Value of Life !

JK Akhil July 06, 2020 Add Comment
ഒരു കുട്ടി അഛനോട് ചോദിച്ചു...
അഛാ എന്താണ് ജീവിതത്തിന്റെ വില ?
അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു :
"നീ ഇത് പച്ചക്കറി വിൽക്കുന്ന സത്രീയുടെ കയ്യിൽ കൊടുത്തിട്ട് ഇത് വേണോയെന്ന് ചോദിക്കൂ.. 
പിന്നെ മോൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം...
ആരെങ്കിലും ഇതിന്റെ വില ചോദിക്കുകയാണങ്കിൽ രണ്ട് വിരൽ ഉയർത്തി കാണിച്ചാൽ മതി. മറ്റൊന്നും അവരോട് പറയേണ്ട.
കുട്ടി ആ സ്ത്രീയുടെ അടുത്ത് പോയി കല്ല് കാണിച്ചു
അപ്പോൾ ആ സ്ത്രീ പറഞ്ഞു :
"ഹായ് നല്ല ഭംഗിയുള്ള കല്ല്.ഇത് എനിക്ക് തരാമോ?എനിക്ക് ഇത്  പുന്തോട്ടത്തിൽ വെക്കാനാണ്...
ഇതിന്റെ വില എത്രയാണ്...?

അപ്പോൾ ആ കുട്ടി രണ്ട് വിരൽ ഉയർത്തി കാണിച്ചു ...

അപ്പേൾ ആ സ്ത്രീ ചോദിച്ചു രണ്ട് രൂപയാണോ ?
എന്നാൽ ഞാൻ ഇപ്പോൾ തന്നെ തരാം.

അപ്പോൾ കുട്ടി ഓടിച്ചെന്ന് അഛനോട്  പറഞ്ഞു
രണ്ട് രൂപക്ക് ആ കല്ല്, ആ സ്ത്രീ എടുക്കാമന്ന് പറഞ്ഞു...

എന്നാൽ ഒരു കാര്യം ചെയ്യൂ., ഈ കല്ല് എടുത്ത് അടുത്തുള്ള മ്യൂസിയത്തിൽ കൊണ്ട് പോയി കാണിക്കൂ...

അപ്പോൾ ആ കുട്ടി മ്യൂസിയത്തിൽ എത്തി കല്ല് കാണിച്ചു ....
"ഹായ് നല്ല ഭംഗിയുള്ള കല്ല് ഇത് ഇവിടെ വെക്കാമല്ലോ....
മോന് ഇതിന് എത്ര രൂപ വേണം?

അപ്പോൾ കുട്ടി വീണ്ടും രണ്ട് വിരൽ ഉയർത്തി കാണിച്ചു...
അപ്പോൾ അയാൾ ചോദിച്ചു ഇരുനൂറു രൂപക്കോ, എന്നാൽ ഇത് ഞാൻ വാങ്ങിക്കോളാം.
അപ്പോൾ കുട്ടി വളരെ സന്തോഷത്തോടെ അഛന്റെ അടുത്തെക്ക് ഓടിയെത്തിയിട്ട് പറഞ്ഞു ...
അഛാ,
ആ മ്യൂസിയത്തിലെ ആൾ ഇരുന്നൂറ് രൂപ പറഞ്ഞു
ഞാൻ ഇത് കൊടുക്കട്ടെ ?

അപ്പോൾ അഛൻ പറഞ്ഞു മോൻ ഇത് ഒരു കടയിൽ കൂടി കാണിക്കണം.

അവൻ അഛൻ പറഞ്ഞു കൊടുത്ത കടയിൽ കൊണ്ട് പോയി കാണിച്ചു...

 കടക്കാരൻ വേഗം ഒരു വെൽവറ്റ് തുണി എടുത്തു കല്ല് അതിൽ വെച്ചു എന്നിട്ട് ചോദിച്ചു,
"ഇത് എവിടെന്നാ കിട്ടിയത്..?
ഇതിന്റെ വിലയെത്രയാ ..?

അപ്പോൾ ആ കുട്ടി അവിടെയും രണ്ട് വിരൽ ഉയർത്തി കാണിച്ചു... 

