Articles

criticism

Fashion

Recent Posts

കെട്ടിടങ്ങൾ വളരുമ്പോൾ വായന ചുരുങ്ങുന്നുവോ?

August 07, 2026 Add Comment

 കെട്ടിടങ്ങൾ വളരുമ്പോൾ വായന ചുരുങ്ങുന്നുവോ?

ഒരു പഴയ വായനക്കാരന്റെ ആത്മസാക്ഷ്യം


1990-
, പത്ത് വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി അച്ഛനൊപ്പം കമുകിൻകോട് ദേശബന്ധു ഗ്രന്ഥശാലയുടെ പടികൾ കയറുന്നത്. അന്നുമുതൽ ഇന്നുവരെ ഈ വായനശാലയുടെ ഓരോ വളർച്ചയും മാറ്റങ്ങളും അടുത്തറിഞ്ഞ ഒരാളാണ് ഞാൻ.

എന്നെ സംബന്ധിച്ചിടത്തോളം ഈ ഗ്രന്ഥശാല കേവലം ഒരു കെട്ടിടമല്ല. എന്റെ ചിന്തകളെയും, അറിവിനെയും, വ്യക്തിത്വത്തെയും രൂപപ്പെടുത്തിയ ആദ്യത്തെ സർവകലാശാലയാണ്.

ഉച്ചയ്ക്ക് സ്കൂൾ വിട്ടാൽ നേരെ വായനശാലയിലേക്കായിരുന്നു ഓട്ടം. അഞ്ചോളം ദിനപത്രങ്ങൾ വായിക്കും. പുസ്തകങ്ങളിലൂടെ ചരിത്രത്തെയും സമൂഹത്തെയും മനുഷ്യനെയും തിരിച്ചറിയാൻ പഠിച്ചു. ലോകസാഹിത്യത്തിലെ ക്ലാസിക്കുകൾ ആസ്വദിച്ചു. അന്ന് ഗൂഗിളില്ല, മൊബൈലില്ല, ഇന്റർനെറ്റില്ല. ഞങ്ങൾക്ക് ഉണ്ടായിരുന്നത് ഈ ഒരു ഗ്രന്ഥശാല മാത്രമായിരുന്നു. പക്ഷേ അതു മതിയായിരുന്നു ഒരു തലമുറയെ ആകെ വളർത്താൻ.

വർഷങ്ങൾക്കിപ്പുറം, ജോലി ആവശ്യങ്ങൾക്കായി നാടുവിട്ടെങ്കിലും, നാട്ടിലെത്തുമ്പോഴെല്ലാം ഞാൻ വായനശാല സന്ദർശിക്കാറുണ്ട്. വർഷങ്ങൾക്കിടയിൽ പല മാറ്റങ്ങളും കണ്ടു.

കെട്ടിടം വളർന്നു.
പുതിയ നില വന്നു.

പക്ഷേ പഴയ ആ ആകർഷണം എവിടെയോ നഷ്ടമായ പോലെ ..

പക്ഷേ ഒരു ചോദ്യം മാത്രം മനസ്സിൽ ബാക്കി നിൽക്കുന്നു...

കെട്ടിടം വളരുകയായിരുന്നോ, അതോ വായനശാല ചുരുങ്ങുകയാണോ ഉണ്ടായത് ?

ഒരുകാലത്ത് എല്ലാവരെയും സ്വാഗതം ചെയ്തിരുന്ന തുറന്ന വരാന്ത ഇന്ന് അടച്ചുപൂട്ടിയ  ഗ്രില്ലുകൾക്കുള്ളിലാണ്. നാട്ടുകാർ ഒത്തുകൂടിയിരുന്ന വിശാലമായ ആ വായനാ മുറി ഇന്ന് അടച്ചിട്ട ഹാളായി മാറിയിരിക്കുന്നു.

അതിലും കൂടുതൽ വേദനിപ്പിക്കുന്നത് മറ്റൊന്നാണ്.

ഒരിക്കൽ കുട്ടികളും യുവാക്കളും നിറഞ്ഞിരുന്ന ഗ്രന്ഥശാലയിൽ ഇന്ന് കാണുന്നവരിൽ ഭൂരിഭാഗവും അറുപത് വയസ്സിന് മുകളിലുള്ളവരാണ്. പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയി വായിക്കുന്ന ശീലം വളരെ വിരളമായിരിക്കുന്നു. പുതിയ തലമുറയെ ആകർഷിക്കുന്ന പുസ്തക ശേഖരവും പ്രവർത്തനങ്ങളും പരിമിതമാണ് എന്ന് വിളിച്ചോതുന്ന അന്തരീക്ഷം !

കുട്ടികളിൽ വായന ശീലം വളരാൻ വായന ശാല കഴിഞ്ഞ ഏതാനും വർഷങ്ങളിൽ എന്താണ് പുതുതായി ചെയ്തത്? ഈ ചോദ്യം ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട സമയമാണിത്.

ഗ്രന്ഥശാല ജനങ്ങളിൽ നിന്ന് അകന്നതുകൊണ്ടാണോ വായന കുറയുന്നത്?

ഗ്രന്ഥശാലയുടെ 79 ആം വാർഷിക ബ്രോഷർ വായിച്ചപ്പോൾ ഏറെ സന്തോഷം തോന്നി. വായനാ സംസ്കാരം യുവതലമുറയിലേക്ക് പകർന്നു നൽകണമെന്ന ആഗ്രഹം അതിൽ വ്യക്തമായിരുന്നു.

എന്നാൽ വാർഷിക പരിപാടികളുടെ പട്ടിക കണ്ടപ്പോൾ ആ സന്തോഷം ചോദ്യചിഹ്നമായി...

ഒരു ഗ്രന്ഥശാലയുടെ വാർഷികം എന്നാൽ ഓട്ടമത്സരങ്ങളും അനുമോദനങ്ങളും മാത്രം മതിയോ?

👉 എവിടെയാണ് പുസ്തകോത്സവങ്ങൾ?

👉 എവിടെയാണ് എഴുത്തുകാരുമായുള്ള സംവാദങ്ങൾ?

👉 എവിടെയാണ് വായനാ മാരത്തോണുകൾ?

👉 ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച വായനക്കാരെ ആദരിക്കുന്ന ചടങ്ങുകൾ?

👉 കുട്ടികളിൽ വായനാശീലം വളർത്തുന്ന പ്രത്യേക പരിപാടികൾ?

ഇവയൊക്കെയല്ലേ ഒരു ഗ്രന്ഥശാലയുടെ യഥാർത്ഥ ആഘോഷങ്ങൾ ?

ഇന്നും ഞാൻ വായന ഉപേക്ഷിച്ചിട്ടില്ല. ഒരു അധ്യാപകനായി പ്രവർത്തിച്ച ശേഷമാണ് ഞാൻ ഹൈക്കോടതി അഭിഭാഷകനായത്. ഇന്നും വായിക്കുന്നു, എഴുതുന്നു, പഠിക്കുന്നു, അതിന്റെയെല്ലാം അടിത്തറ പാകിയത് ആ പഴയ വായനാ മുറിയാണ്.

