കാന്‍ തമിഴ്‌നാട്ടിലെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ആയിട്ടുണ്ട്. അങ്ങനെയാണ് കേരളത്തില്‍ തുടങ്ങിയ വി-ഗാര്‍ഡിനെ വരെ അവര്‍ കോയമ്പത്തൂരില്‍ എത്തിച്ചത്. വാളായാര്‍ ചെക്ക് പോസ്റ്റ് കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്ന വ്യവസായ പാര്‍ക്കില്‍ നമ്മുടെ വി-ഗാര്‍ഡ് പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കി സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്്.

അതുപോലെ തന്നെ തിരുവള്ളൂര്‍ (ഓട്ടോ മോട്ടീവ്), ചെന്നൈ (ഇലട്രോണിക്‌സ്,ഐടി), വെല്ലൂര്‍(ലതര്‍), കാഞ്ചീപുരം (സില്‍ക്ക്), സേലം (സ്റ്റീല്‍), ഈ റോഡ് (പവര്‍ലൂം), നാമക്കല്‍ (ട്രാന്‍സ്‌പോര്‍ട്ട്), പെരുംമ്പത്തൂര്‍( സിമിന്റ്), തിരുച്ചിറപ്പള്ളി (കോച്ച് ബില്‍ഡിങ്ങ്), കോയമ്പത്തൂര്‍ (വ്യവസായം,ഐടി) എന്നീ ഹബ്ബുകളാക്കി വ്യവസായികളെ ആകര്‍ഷിച്ചു. തമിഴ്‌നാട് സ്ഥാപിച്ച ഒരു വ്യവസായ പാര്‍ക്കിലും കേരളത്തിലേത് പോലെ പൂച്ച പെറ്റു കിടപ്പില്ല. സമ്പൂര്‍ണ ശേഷിയില്‍ ഉല്‍പാദനം നടക്കുന്നുണ്ട്. 

മൊബൈല്‍ ഫോണില്‍ വിപ്ലവം സൃഷ്ടിച്ച നോക്കിയ ആദ്യ നിര്‍മാണ പ്ലാന്റ് തുടങ്ങിയത് തമിഴ്‌നാട്ടിലായിരുന്നു. മൂന്നു പ്ലാന്‍ുകള്‍ക്ക് വെള്ളവും വെളിച്ചവും സ്ഥലവും നല്‍കി ജയലളിത തമിഴ്‌നാട്ടില്‍ എത്തിക്കുകയായിരുന്നു. ഈ പ്ലാന്റ് പിന്നീട് പൂട്ടിയെങ്കിലും തമിഴ്‌നാടിന്റെ തലവരമാറ്റിയ തീരുമാനമായിരുന്നു ഇത്. നോക്കിയയയുടെ ചുവട് പിടിച്ചാണ് ഒലയും ആമസോണും, എല്‍ജിയും മാരുതിയും സിമിന്റ് ഫാക്ടറികളും തമിഴ്‌നാട്ടിലെത്തിയത്. 

തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഇന്ത്യന്‍ ഐടി സെക്ടറിന്റെ 27 ശതമാനവും സംഭാവന ചെയ്യുന്നത് തമിഴ്‌നാടാണ്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന വ്യവസായിക ഉല്‍പ്പനങ്ങളില്‍ 13 ശതമാവും തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ്. 

വാഹന നിര്‍മാണ ഫാക്ടറികള്‍ 46,091 കോടിയാണ് തമിഴ്‌നാട്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇവിടെ 2.21ലക്ഷം പേരാണ് തൊഴില്‍ എടുക്കുന്നത്. ലതര്‍ വ്യവസായത്തില്‍ 9000 കോടിയാണ് നിക്ഷേപം. ഇന്ത്യന്‍ വിപണിക്ക് ആവശ്യമായ 42 ശതമാനം ലതറും തമിഴ്‌നാട് ഉല്‍പാദിപ്പിച്ച് നല്‍കുന്നുണ്ട്. 

പേപ്പര്‍ വ്യവസായത്തില്‍ 2011-12 വര്‍ഷത്തില്‍ മാത്രം 2000 കോടി നിക്ഷേപം തമിഴ്‌നാട്ടില്‍ എത്തി. നാലു ലക്ഷം ടണ്‍ പേപ്പറാണ് തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയ്ക്ക് ആവശ്യമായ 18 ശതമാനം കെമിക്കല്‍, പ്ലാസ്റ്റിക്കുകള്‍ ഉല്‍പ്പാദിപ്പിക്കുകയും വിദേശത്തേട്ട് 12 ശതമാനം കയറ്റി അയക്കുകയും ചെയ്യുന്നു. 