അപ്പോൾ അയാൾ രണ്ട് ലക്ഷമോയെന്ന് തിരിച്ചു ചോദിച്ചു,
ഇപ്പോൾ ആ കുട്ടി ഭയങ്കര സന്തോഷത്തിൽ അഛന്റെ അടുത്തേക്ക് തിരികെ ഓടിയെത്തിയിട്ട് പറഞ്ഞു :
" അയാൾ ഈ കല്ലിന് രണ്ട് ലക്ഷം രൂപ വില പറഞ്ഞു..!
അപ്പോൾ അഛൻ പറഞ്ഞു:
" മോനെ ഇത് ഒരു ഡയമന്റാണ്.... അവസാനം മോൻ കാണിച്ചയാൾക്ക് മാത്രമേ ഇതിന്റെ വിലയറിയൂ..."

പലപ്പോഴും നമ്മൾ നമ്മളെ മനസ്സിലാക്കാത്തവരുടെ ഇടയിലാണ് ചെന്ന് പെടുന്നത്.
അവർ നമ്മൾ എന്ത് നല്ല കാര്യം ചെയ്താലും  അതിന്റെ തെറ്റുകൾ മാത്രം കണ്ട് പിടിക്കും...
അവർ നമ്മൾ ചെയ്ത കാര്യങ്ങളുടെ നല്ല വശങ്ങൾ കാണില്ല.   

 അത് അവർക്ക് ഒരു തരം അലർജിയാണ്...                                      അവരുടെ അടുത്ത് പോയി നമ്മൾ നമ്മളുടെ വില കളയരുത് .                        

ഞമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് നമ്മെ മനസ്സിലാക്കാത്തവരുടെ ഇടയിൽ ആവാം...
അവർ നമ്മുടെ നന്മ നോക്കാതെ നമുക്ക് ഏറ്റവും കുറഞ്ഞ വിലയാണ് ഇടുക...!

 ഇതാണ് നമ്മുടെ വിലയെന്ന് വിചാരിച്ചിട്ട് നമ്മൾ നമ്മുടെ ജീവിതം ജീവിച്ചു തീർക്കും.

ഇത്രക്കൊക്കെ ഞാൻ ഉള്ളൂ മറ്റുള്ളവരുടെ ഇടയിൽ ഞാൻ എന്നും ഒരു അപഹാസൃനാണ് എന്ന തോന്നൽ നമ്മൾ ആദ്യം മാറ്റേണ്ടതുണ്ട്.

നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാത്ത ഒരു  ഒരു മൂല്യം, നമ്മളിൽ ഒളിഞ്ഞിരിപ്പുണ്ട്...

നമ്മൾ നമ്മുടെ വില തിരിച്ചറിഞ്ഞ് കഴിവുകൾ പ്രയോജനപ്പെടുത്തി  ജീവിച്ചാൽ നമ്മുടെ ജീവിതത്തിന് എന്നും തിളക്കമുണ്ടാകും.

*ഒരു മനുഷ്യൻ നന്നാകുന്നത് അവന്റെ മനസ്സ് നന്നാകുമ്പോഴാണ്...*
*ഉയർച്ചയിലേക്ക് എത്തിച്ചേരുന്നത് അവൻ സ്വയം തിരിച്ചറിയപ്പെടുമ്പോഴാണ്...!*💐💐💐

*സ്നേഹപൂർവ്വം...*
 *അഖിൽ*

ഒരു സ്വപ്നത്തിന്റെ പുറകെ .. 01

JK Akhil July 05, 2020 Add Comment
ഇതൊരു ഓർമ്മ കുറിപ്പ് ആണ് .. എന്റെ ഓർമകളിലൂടെ .. അതിലെ പല മുഖങ്ങളിലൂടെ .. ഒരു യാത്ര !

01 ഒരു സ്വപ്നത്തിന്റെ പുറകെ .. 