അതുകൊണ്ട് തന്നെയാണ് ഇന്ന് ഈ വായനശാലയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ മനസ്സ് അസ്വസ്ഥമാകുന്നത്.

കെട്ടിടം മാറിയതുകൊണ്ടല്ല...

അവിടെ പുസ്തകങ്ങളുടെ മണം കുറഞ്ഞുപോയെന്ന തോന്നൽ കൊണ്ടാണ്.

ഒരു ഗ്രന്ഥശാലയുടെ വിജയം അതിന്റെ കെട്ടിടത്തിന്റെ വലിപ്പത്തിലല്ല; ഓരോ ദിവസവും എത്ര പുസ്തകങ്ങൾ വായനക്കാരുടെ കൈകളിലെത്തുന്നു എന്നതിലാണ്.

ഒരു ഗ്രന്ഥശാലയുടെ സമ്പത്ത് അതിന്റെ ചുമരുകളല്ല; അവിടെ ആദ്യമായി പുസ്തകം തുറക്കുന്ന കുട്ടിയും, സ്വപ്നം കാണാൻ പഠിക്കുന്ന യുവാവുമാണ്.

80 ആം വർഷത്തിലേക്ക് കടക്കുന്ന ഈ മഹത്തായ സ്ഥാപനത്തോട്, പഴയൊരു വരിക്കാരനായ എന്റെ സ്നേഹപൂർവ്വമായ അഭ്യർത്ഥന  ഇത്രമാത്രം -

ഈ ഗ്രാമത്തിന് ഇനി വേണ്ടത് അടച്ചു പൂട്ടിയ വലിയ കെട്ടിടങ്ങളല്ല... വലിയൊരു വായനാ സംസ്കാരമാണ്.

അതുകൊണ്ട് തന്നെയാണ് ഇന്ന് ഈ വായനശാലയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ മനസ്സ് അസ്വസ്ഥമാകുന്നത്.

വായനാ സംസ്കാരമുണ്ട് എന്ന് പറയുന്നത് മാത്രം പോരാ, അത് ഓരോ കുട്ടിയുടെയും കൈയിൽ ഒരു പുസ്തകമായി, ഓരോ യുവാവിന്റെയും ജീവിതത്തിൽ ഒരു ശീലമായി കാണാൻ കഴിയണം,           ചെയ്തു കാണിക്കാൻ കഴിയണം, അങ്ങനെ സംഭവിച്ചില്ലെങ്കിൽ, എവിടെയാണ് നിങ്ങൾ പിന്നോട്ട് പോയത് എന്ന് ആത്മാർത്ഥമായി ചോദിക്കേണ്ട സമയമാണിത്.

80 ആം വർഷത്തിലേക്ക് കടക്കുന്ന ഈ മഹത്തായ സ്ഥാപനത്തോട്, എന്റെ ഉള്ളിലെ ആ 10 വയസ്സുകാരന്റെ പേരിലുള്ള സ്നേഹപൂർവ്വമായ അഭ്യർത്ഥന ഇത്രമാത്രം -

ഈ ഗ്രാമത്തിന് ഇനി വേണ്ടത് അടച്ചുപൂട്ടിയ വലിയ കെട്ടിടങ്ങളല്ല, ജീവസ്സുറ്റ ഒരു വായനാ സംസ്കാരമാണ്. ഒരുകാലത്ത് എന്നെ വളർത്തിയ ആ വായനശാല, വീണ്ടും കുട്ടികളുടെ ചിരിയും പുസ്തകങ്ങളുടെ മണവും പുതിയ ചിന്തകളുടെ ശബ്ദവും നിറഞ്ഞ ഇടമായി മാറട്ടെ! ❤️

“മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍”

Adv. Akhil J K  

M.Sc. | M.B.A. | D.Tex. | B.A. LL.B.
Formerly Principal, A.T.D.C. ToT Academy (Ministry of Textiles, Government of India)

:::

 

ഓർമ്മകളിലെ പ്രഭാകരൻ മാമൻ

May 24, 2026 Add Comment

 

27-11-2009 ഇൽ എടുത്തത് 


ഓർമ്മകളിലെ പ്രഭാകരൻ മാമൻ

ചില മനുഷ്യർ നമ്മുടെ ജീവിതത്തിൽ വലിയ ശബ്ദങ്ങളൊന്നും ഉണ്ടാക്കാതെയാണ് കടന്നുപോകുന്നത്. ആൾക്കൂട്ടത്തിനിടയിലൂടെ ശാന്തമായി നടന്ന്, ഒടുവിൽ നിശബ്ദമായി അവർ യാത്രയാകും. എന്നാൽ, അവർ നമ്മളിൽ വിതച്ച ചിന്തകളും, ചുണ്ടിൽ വിരിയിച്ച പുഞ്ചിരികളും, പറഞ്ഞുതന്ന ചെറിയ ചെറിയ വലിയ കാര്യങ്ങളും ഒരു ആയുസ്സ് മുഴുവൻ നമ്മളെ നയിച്ചുകൊണ്ടിരിക്കും. പ്രഭാകരൻ മാമൻ അതിലൊരാൾ ആയിരുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശാരീരിക അസ്വസ്ഥതകളാൽ കിടപ്പിലായിരുന്ന മാമൻ, 2026 മെയ് 23-ന്, തന്റെ 92 ആം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു. വിരലുകൾ ചലിപ്പിച്ച് ഈ വരികൾ കുറിക്കുമ്പോഴും, മാമൻ ഇനിയില്ല എന്ന യാഥാർത്ഥ്യം മനസ്സിലേക്ക് പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല. രോഗിയായ മാമനെ കാണാൻ ഞാൻ പോയിരുന്നില്ല കാരണം, അങ്ങനെ അദ്ദേഹത്തെ കാണാൻ എനിക്ക് ആകുമായിരുന്നില്ല, ആ രൂപവും ആ വാക്കുകളും ഇന്നും എന്റെ മനസ്സിൽ അത്രമേൽ ജീവസ്സുറ്റതായി, ഇന്നലെയെന്നോണം നിലനിൽക്കുന്നുണ്ട്.

കലാകാരൻ

ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഞങ്ങൾ കാമുകിൻകോടേക്ക് താമസം മാറുന്നത്. അന്ന് മുതൽ മാമന്റെ വീട് ഞങ്ങളുടെ വീട്ടിനോട് ചേർന്നൊരു വലിയ പ്രപഞ്ചമായിരുന്നു. കുട്ടിക്കാലത്തിന്റെ വിസ്മയങ്ങളും നിഷ്കളങ്കതയും നിശ്ചയദാർഢ്യവും ഒക്കെ രൂപപ്പെട്ടത് ആ വീട്ടിൽ വച്ച് കൂടെ ആയിരുന്നു.