അതു പോലെതന്നെ ഇന്ത്യന്‍ വസ്ത്ര വിപണിയുടെ 36 ശതമാനവും നിയന്ത്രിക്കുന്നത് തമിഴ്‌നാടാണ്. വെളിരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതില്‍ 27 ശതമാനവും. ഹാന്റ് ലൂം പവര്‍ ലൂം മേഖലയില്‍ 3.50 കോടി പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വെബ് സൈറ്റ് പറയുന്നത്. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തുറന്നത് ഏഴ് വലിയ സിമിന്റ് ഫാക്ടറികളാണ്. അതും ശതകോടികളുടെ നിക്ഷേപത്തില്‍.... ഇതാണ് നമ്മള്‍ പാണ്ടികളെന്ന് വിളിച്ച തമിഴരുടെ ഇപ്പോഴത്തെ അവസ്ഥ.. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ രാഷ്ട്രീയം നോക്കാതെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കായിട്ടുണ്ട്. 

അതാണ് നമ്മള്‍ പോലും തമിഴ്‌നാട്ടില്‍ പോയി ജോലി ചെയ്യേണ്ട അവസ്ഥയില്‍ എത്തിച്ചത്. സൗത്ത് ഇന്ത്യയില്‍ വ്യവസായ ഹബ്ബായി തമിഴ്‌നാട് മാറാന്‍ വലിയ താമസം ഒന്നും ഇല്ല... നമ്മള്‍ അന്നേരവും അവരെ നോക്കി കൊഞ്ഞനംകുത്തികൊണ്ടിരിക്കും...

കേരളത്തില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരം കോടിയില്‍ അധികം നിക്ഷേപിച്ച എന്റെ അറിവില്‍ ഒരേ ഒരു കമ്പനിയെ ഉള്ളൂ.. അത് വിഴിഞ്ഞത്ത് തുറമുഖം നിര്‍മ്മിക്കാനത്തെിയ ഗൗതം അദാനിയാണ്. പക്ഷേ, ഈ കാലത്ത് കേരളത്തില്‍ നിന്ന് വി-ഗാര്‍ഡിനെയും കിറ്റക്‌സിനെയും, നിസാനെയും പോലെ നിരവധി കമ്പനികളെ തുരത്താന്‍ നമ്മുക്ക് ആയിട്ടുണ്ട്.

 അതുകൊണ്ട് ഇവിടുത്തെ യുവ തലമുറ ഇന്നും ജോലി തെണ്ടി നാടുവിട്ട് വിമാനംകയറുകയാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ഒരു മലയാളി ഉണ്ടെന്ന് അഭിമാനത്തോടെ നമ്മള്‍ പറയും. അത് അഭിമാനമാണോ.. അപമാനമാണോ.. എന്ന് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്ന് ചിന്തിക്കുന്നത്  നന്നായിരിക്കും...

ഇത്രയും ഡാറ്റകള്‍ തപ്പിയെടുത്ത് ഏഴുതിയിട്ടത് എന്താണെന്ന് ചോദിച്ചാല്‍.... ''നമ്മള്‍ സൂപ്പര്‍... അയല്‍പ്പക്കക്കാര്‍ എല്ലാം മോശം'' എന്ന ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ''ചില'' സുഹൃത്തുക്കള്‍ക്കായും.. കേരളത്തില്‍ ഇനി വേണ്ടത് വ്യവസായിക നിര്‍മാണ ഫാക്ടറികളാണ് എന്നു പറയാനും വേണ്ടിയാണ്...

ഇലട്രിക്ക് യുഗം തുടങ്ങി കഴിഞ്ഞു.. എണ്ണയില്‍ മാത്രം നിലനില്‍ക്കുന്ന  ഗള്‍ഫ് മോടി അവസാനിക്കാന്‍ വലിയ താമസം ഇല്ല.
ഗൾഫോരു ബംഗാൾ ആകാൻ അധിക കാലം വേണ്ടി വരുമെന്ന് തോന്നുന്നില്ല.. മിക്കരാജ്യങ്ങളും വരുന്ന 5 വർഷങ്ങൾക്ക് ഉള്ളിൽ വൈദ്യുതവാഹനങ്ങളിലേയ്ക് മാറികഴിയും.. 
അതിന്റെ അലയൊലകള്‍ കേരളത്തെയാണ് ഏറ്റവും ബാധിക്കുക.. വലിയ അസമത്വങ്ങള്‍ അത് ഇവിടെ ഉണ്ടാക്കും.
കേരളത്തിൽ IT കമ്പനികൾ വരുന്നില്ലേ എന്ന് പറയുന്നവരോട്.. അത്തരം കമ്പനികളിലെ 80% സ്റ്റാഫും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ഹേ..
വരാൻ പോകുന്നത് വലിയ പ്രതിസന്ധി ആണ്.. പക്ഷെ അതിനെ ഇവിടെ ആരും കാണുന്നില്ല..