1991 കളിലെ വേനലവധിക്കാലം .. സദാഹരണ എല്ലാ വേനലവധിയും പോലെ തന്നെ ഞങ്ങൾ (ഞാനും പെങ്ങളും അമ്മാവന്റെ രണ്ട് മക്കളും) തിരുവനന്തപുരം ബാല ഭവനിൽ ആയിരുന്നു വേണൽകാല കലാ പരിശീലനത്തിൽ. മുൻ വര്ഷങ്ങളെക്കാൾ ആ വർഷം ഞങ്ങളുടെ കൂടെ ഒരു കൊച്ചു ചട്ടമ്പി പെണ്ണും കൂടെ വാലായി കൂടിയിരുന്നു, രാവിലെ മുതൽ ഉച്ചവരെ വിവിധ പരിശീലനങ്ങൾ അതിനു ശേഷം ഞങ്ങൾ പിരിയുമ്പോൾ വൈകീട്ട് 5 മണി ആകും (അമ്മ ജോലി കഴിഞ്ഞു വരുന്ന നേരം) ഏകദേശം അത് വരെ ഞങ്ങടെ കൂടെ കാണും ഈ കുറുമ്പിയും .. അവളുടെ അച്ഛന് അവിടെ വെള്ളായമ്പലത്ത് കച്ചവടം ആയിരുന്നു.. ആ വർഷം ഓർക്കാൻ പ്രതേകതഉള്ളത് സാദാരണയിലും കൂടുതൽ അവധി ക്ലാസ്സ് ശ്രീ രാജീവ് ഗാന്ധിയുടെ മരണം കാരണം ഉണ്ടായിരുന്നതിനാൽ ആണ്. ഞാൻ അവരുടെ മൂത്ത ജെഷ്ഠനും കൂട്ടുകാരനും ഒക്കെ ആയതിനാല് ആകും ഇന്നും എനിക്ക് നല്ല ഓർമ്മ. 

2009 ലെ ഒരു ഫെബ്രുവരി മാസം, അമ്മയുടെ നിർബന്ധം കാരണം വിവാഹം കഴിക്കാൻ  സമ്മതിച്ച എന്നെയും കൊണ്ട് പ്രസന്നൻ മാമനും അമ്മയും എന്റെ ഒരു സുഹ്രത്തും കൂടെ ഒരു വീട്ടില് പെണ്ണു കാണാൻ പോകുന്നു .. എന്റെ ആദ്യത്തെയും അവസാനത്തെയും പെണ് കാണൽ (അത് നേരത്തെ ഉള്ള തീരുമാനം ആയിരുന്നു, ഒരൊറ്റ പെണ്ണിനെയെ കാണാൻ പോകൂ എന്നത്). അവിടെ ചെന്ന് ഇരിക്കുമ്പോൾ ഞാൻ വീണ്ടും ആ പഴയ കാന്താരി പെണ്ണിന്റെ ഫോട്ടോ ഒരിക്കല് കൂടെ കണ്ടു, അപ്പോൾ തന്നെ എന്റെ തീരുമാനവും ഏകദേശം കഴിഞ്ഞു എന്ന് ഉറപ്പായി .. നവംബർ മാസം അവളെ കെട്ടികൊണ്ട് ഇങ്ങ് പോന്നു ..ഒരു പക്ഷേ ഒരു നിമിത്തം ആകാം ഒക്കെ .. 

2010 ആഗസ്റ്റ് മാസം ഞങ്ങൾക്ക്  ഒരു മകൻ പിറന്നു അഭിനവ് കൃഷ്ണ എന്ന എന്റെ കണ്ണൻ , ഒരു പക്ഷേ പലരുടെയും വാശി, എന്റെ അച്ഛന്റെ ഉൾപ്പെടെ, കാരണം എന്റെ മകന്റെ കൂടെ അവനെ കൊത്തി തീരെ ഒന്നു സ്നേഹിക്കാൻ കഴിയാതെ പോയ ഒരു ഹത ഭാഗ്യൻ ആണ് ഞാൻ ..  
2020 ഞാൻ അവനെ കാണാൻ ശ്രമിക്കാത്ത രീതികള് ഇല്ല, ഇപ്പോള് ലോക് ഡൌൺ കൂടെ ആയതിനാൽ എനിക്ക് അവനെ കാണാൻ ഒരു വഴിയും ഇല്ല, വിളിക്കാനും .. 