ഇന്നും കണ്ണടച്ചാൽ മനസ്സിൽ ആദ്യം തെളിയുന്ന ഒരു കാഴ്ചയുണ്ട് - ഒരാൾ പൊക്കമുള്ള ഒരു പനമരത്തിന്റെ മൂട് നിലത്ത് കിടത്തിയിട്ട്, ചെറിയൊരു മഴു കൊണ്ട് അതിന്റെ ഉള്ള് കൊത്തി മാറ്റുന്ന മാമൻ. അന്ന് ചെറിയൊരു കുട്ടിയായിരുന്ന എനിക്ക് അതൊരു കളി മാത്രമായി തോന്നി. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ മരമൂട് മനോഹരമായ ഒരു അലമാരയായി ആ വീടിന്റെ വരാന്തയിൽ സ്ഥാനം പിടിച്ചു! വെറുമൊരു മരത്തുണ്ടിൽ പോലും ഒരപൂർവ്വരൂപം കാണാൻ കഴിയുന്ന കണ്ണ്… അത് വെറും കൈവിനോദമല്ലായിരുന്നു, ഒരു യഥാർത്ഥ കലാകാരന്റെ ആത്മാവായിരുന്നു അത്.

മാമന്റെ വീടുനിറയെ അത്തരം പല പണികൾ ഉണ്ടായിരുന്നു. അതിൽ പലതും അദ്ദേഹം തന്നെ സ്വയം കൊത്തിയെടുത്തതാണെന്ന് പറഞ്ഞു വാത്സല്യത്തോടെ എനിക്ക് കാണിച്ചുതരുമായിരുന്നു. ഒരുപക്ഷേ, “ഈ കുട്ടിക്ക് കലാവാസനയുണ്ട്” എന്ന് എന്റെ ജീവിതത്തിൽ ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും മാമനായിരിക്കാം. “അത് ജീവിതത്തിൽ ഒരിക്കലും കളയരുത്” എന്ന് അന്ന് അദ്ദേഹം തന്ന ഉപദേശം ഇന്നും എന്റെ ഉള്ളിൽ ഒരു മന്ത്രം പോലെ കിടപ്പുണ്ട്. ഉപകരണങ്ങളും പലതരം ടൂളുകളും നിറഞ്ഞ മാമന്റെ ആ മുറി, ഒരു ചെറിയ കുട്ടിയുടെ കൗതുകങ്ങൾക്ക് മുന്നിൽ പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിധിശേഖരമായിരുന്നു.

ആ സ്കൂട്ടർ യാത്രയും ജീവിതത്തിന്റെ ഗിയറുകളും

അച്ഛന്റെ മാമന്റെ മകനായിരുന്നെങ്കിലും, അച്ഛന് ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മാമൻ. എന്തിനും കൂടെ നിൽക്കുന്ന മനുഷ്യൻ. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഒരിക്കൽപ്പോലും അദ്ദേഹം ആരോടും ദേഷ്യപ്പെട്ട് സംസാരിച്ചിട്ടില്ല. എന്ത് കാര്യവും വളരെ ശാന്തമായി, വിഷാദമില്ലാതെ, കേൾക്കുന്നവരുടെ മനസ്സ് നിറയ്ക്കുന്ന രീതിയിൽ പറഞ്ഞു തരുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം.

ഞാൻ പത്താം ക്ലാസ് കഴിഞ്ഞ സമയത്ത്, ഒരു ദിവസം നെയ്യാറ്റിൻകരയ്ക്ക് പോകാൻ നിൽക്കുമ്പോൾ മാമൻ എന്നെ തന്റെ സ്കൂട്ടറിൽ കൂടെക്കൂട്ടി. ആ യാത്രയിലുടനീളം അദ്ദേഹം സംസാരിച്ചത് റോഡിനെക്കുറിച്ചും, ഗിയറുകളെക്കുറിച്ചും, വണ്ടി ഓടിക്കേണ്ട രീതികളെക്കുറിച്ചുമായിരുന്നു.

എവിടെ ഏത് ഗിയറിൽ പോകണം… എന്തുകൊണ്ട് ആ ഗിയർ തന്നെ വേണം… മോൻ എപ്പോഴും റോഡിനെ വായിക്കാൻ പഠിക്കണം… അപകടം എപ്പോള് വേണമെങ്കിലും വരാം അത് നമ്മുടെ മാത്രം അശ്രദ്ധ ആകില്ല പക്ഷേ എതിരെ വരുന്ന ആൾ അപകടം ഉണ്ടാക്കും എന്ന് നമ്മള് എപ്പോളും കരുതി ഇരിക്കണം അങ്ങനെ അങ്ങനെ .. ”

അന്ന് തുടങ്ങിയതാണ് “ഒരു നല്ല ഡ്രൈവർ എങ്ങനെയാകണം” എന്ന എന്റെ കാഴ്ചപ്പാട്. പിന്നീട് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും ആയിരക്കണക്കിന് കിലോമീറ്റർ ഞാൻ വാഹനം ഓടിച്ചു,  പക്ഷേ, ഇന്നുവരെ ഒരു ചെറിയ അപകടം പോലും ഉണ്ടാക്കിയിട്ടില്ല, മറ്റൊരാൾക്ക് എന്റെ വണ്ടി കൊണ്ട് ഒരു ബുദ്ധിമുട്ടും വന്നിട്ടുമില്ല. അതിന്റെയൊക്കെ കാരണം ആ സ്കൂട്ടർ യാത്രയിൽ മാമൻ പകർന്നുതന്ന പാഠങ്ങളായിരുന്നു. അദ്ദേഹം എന്നെ വണ്ടി ഓടിക്കാൻ മാത്രമല്ല, ജീവിതത്തിന്റെ ഗിയറുകൾ മാറ്റേണ്ടത് എങ്ങനെയെന്നും പഠിപ്പിക്കുകയായിരുന്നു.

സദ്യയിലെ ശാസ്ത്രം 

ഒരു ബന്ധുവിന്റെ മകളുടെ വിവാഹസദ്യയിൽ മാമനൊപ്പം ഇരുന്ന ആ ഉച്ചനേരവും മനസ്സിൽ മായാതെ കിടക്കുന്നു. സദ്യ ആസ്വദിച്ചു കഴിക്കാൻ വേണ്ടി ഇരിക്കുമ്പോൾ മാമൻ എന്നോട് ചോദിച്ചു:

“ഈ സദ്യയിൽ എത്ര പായസം ഉണ്ടെന്ന് പറയാമോ?”

ഞാൻ ഇലയിലേക്ക് നോക്കി വളരെ പെട്ടെന്ന് പറഞ്ഞു: “രണ്ട്”.

മാമൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് തിരുത്തി: “മൂന്ന് ഉണ്ട്”.

എനിക്ക് അത്ഭുതമായി. അപ്പോഴാണ് മാമൻ തിരുവിതാകൂർ സദ്യയുടെ പിന്നിലെ ശാസ്ത്രീയമായ രീതികളെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നത്.

ഇഞ്ചി ഒഴികെ എത്ര അച്ചാർ ഉണ്ടോ, അത്രയും മധുരം സദ്യയിൽ ഉണ്ടാകും… പരിപ്പിനോട് എന്ത് കൂട്ടണം… സാമ്പാറിന് ശേഷം എന്ത് വരണം… ഓരോ പായസത്തിനും ശേഷം അച്ചാർ കഴിക്കുന്നത് എന്തിനാണ്…”

നാവിന് മധുരം മടുത്തുപോകരുത് അതിനാണ് ഓരോ പായസത്തിന് ഇടയ്ക്കും അച്ചാർ കഴിക്കുന്നത്” എന്ന് അദ്ദേഹം വിശദീകരിച്ചപ്പോൾ, ഒരു സദ്യ കഴിക്കുന്നത് പോലും എത്രമാത്രം ശരി ആയി ആസ്വദിച്ച്  ആകണം അന്ന് ഞാൻ മനസ്സിലാക്കി. “അങ്ങനെ കഴിച്ചാലേ മുഴുവൻ സദ്യയും പൂർണ്ണമായി ആസ്വദിക്കാനാകൂ” എന്ന ആ വാക്കുകൾ ഇന്നും ഓരോ സദ്യയ്ക്കിരിക്കുമ്പോഴും എന്റെ ഓർമ്മയിൽ വരും. കുറച്ചു ദിവസങ്ങൾക്ക് ശേഷം കേരളകൗമുദി പത്രത്തിൽ ഇതേ വിഷയത്തിൽ മാമന്റെ ഒരു ലേഖനവും വന്നിരുന്നു. ഒരുപാട് കാലം ഞാൻ അത് സൂക്ഷിച്ചു വെച്ചിരുന്നെങ്കിലും, യാത്രകൾക്കിടയിൽ എവിടെയോ അത് നഷ്ടമായി.

പ്രകൃതിചികിത്സ

അരുവിപ്പുറത്ത് മാമൻ നടത്തിയിരുന്ന ആശ്രമം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകളിൽ ഒന്നാണ്. അദ്ദേഹം പ്രകൃതി ചികിത്സയെക്കുറിച്ച് ആഴത്തിൽ പഠനങ്ങളും പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരുന്ന കാലം. അവിടെ പോകുമ്പോൾ നെയ്യാറിന്റെ ആ കളകളാരവത്തിനൊപ്പം ആരോഗ്യവും ഭക്ഷണവും ജീവിതവുമായിരുന്നു ഞങ്ങളുടെ പ്രധാന സംഭാഷണ വിഷയങ്ങൾ. ചിലപ്പോൾ ഞങ്ങൾ തമ്മിൽ ആശയപരമായി വലിയ തർക്കങ്ങൾ നടക്കും, ഒടുവിൽ ഹൃദയം നിറഞ്ഞൊരു ചിരിയോടെ മാമൻ അത് അവസാനിപ്പിക്കും. ആ ചിരിയിൽ എല്ലാ തർക്കങ്ങളും അലിഞ്ഞുപോകുമായിരുന്നു.

2001-ഓടെ ഞാൻ പൂർണ്ണമായും കേരളം വിട്ടു. പിന്നീട് 2015-ന്റെ അവസാനത്തോടെ തിരികെ വന്നപ്പോഴേക്കും മാമൻ ആശ്രമം മറ്റാർക്കോ കൈമാറിയിരുന്നു. ഒരു ദിവസം ഞാൻ വീട്ടിൽ ചെന്നപ്പോൾ വൈകുന്നേരം മാമൻ “കണ്ണിന് സൂര്യചികിത്സ” (Sun gazing) ചെയ്യുകയായിരുന്നു. അത് എന്താണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞുതന്ന ചില കാര്യങ്ങൾ പിന്നീട് എന്റെ ജീവിതത്തിന്റെ വഴിത്തിരിവായി മാറി.

മനുഷ്യന്റെ ശരീരം സ്വയം ചികിത്സിക്കാൻ കഴിവുള്ളതാണ് മോനേ. നമ്മൾ കഴിക്കുന്ന മരുന്നുകൾ ആ സ്വയചികിത്സയ്ക്ക് സഹായിക്കുന്ന കാറ്റലിസ്റ്റുകൾ (catalysts) മാത്രമാണ്. ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ കൃത്യമായി കൊടുത്താൽ പല രോഗങ്ങളും ശരീരത്തിന് തന്നെ മാറ്റാനാകും.

ഇതിലൊക്കെ മനസ്സാണ് പ്രധാനം.

‘എനിക്ക് ഇത് മാറില്ല’ എന്ന് മനസ്സ് തീരുമാനിച്ചാൽ രോഗം എളുപ്പം മാറില്ല. പക്ഷേ,

‘ഇത് മാറണം’ എന്ന് മനസ്സ് ഉറപ്പിച്ചാൽ ശരീരവും അതിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങും.”

പിന്നീട് എന്റെ ജീവിതത്തിൽ ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ  മാമന്റെ ഈ വാക്കുകൾ എനിക്ക് ധൈര്യം ആയി. യോഗയെക്കുറിച്ച് ഗൗരവമായി പഠിക്കാനും, അതിൽ കൂടുതൽ പഠനങ്ങൾ നടത്താനും എന്നെ പ്രേരിപ്പിച്ച  ഒന്ന് മാമന്റെ ആ വാക്കുകളായിരുന്നു. പണ്ട് പ്ലസ് ടുവിന് പഠിക്കുമ്പോൾ ഞങ്ങളുടെ NSS ക്യാമ്പിൽ “ഭക്ഷണം എങ്ങനെ കഴിക്കണം” എന്ന വിഷയത്തിൽ മാമൻ ഒരു ക്ലാസ് എടുത്തിരുന്നു. അന്ന് ഞാൻ മനസ്സിലാക്കി, ഭക്ഷണം എന്നത് കേവലം വയർ നിറയ്ക്കാനുള്ള ഒന്നല്ല, അതൊരു വിശുദ്ധമായ ജീവിതശൈലിയാണെന്ന്.

വിട

ഇന്ന് പിന്നോട്ട് നോക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നു- മാമൻ വലിയ വേദികളിൽ പ്രസംഗങ്ങൾ നടത്തിയ മനുഷ്യനല്ലായിരുന്നു, പകരം തന്റെ സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായ ആളായിരുന്നു.

കൈകൊണ്ട് മരത്തെ മനോഹരമായ രൂപങ്ങളാക്കി മാറ്റിയ കലാകാരൻ…

ഭക്ഷണത്തെ ഒരു സംസ്കാരമായി കണ്ട വ്യക്തി…

പ്രകൃതിയെ യഥാർത്ഥ ചികിത്സയായി മനസ്സിലാക്കിയ മനുഷ്യൻ…

മനസ്സിന്റെ അതിരില്ലാത്ത ശക്തിയിൽ വിശ്വസിച്ച ഗുരു…

ചില മനുഷ്യർ മരിക്കുമ്പോൾ അവർ മാത്രമല്ല നമ്മളെ വിട്ടുപോകുന്നത്, ഒരു വലിയ കാലഘട്ടം കൂടിയാണ് നമ്മളിൽ നിന്നും അകലുന്നത്, അവർ വെറുമൊരു ഓർമ്മയായി മനസ്സിന്റെ കോണിൽ ഒതുങ്ങുകയല്ല ചെയ്യുന്നത്, പകരം അവർ നമ്മുടെ ജീവിതരീതികളായി, നമ്മുടെ ശീലങ്ങളായി നമ്മളിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത്.