     




Longest Bus Route | London to Kolkata |

JK Akhil July 04, 2020 Add Comment
ലോകത്തിലെ ഏറ്റവും നീളം കൂടിയ ബസ് റൂട്ട് ഉണ്ടായിരുന്നു ലണ്ടൻ-കൽക്കട്ട ബസ്

ലണ്ടൻ-കൽക്കട്ട ബസ് സർവീസുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇതായിരുന്നു ലോകത്തിലെ ഏറ്റവും നീളം കൂടിയ ബസ് റൂട്ട്. 32669 കിലോമീറ്റർ (20300 മൈൽ ) നീളമുണ്ടായിരുന്നു ഈ യാത്രക്ക്. 1976 വരെ ഇത് സർവ്വീസ് നടത്തിയിരുന്നു. ഡബിൾ ഡെക്കർ ബസ് ആയിരുന്ന ഇതിനെ വിളിച്ചിരുന്നത് ആൽബെർട്ട് എന്നായിരുന്നു. പതിനൊന്നു രാജ്യങ്ങളിൽക്കൂടി ആയിരുന്നു ഇതിന്റെ യാത്ര.

ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്. അതൊരു ഒന്നൊന്നൊന്നര യാത്രയായിരുന്നില്ലേ?

The World's Longest Bus Ride Once Operated Between Kolkata and ...
ലണ്ടൻ-കൽക്കത്ത-ലണ്ടൻ ബസ് സർവീസ്

ആൽബർട്ട് ട്രാവൽ എന്ന കമ്പനിയാണ് ഈ ബസ് സർവീസ് നടത്തിയിരുന്നത്. 1957 ഏപ്രിൽ 15-നാണ് കന്നിയാത്ര ലണ്ടനിൽ നിന്നും ആരംഭിച്ചത്. ജൂൺ മാസം അഞ്ചാം തിയതി ആദ്യ സർവീസ് കൊൽക്കത്തയിൽ അവസാനിച്ചു. അതായത് ഏകദേശം 50 ദിവസം വേണ്ടി വന്നു യാത്ര പൂർത്തിയാക്കാൻ. ഈ സമയത് ബസ് സഞ്ചരിച്ച റൂട്ടിലെ രാജ്യങ്ങൾ ഏതൊക്കെ എന്നല്ലേ? ഇംഗ്ലണ്ടിൽ നിന്നും ബെൽജിയം, അവിടെ നിന്നും പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്. ഇന്ത്യയിൽ കടന്നതിന് ശേഷം ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴിയാണ് ഒടുവിൽ കൽക്കട്ടയിൽ എത്തുക.

വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.

വെറും ഒരു യാത്ര എന്നതിലുപരി ഒരു ടൂർ പോലെയാണ് ഈ യാത്ര ക്രമീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗംഗാതീരത്തെ ബനാറസിലും, താജ് മഹലിലും അടക്കം വഴിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമയം ചിലവഴിക്കാനും യാത്രയിൽ സമയമുണ്ടായിരുന്നു. ടെഹ്‌റാൻ, സാൽസ്‌ബർഗ്‌, കാബൂൾ, ഇസ്താൻബുൾ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിംഗിനായും സമയം അനുവദിച്ചിരിക്കുന്നു.

ഇത്രയും വിശാലമായ, ദിവസങ്ങൾ പിടിക്കുന്ന യാത്രയ്ക്ക് എത്രയാണ് ചിലവെന്നോ? ആദ്യ യാത്രക്ക് 85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു ചാർജ്ജ് , ഇപ്പോഴത്തെ ഏകദേശം 8,000രൂപ. ഭക്ഷണം, യാത്ര, താമസം എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്നതാണ് ഈ തുക. ഇപ്പോൾ ഒരു ലണ്ടൻ-കൊൽക്കത്ത യാത്ര നടത്തുകയാണെങ്കിൽ എത്രയായിരിക്കും ചിലവ് എന്ന് ഊഹിക്കാമോ?