എനിക്ക് പ്രഭാകരൻ മാമൻ അങ്ങനെയൊരു ഓർമ്മയാണ്...

മാമന്റെ പവിത്രമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം! കണ്ണീരോടെ വിട...

Adv. AKHIL J K - 

 

ഒരു സ്വപ്നം

May 04, 2026 Add Comment

ഒരു സ്വപ്നം


രാവിലെ ഞാൻ ഒരു സ്വപ്നം കണ്ടു
..,

കണ്ടത് ഇപ്പോളും മനസ്സിൽ അത്ര വ്യക്തമായി ഓർമ്മയുള്ളത് കൊണ്ട് എഴുതാതെ വയ്യ….

 

ഇന്നലെ കുറച്ച് വൈകിയാണ് കിടന്നത്,

രാവിലെ എണീറ്റു ടോയിലറ്റ് പോയി വന്നു സമയം നോക്കിയപ്പോ പുലർച്ചെ 2 മണി കഴിഞ്ഞതെ ഉള്ളൂ,.. സാദാരണ മൂന്നരക്കും നാലിന്നും ഇടയിൽ ആണ് എഴുന്നേൽക്കൽ,

സമയം ഇനിയും കുറെ ഉള്ളത് കൊണ്ട് വീണ്ടും കിടന്നു,

 

അത് കഴിഞ്ഞ് ഞാൻ പിന്നെ കാണുന്നത് ..

എട്ടാം ക്ലാസ്സിൽ പാഠിക്കുന്ന എന്നെ ആണ്,

 

ഒരു 11 മണി ആയി കാണണം,

ക്ലാസ്സിൽ പീയൂൺ വന്നു പറയുന്നു, എന്നെ വിളിക്കാൻ വീട്ടിൽ നിന്നും അൾ വന്നിട്ടുണ്ട്.. കൂടെ പോകണം..

ഞാനും പെങ്ങളും വന്ന അയാളുടെ കൂടെ അപ്പച്ചിയുടെ വീട്ടിലേക്ക് പോകുന്നു..

അവിടെ ചെല്ലുമ്പോൾ ആണ് ഞാൻ അറിയുന്നത്

എന്റെ അച്ഛമ്മ മരണപ്പെട്ടു

 

വീടിന് പുറത്ത് കറുത്ത കൊടി വച്ചിരിക്കുന്നു,

അകത്തു കയറുമ്പോൾ -

അച്ഛമ്മ സാദാരണ കിടക്കുന്ന കട്ടിലിൽ കിടക്കുന്നു…

വെള്ളത്തുണി പുതച്ചിരിക്കുന്നു…

കാലിലെ വിരലുകൾ കെട്ടി വച്ചിരിക്കുന്നു…

തലയ്ക്കൽ ഒരു നിലവിളക്ക് കത്തുന്നു…,

 

ചുറ്റും കുറെ ആൾക്കാർ വളഞ്ഞിരിക്കുന്നു,

കുറച്ചു പേർ കരയുന്നു വേറെ കുറച്ചുപേർ സംസാരിച്ചു കൊണ്ടിരിക്കുന്നു,

പള്ളിയിലെ അച്ഛനും കപ്പിയാരും കൂടെ എന്തൊക്കെയോ പ്രാർദ്ദിക്കുന്നു,

പിന്നെ ഫാതർ ഒരു കുപ്പിയിലെ വെള്ളം അച്ഛമ്മയുടെ വായിലേക്ക് കൊടുക്കുന്നു,

 

അവർക്ക് അത് ഒരു മരണം ആയിരുന്നു…

പക്ഷേ എട്ടാം ക്ലാസ്സിലെ എനിക്ക് - 

അത് മരണമാണെന്ന് മനസിലായില്ല

 

ഞാൻ അച്ഛമ്മയെ നോക്കി…

അവരുടെ കണ്ണിൽ നിന്ന്…

കുടുകൂടെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു…

 

മരിച്ച ആളുകൾ കരയുമോ…?

 

അവർ എന്തോ പറയാൻ ശ്രമിക്കുന്നു…

വാക്കുകൾ വരാതെ കുടുങ്ങി നിൽക്കുന്നു…

 

അത് എന്തായിരുന്നു…?

ആരെയാണ് അച്ഛമ്മ  വിളിച്ചിരുന്നത്…?  എന്നെയോ…?

 

എനിക്കു അപ്പോളും ഒന്നും മനസിലായില്ല .. മനസ്സ് ചോദിച്ചുകൊണ്ടിരുന്നു ..

 

“അച്ഛമ്മ ശരിക്കും മരിച്ചോ…?”

“ഇങ്ങനെ ആണോ മരണം…?”

 

അച്ഛമ്മയുടെ അടുത്തേക്ക് പോകാൻ ശ്രമിച്ച എന്നെ അപ്പച്ചിയും ചിലരും ചേർന്ന് പുറത്താക്കി…

“നിങ്ങൾ പുറത്തു പോയി കളിച്ചോളൂ…”

 

അപ്പോൾ എനിക്ക് അറിവ് യാത്രയെയും കളിയെയും കുറിച്ചായിരുന്നു…

അതു കൊണ്ട് ഞാൻ പുറത്ത് പോയി അവിടെ ഉണ്ടായിരുന്നവരോട്  ഒപ്പം കളിക്കാൻ പോയി.. 

 

വൈകുന്നേരം 6 - 7  മണിയാകണം ..

 

എന്റെ അമ്മ പതിവുപോലെ വരുന്ന മണലിവിള പൂവാർ ബസിൽ ജോലിക്ക് പോയി തിരികെ വന്നിറങ്ങി,

ഞാൻ സാദാരണ പോലെ അമ്മ വരുന്നതും കാത്ത് റോഡിൽ തന്നെ ഉണ്ടായിരുന്നു ..

 

അമ്മ വന്ന ഉടനെ ഞാൻ കാര്യം പറയുന്നു,

അമ്മ നേരെ വീട്ടിലേക്ക് കയറുന്നു, പിന്നെ ഞാൻ കേൾക്കുന്നത്

 

"വണ്ടി പിടിച്ചു കൊണ്ട് വാടാ "  എന്ന് അമ്മ വിളിച്ചു പറയുന്നത് ആണ്

 

അത് കേട്ട ഉടനെ തന്നെ ആരോ പോയി കാറ് പിടിച്ചു കൊണ്ട് വരുന്നു

അച്ഛമ്മയെ എടുത്തു  കാറിൽ കയറ്റുന്നു,

ആശുപത്രിയിലേക്ക് പോകുന്നു .. 

--- 

 

എന്തായാലും…

അച്ഛമ്മ മരിച്ചത്…

അത് കഴിഞ്ഞ് ആറു ദിവസം കഴിഞ്ഞാണ്…

 

ഡോക്ടർ പറഞ്ഞത്

“രാവിലെ തന്നെ കൊണ്ടുവന്നിരുന്നെങ്കിൽ… ഇനിയും കുറെ കാലം നന്നായി ഇരുന്നേനേ…”--- 

-------------

സ്വപ്നം തന്നെയാണ്…

പക്ഷേ ഓരോ മുഖവും…

ഓരോ വാക്കും…

ഓരോ പ്രവൃത്തിയും…

ഇന്നും അതേ പോലെ മനസ്സിൽ നിൽക്കുന്നു…

പറയുന്നില്ല എന്ന് മാത്രം, പക്ഷേ മറന്നിട്ടില്ല ഒന്നും ..
-------------

Nb :-

ഈ സ്വപ്നവും…

അതോട് ചേർന്ന ചില യാഥാർത്ഥ്യങ്ങളും…

എന്നെ എന്റെ അച്ഛന്റെ ചില ബന്ധുക്കളിൽ നിന്ന്,

നിശ്ശബ്ദമായി…

പക്ഷേ പൂർണ്ണമായി…

അകറ്റി…


ചില മരണം ശരീരത്തിന്റെ അല്ല… വിശ്വാസത്തിന്റെ ആണ്…”  Adv. Akhil JK





 


The Warning from Kerala: A Communist Reflection on the Failure of the LDF

May 04, 2026 Add Comment

The Warning from Kerala: A Communist Reflection on the Failure of the LDF


In the political history of Kerala, the Left Democratic Front (LDF) has never been merely an electoral alliance. It has represented an ideological promise — a commitment to equality, social justice, and people-centric governance.

So when the Left faces electoral setbacks, it is not just a political event. It is a moment that demands introspection.

This is not a critique from outside. This is a reflection from within.

From Movement to Machinery

The strength of the Left once lay in its deep connection with the masses — workers, farmers, students, and the marginalized. It was a movement built on participation.

Today, there is a growing perception that this movement has gradually transformed into a machinery of governance.

  • Decision-making feels centralized
  • Cadres feel like implementers, not contributors
  • People feel heard less, managed more

For a communist movement, this shift is not minor — it is foundational.

The Burden of Continuous Power

Historically, Kerala’s electorate resisted prolonged single-front rule. The break in that pattern created a new political reality.

But with continuity came a silent cost:

  • Public fatigue
  • Reduced sensitivity in governance
  • Perception of power consolidation

Even effective administration cannot fully erase the psychological weight of long-term incumbency.

The message from voters is not always anger — sometimes it is exhaustion.

Ministerial Disconnect: Perception vs Performance

Many ministers have worked. That is undeniable.

But politics is not only about work — it is about perception, communication, and emotional connection.

  • Communication Gap: Achievements did not translate into public understanding.
  • Public Arrogance (Perceived or Real): Leadership appeared dismissive of criticism.
  • Ethical Shadows: Allegations created doubt, affecting moral credibility.

The Changing Class Base

Kerala is no longer the Kerala of the 1970s.

  • The working class is evolving
  • The middle class is expanding
  • Youth aspirations are global

The Left still speaks the language of class struggle — but people increasingly speak the language of opportunity.

The Youth Question

The most silent shift is among young voters.

  • Where is the economic vision?
  • Where is innovation?
  • Where is the future beyond welfare?

The absence of compelling answers is slowly costing relevance.

Welfare Without Narrative Balance

Kerala’s welfare model remains strong and globally appreciated.

But the opposition successfully framed welfare as dependency, while development narratives did not gain equal force.

The Left delivered. But it did not define the meaning of what it delivered.

Organizational Rigidity

A communist party thrives on internal democracy combined with ideological discipline.

But when dissent is seen as indiscipline, the system weakens from within.

  • Leadership renewal slows down
  • New voices hesitate to emerge
  • Critical thinking declines

Vote Share: A Subtle but Serious Signal

The decline in vote share may appear small, but in Kerala’s tightly contested political landscape, even marginal shifts are decisive.

  • Core voters are not fully leaving
  • But they are no longer fully convinced
  • Opposition consolidation is becoming stronger

This is not rejection. This is a warning.

Cadre Morale and Emotional Disconnect

A movement survives on emotional energy.

Today, many cadres feel:

  • Less inspired
  • Less involved
  • Less heard

Without ideological enthusiasm at the grassroots, electoral machinery alone cannot sustain victory.

The Real Crisis: Ideological Drift

The deepest issue is not electoral loss — it is ideological uncertainty.

When a communist government becomes efficient in administration but weak in ideological clarity, it risks becoming indistinguishable from any other ruling structure.

The Way Forward: Reclaiming the Left

  • Rebuild grassroots engagement
  • Encourage internal criticism without fear
  • Bring forward new leadership
  • Balance welfare with development
  • Engage youth with future-oriented vision

People are not beneficiaries. They are participants.

Conclusion: A Moment to Listen

Kerala has not rejected the Left. It has asked the Left to reflect.

If the Left listens, it will evolve.
If it defends blindly, it will decline.

The choice is not electoral. It is historical.

- Adv. AKHIL JK

Left Behind by My Own

April 16, 2026 Add Comment

A life ruined by my own,
Trusted hands turned into betrayal,
Smiles hiding quiet destruction within,
My joys reached me through strangers.

My son’s success, never from him,
Heard from others, not my place,
Silence surrounds my empty heart,
No one remains to truly love.

A sister beside me, full deceit,
She wanted wealth, not me,
I became a shadow to them,
My worth measured only in assets.

When my health slowly failed,
I became someone easily discarded,
Pain echoed without any listener,
Even my voice felt unwanted.

Still, I continue to breathe,
Holding myself from falling apart,
Living without a clear reason,
Yet hope refuses to fully die.

പ്രതി ആയാൽ ഫോൺ നൽകണോ?

March 16, 2026 Add Comment

നിങ്ങൾ ഒരു ക്രിമിനൽ കേസിലെ പ്രതി ആയിരിക്കേ , പോലീസ് നിങ്ങളുടെ നിങ്ങളുടെ മൊബൈൽ ഫോൺ അടക്കം ഉള്ള ഡിജിറ്റൽ ഡിവൈസുകൾ പൊലീസിന് പാസ്സ്‌വേർഡ് ഉൾപ്പെടെ നൽകണം എന്ന് പറഞ്ഞു നിർബന്ധിക്കുകയോ നോട്ടീസ് നൽകുകയോ ചെയ്‌താൽ എന്ത് ചെയ്യണം ?

ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 20(3) ന്റെ പ്രൊട്ടക്ഷൻ ലഭിക്കുമോ ?
ഇപ്രകാരം നോട്ടീസ് ലഭിച്ചു മൊബൈൽ ഫോൺ നൽകുകയോ ഹാജരാക്കുകയോ ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ ജാമ്യം റദ്ദ് ചെയ്യുവാൻ പൊലീസിന് സാധിക്കുമോ ?
ഇപ്രകാരം നോട്ടീസ് ലഭിച്ചു മൊബൈൽ ഫോൺ നൽകുകയോ ഹാജരാക്കുകയോ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പറഞ്ഞു പൊലീസിന് നിങ്ങൾക്കെതിരെ ജാമ്യം റദ്ദ് ചെയ്യുന്നതിന് വേണ്ടി കോടതിയെ സമീപിക്കുവാൻ സാധിക്കുമോ ?
പ്രശോധിക്കാം :
Article 20(3) യെ കുറിച്ച് കൂടുതൽ അറിയുവാൻ കമൻ്റ് സെക്ഷനിൽ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
ആർട്ടിക്കിൾ 20(3) ചുരുക്കി പറഞ്ഞാൽ , നിങ്ങൾ ഒരു കേസിലെ പ്രതിയാണെങ്കിൽ , നിങ്ങൾക്ക് എതിരായുള്ള തെളിവുകൾ നിങ്ങൾ പോലീസിനോടോ , കോടതിയോടോ പറഞ്ഞു നൽകേണ്ട കാര്യം ഇല്ല . ഇത് പ്രതിയുടെ മൗലിക അവകാശം ആണ് .
എന്നാൽ പല കോടതി ജഡ്ജ്മെന്റുകൾ പ്രകാരം ഒരു പ്രതി വാക്കാൽ പറയുന്ന കാര്യങ്ങൾക്കു ( testimonial ) മാത്രം ആണ് ഈ പ്രൊട്ടക്ഷൻ ഉള്ളത് ,
അങ്ങനെ ഉള്ളപ്പോൾ ആണ് , മൊബൈൽ ഫോൺ വാങ്ങുന്നതും പാസ്സ്‌വേർഡ് ചോദിക്കുന്നതിനും , പറഞ്ഞു കൊടുക്കാതിരിക്കുന്നതിനും പ്രതിക്ക് അവകാശം ഉണ്ടോ എന്ന ചോദ്യം വരുന്നത് ,
സാധാരണ നിലയിൽ ഒരു കേസിൽ പ്രതിയായാൽ ഒന്നുകിൽ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ തന്നെ മൊബൈൽ ഫോൺ സീസർ ചെയ്ത് എടുക്കുകയും , നമ്മളോട് പാസ്സ്‌വേർഡ് ആവശ്യപ്പെടാറും ഉണ്ട് .
അതല്ലങ്കിൽ CRPC 91 / BNSS 94 പ്രകാരം നോട്ടീസ് തന്നും ഇപ്രകാരം മൊബൈൽ ഫോൺ , ലാപ്ടോപ്പ് , അതിന്റെ പാസ്സ്‌വേർഡ് എന്നിവ ആവശ്യപ്പെടാറുണ്ട് .
പ്രതി ഇത് പൊലീസിന് നൽകിയില്ലെങ്കിൽ , പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും , ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നും പറഞ്ഞു ജാമ്യം റദ്ദു ചെയ്യാറുണ്ട് .
എന്നാൽ BNSS 94 / Crpc 91 പ്രകാരം നോട്ടീസ് നൽകി ഏതൊരു വ്യക്തിക്കും ഇപ്രകാരം ഡോക്യുമെന്റ് , any devices , മറ്റു വസ്തുക്കൾ എന്നിവ ഹാജരാക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥനും - കോടതിക്കും അധികാരം ഉണ്ട് , എന്നാൽ ഈ നോട്ടീസ് പ്രതിക്ക് നൽകി ഇത്തരത്തിൽ പ്രതിയോട് രേഖകൾ / Devices , മറ്റു വസ്തുക്കൾ ഹാജരാക്കുവാൻ സാധിക്കുമോ എന്നതാണ് ചോദ്യം ?
എന്നാൽ ഈ ചോദ്യം സുപ്രീം കോടതിയിൽ Gujarat v. Shyamlal Mohanlal Choksi (1965 KHC 632 - 5 ജഡ്ജസ് ബെഞ്ച് ) എന്ന കേസിൽ വരികയും - അപ്രകാരം Crpc 91 / BNSS 94 പ്രകാരം മുകളിൽ പറഞ്ഞ രേഖകൾ / Devices , മറ്റു വസ്തുക്കൾ ഹാജരാക്കുവാൻ പ്രതിക്ക് നോട്ടീസ് നൽകുവാൻ സാധിക്കില്ല എന്ന് വിലയിരുത്തി .
ഈ വിധി V. S. Kuttan Pillai v. Ramakrishnan (1980 KHC 559 ) എന്ന കേസിലും , Crpc 91 / BNSS 94 പ്രകാരം മുകളിൽ പറഞ്ഞ രേഖകൾ / Devices , മറ്റു വസ്തുക്കൾ ഹാജരാക്കുവാൻ പ്രതിക്ക് നോട്ടീസ് നൽകുവാൻ സാധിക്കില്ല സുപ്രീം കോടതി വീണ്ടും ഉത്തരവിട്ടു .
ഇതേ കാര്യം കേരള ഹൈ കോടതി Rajesh v. State of Kerala
(2023 KHC 9993 ) , Karthika Pradeep v. State of Kerala (2025 KHC 2453 ) എന്ന കേസിലും വ്യാഖ്യാനിച്ചു . ഇത്തരത്തിൽ Crpc 91 / BNSS 94 പ്രകാരം നോട്ടീസ് നൽകുന്നത് പ്രതിയുടെ ഇന്ത്യൻ ഭരഘടനയിലെ ആർട്ടിക്കിൾ 20 (3) ന്റെ ലംഘനം ആണെന്ന് കണ്ടെത്തി .
ഇനി പ്രതി ഇപ്രകാരം മൊബൈൽ അല്ലെങ്കിൽ മറ്റു രേഖകൾ പോലിസിസിനു മുൻപാകെ ഹാജരാക്കിയില്ലെങ്കിൽ - അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പറഞ്ഞു ജാമ്യം റദ്ദ് ചെയ്യുവാൻ സാധിക്കുമോ ?
സുപ്രീം കോടതി Vinay Kumar Gupta v. State of Madhya Pradesh [2026 KHC 7087 ] എന്ന കേസിൽ ആർട്ടിക്കിൾ 20(3) നു പ്രാധാന്യം നൽകിക്കൊണ്ട് ഇപ്രകാരം വിലയിരുത്തി - അന്വേഷണവുമായി സഹകരിക്കുക എന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 20(3) ലംഘിച്ചു കൊണ്ടാവരുത് എന്നും , അന്വേഷണം നടത്തേണ്ടത് സ്റ്റേറ്റിന്റെ ബാധ്യത ആണ് എന്നും അത് പ്രതിയുടെ ബാധ്യത അല്ല എന്നും വിലയിരുത്തി ..
ഇതിൽ നിന്നും തന്നെ - പ്രതിയായ ഒരാൾ പോലീസ് ഓഫീസറുടെ നിർബന്ധത്തിനോ - Crpc 91 / BNSS 94 പ്രകാരം ഉള്ള നോട്ടീസ് നൽകി എന്ന പേരിൽ നിങ്ങളുടെ / നിങ്ങൾക്ക് എതിരായി ഉപയോഗിക്കാവുന്ന തെളിവുകൾ , മൊബൈൽ ഫോൺ , ലാപ്ടോപ്പ് , etc എന്നിവ നൽകേണ്ട കാര്യം ഇല്ല .
ഇനി സ്വമേധയാ പോലീസ് സെർച്ച് നടത്തി ഇത്തരത്തിൽ ഉള്ള ഡിജിറ്റൽ ഡിവൈസുകൾ കണ്ടെത്തി സീസർ ചെയ്‌താൽ അതിന്റെ പാസ്സ്‌വേർഡ് പറഞ്ഞു കൊടുക്കേണ്ട കാര്യം പ്രതിക്ക് ഇല്ല .
അപ്പോൾ പിന്നെ പൊലീസിന് എന്ത് ചെയ്യുവാൻ സാധിക്കും ? പൊലീസിന് ഫോറൻസിക് സയൻസ് ലാബിലേക്ക് അയക്കുവാൻ മാത്രമേ നിയമ പരമായി സാധിക്കൂ .