ആറ്റിങ്ങൽകലാപം (1720 Anjutheng Freedom Fight )

April 08, 2020 Add Comment
#ആറ്റിങ്ങൽകലാപം 
1721ൽ അഞ്ചുതെങ്ങിലുണ്ടായിരുന്ന ബ്രിട്ടീഷ് കച്ചവടക്കാരും, പരിസരപ്രദേശങ്ങളിലുള്ള നാട്ടുകാരും തമ്മിൽനടന്ന ഏറ്റുമുട്ടലാണ് ചരിത്രപ്രസിദ്ധമായ ആറ്റിങ്ങൽ കലാപം. ഒരു വിദേശ ശക്തിക്കെതിരെ നാട്ടുകാർ സംഘടിച്ച കലാപം എന്നനിലയിൽ തന്നെയാണ് ഈ സംഭവത്തിന്‌ ചരിത്രപ്രാധാന്യം ലഭിച്ചതും. ഈ കലാപത്തിന്റെ ചരിത്രത്തിലൂടെ....

#ഇംഗ്ലീഷുകാർ_അഞ്ചുതെങ്ങിൽ 
കോഴിക്കോട് പല ബുദ്ധിമുട്ടുകളും നേരിട്ട ഇംഗ്ലീഷുകാർ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. അക്കാലത്ത് ആറ്റിങ്ങൽ റാണിയായ ഉമയമ്മറാണിയുടെ അധീനതയിലാരുന്നു അഞ്ചുതെങ്ങ്. വ്യവസായശാല നിർമ്മിക്കാൻ അഞ്ചുതെങ്ങിൽ ഒരു ചെറിയ മണൽപ്രദേശം 1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്ന് അവർക്ക് കിട്ടി. അവിടെ ഒരു കോട്ട കെട്ടാനുള്ള അനുവാദവും 1690 ൽ ഇംഗ്ലീഷുകാർക്കു ലഭിച്ചു.1695 ൽ കോട്ടയുടെ പണി പൂർത്തിയായി. 

അഞ്ചുതെങ്ങ് കിട്ടിയത് ഇംഗ്ലീഷുകാർക്ക് വലിയൊരു നേട്ടമായിരുന്നു. ജലമാർഗ്ഗമുള്ള വാണിജ്യമായിരുന്നു അന്ന് പ്രാബല്യത്തിലുണ്ടായിരുന്നത്. വടക്കോട്ടുള്ള ജലഗതാഗതത്തിന് ആ സ്ഥലം സൗകര്യപ്രദമായിരുന്നതുകൊണ്ട് വാണിജ്യം അഭിവൃദ്ധിപ്പെടാൻ അത് സഹായകമായി. സൈനികസാമഗ്രികൾ സംഭരിക്കുന്ന ഒരു കേന്ദ്രവും അവർ അവിടെ തുറന്നു. വളരെ വൈകാതെ പശ്ചിമതീരത്ത് ബോംബെ കഴിഞ്ഞാൽ ഇംഗ്ലീഷുകാരുടെ ഏറ്റവും പ്രധാനമായ വ്യാപാരസങ്കേതമായിത്തീർന്നു, അഞ്ചുതെങ്ങ്. ദക്ഷിണകേരളത്തിലും മധ്യകേരളത്തിലും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സ്വാധീനശക്തി വ്യാപിപ്പിക്കാൻ കാലുറപ്പിക്കുന്നതിന് ഒരു ഇടമാവുകയും ചെയ്‌തു. ഇന്ത്യയിൽ ഇംഗ്ളീഷുകാർക്ക് ഏറ്റവും മികച്ച ശക്തികേന്ദ്രവും കൂടിയായിരുന്നു ഇവിടം. 

സൈനിക പരിശീലന കേന്ദ്രവും അഞ്ചുതെങ്ങായി മാറി. ഇത് അഞ്ചുതെങ്ങിലെ മുക്കുവരെ ചൊടിപ്പിച്ചു.

അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് കച്ചവടക്കാരും മുസ്ലിംവ്യാപാരികളും തമ്മിൽ കുരുമുളക് കച്ചവടത്തിന്റെ പേരിൽ പലപ്പോഴായി വലിയ മത്സരം നടന്നിരുന്നു. ആറ്റിങ്ങൽ റാണിയുമായി കൂടുതൽ അടുത്ത ബ്രിട്ടീഷുകാർ 1697 ൽ കുരുമുളകിന്റെ കുത്തക തന്ത്രപൂർവം കൈക്കലാക്കി. ആറ്റിങ്ങൽ റാണി അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർക്ക് സൗജന്യങ്ങൾ അനുവദിച്ചുകൊടുത്തത് സ്ഥലവാസികളെ രോഷാകുലരാക്കി. 