ഊളയുടെ ന്യായീകരണ കഥക്ക് തെളിവുണ്ടോ ??

February 22, 2026 Add Comment

ഇതൊരു മലയാള വിവർത്തനം ആണ് ഭാരതീയ തപാൽ വകുപ്പ് എനിക്ക് അയച്ച ഒരു മറുപടിയുടെ പ്രധാന ഭാഗങ്ങളുടെ, 

ഊളയും കുറെ ഊളകളും ആണ് ഈ നാട്ടിൽ ഉള്ളതെന്ന് വീണ്ടും വീണ്ടും തെളിയിക്കുക ആണ്. 

മേൽപ്പറഞ്ഞ വിഷയത്തെ സംബന്ധിച്ച നിങ്ങളുടെ 15.03.2024-ലെ പരാതിയിലേക്കുള്ള മറുപടിയാണിത്.

ശ്രീ അഖിൽ ജെ. കെ. എന്ന വിലാസത്തിൽ 30.05.2023-ന് തിരുവനന്തപുരം ആർ.എം.എസ്. കൗണ്ടറിൽ നിന്ന് ബുക്ക് ചെയ്ത RL759709385IN എന്ന രജിസ്റ്റേർഡ് കത്ത് 31.05.2023-ന് ആറാലുംമൂട് സബ് ഓഫീസിൽ ലഭിക്കുകയും അന്നേ ദിവസം തന്നെ വിതരണത്തിനായി കൊടംഗവിള ബ്രാഞ്ച് ഓഫീസിലേക്ക് അയക്കുകയും ചെയ്തതായി ഇൻസ്‌പെക്ടർ റിപ്പോർട്ട് നൽകി. 

ഈ തപാൽ ഉരുപ്പടി 31.05.2023-ന് വിതരണ ജീവനക്കാരിയായ ശ്രീമതി അശ്വതിയെ (പകരക്കാരി) ഏൽപ്പിച്ചു.

ബി.പി.എം.-ന്റെ (പകരക്കാരി) മൊഴി പ്രകാരം, ശ്രീമതി അശ്വതിക്ക് വിതരണ ജോലിക്കിടയിൽ അസുഖം അനുഭവപ്പെടുകയും അന്നത്തെ വിതരണ ജോലി പൂർത്തിയാക്കാൻ കൊടംഗവിള ബ്രാഞ്ച് ഓഫീസിലെ എ.ബി.പി.എം. (ഡിസ്ചാർജ് ചെയ്യപ്പെട്ട) ആയിരുന്ന ശ്രീ കെ. ശശിധരന്റെ സഹായം തേടുകയും ചെയ്തു.

ശ്രീ കെ. ശശിധരന്റെ മൊഴി പ്രകാരം, ആ വിലാസത്തിലുള്ളവരെ അദ്ദേഹത്തിന് നന്നായി അറിയാമെന്നും, വിതരണത്തിനായി അവിടെ എത്തിയപ്പോൾ കത്ത് ലഭിക്കേണ്ട ആൾ അവിടെ ഉണ്ടായിരുന്നില്ലെന്നും, അതിനാൽ ഒറ്റപ്പാലം ഡിവിഷനിൽ തപാൽ വകുപ്പിൽ ജോലി ചെയ്യുന്ന കത്ത് ലഭിക്കേണ്ട ആളുടെ അളിയനായ ശ്രീ രാജീവ് കുമാറിന് കത്ത് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പരാതിയെക്കുറിച്ചുള്ള ശ്രീ രാജീവ് കുമാറിന്റെ ഭാഗം രേഖപ്പെടുത്തുന്നതിനായി പരാതിയും അന്വേഷണ റിപ്പോർട്ടും ഒറ്റപ്പാലം ഡിവിഷനിലേക്ക് അയച്ചു

പരാതിയിലുള്ള അദ്ദേഹത്തിന്റെ മൊഴി പ്രകാരം, ആ കാലയളവിൽ അദ്ദേഹം പരിശീലനത്തിലായിരുന്നതിനാൽ പ്രസ്തുത രജിസ്റ്റേർഡ് കത്ത് സ്വീകരിച്ചത് അദ്ദേഹം നിഷേധിച്ചു എന്നാൽ ഈ പരാതി ഉന്നയിക്കുന്നതുവരെ പ്രസ്തുത രജിസ്റ്റേർഡ് കത്ത് മേൽപ്പറഞ്ഞ വിലാസത്തിൽ തന്നെ നല്ല നിലയിൽ ലഭ്യമായിരുന്നു എന്നും അദ്ദേഹം അറിയിച്ചു. 

രാജീവ് കുമാറിന്റെ ഭാര്യ ശ്രീമതി വീണ, 25.03.2024-ന് കേരള സർവ്വകലാശാലയിലേക്ക് സർട്ടിഫിക്കറ്റ് തിരികെ അയക്കുകയും, ശ്രീ അഖിൽ ജെ. കെ.-ക്ക് പുതിയ സർട്ടിഫിക്കറ്റ് അയച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ഒരു കത്ത് നൽകുകയും പുതിയ സർട്ടിഫിക്കറ്റിനായുള്ള നിശ്ചിത ഫീസ് RL857423516IN എന്ന രജിസ്റ്റേർഡ് കത്ത് വഴി അടയ്ക്കുകയും ചെയ്തു.

എനിക്ക് അറിയാത്ത ചില കാര്യങ്ങൾ ഉണ്ട് ഇപ്പോളും ..  

1. 31-05-2023 ഇൽ വന്ന റെജിസ്റ്റെർഡ് സർട്ടിഫിക്കറ്റ്, 25-03-2024 ഇൽ, കേരള സർവകലാശാലയിലേക് തിരികെ അയച്ചതും പുതിയ സർട്ടിഫിക്കറ്റ് നല്കാന് ഫീസ് അടച്ച് അപേക്ഷ നല്കിയതും എന്തിനാണ് ?

2. 15.03.2024 ഇൽ ഞാൻ പരാതി നലകും വരെ, ആ പരാതി നിങ്ങൾ അറിയുന്ന ദിവസം വരെ എന്തിനാണ് ഹേ നിങ്ങൾ എന്റെ സർട്ടിഫിക്കറ്റ് ഒളിപ്പിച്ചത് ?

3. പുതിയ സർട്ടിഫിക്കറ്റിന് പണം അടച്ച് അപേക്ഷിച്ചത് പഴയത് നിങ്ങൾ നശിപ്പിച്ചത് കൊണ്ട് അല്ലേ ?