ബ്രിട്ടീഷുകാരിൽതന്നെ കുറേപേർ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി പലകുഴപ്പങ്ങളും ചെയ്തുവന്നു. കൂടാതെ ഫാക്ടറിയിലെ ദ്വിഭാഷിയുടെ സ്നേഹാവർത്തിയിലും നാട്ടുകാർക്ക് കടുത്ത അമർഷമുണ്ടായിരുന്നു. അഞ്ചുതെങ്ങിലെ ഉദ്യോഗസ്ഥനായ 'ഗിഫോർഡ്' വലിയ അഴിമതിക്കാരനായിരുന്നുവെന്നു നാട്ടുകാർക്കിടയിൽ അഭിപ്രായം നിലനിന്നിരുന്നു. കുരുമുളകിന്റെ തൂക്കത്തിലും വിലയിലും വൻ അഴിമതി കാട്ടി ജനത്തെ പറ്റിച്ച ഗിഫോർഡിനു എതിരെ കർഷകർ പ്രതിഷേധിച്ചപ്പോൾ, കമ്പനി നിശ്ചയിക്കുന്ന വിലയ്ക്ക് കർഷകർ കുരുമുളക് നൽകണമെന്ന വ്യവസ്ഥ ഉണ്ടാക്കി. റാണിയുടെ ഒത്താശയോടെ ഉണ്ടാക്കിയ ഈ നിബന്ധനയും നാട്ടുകാരെ അസ്വസ്ഥരാക്കി. അവർ 1697 ൽ അഞ്ചുതെങ്ങിലെ ഫാക്ടറി ആക്രമിച്ചു. പക്ഷെ, ആ ആക്രമണം അലസിപ്പോവുകായാണുണ്ടായത്.

#ആറ്റിങ്ങൽ_കലാപം (1721)
1721 ൽ അഞ്ചുതെങ്ങിലെ വ്യവസായശാലയുടെ കാര്യത്തിൽ ഒരു പ്രതിസന്ധിഘട്ടമുണ്ടായി. അവിടുത്തെ ഇംഗ്ലീഷ് വ്യാപാരികൾ ഗിഫോർഡിന്റെ കീഴിൽ, കലുഷ പ്രവർത്തികളാലും ധൃഷ്ടമായ പെരുമാറ്റത്താലും ജനങ്ങളെ ശത്രുക്കളാക്കി. അതേസമയം അവർ വർഷം തോറും ‘കപ്പം’ എന്ന നിലയ്ക്ക് വിലപ്പെട്ട പാരിതോഷികങ്ങൾ നൽകി ആറ്റിങ്ങൽ റാണിയെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. വിദേശ വസ്തുക്കളായിരുന്നു റാണിക്ക് പ്രിയമെന്നറി‌ഞ്ഞ് അത് തന്നെ നൽകാൻ അവർ പരമാവധി ശ്രമിച്ചിരുന്നു.

ആറ്റിങ്ങൽ റാണിയും ബ്രിട്ടീഷ് കാരുമായുള്ള വാണിജ്യകരാറുകളിൽ, ആ പ്രദേശങ്ങളിൽ അധികാരം നടത്തിയിരുന്ന എട്ടുവീട്ടിൽ പിള്ളമാർക്ക് കടുത്ത എതിർപ്പ് നിലനിന്നിരുന്നു. പിള്ളമാരുടെ പ്രതിനിധികൾ, ഇംഗ്ലീഷുകാർ റാണിയ്ക്ക് കൊടുക്കാറുള്ള സമ്മാനങ്ങളെല്ലാം തങ്ങൾ മുഖേന വേണം റാണിയ്ക്ക് സമർപ്പിക്കേണ്ടതെന്ന് ആവശ്യപ്പെട്ടു. ഇത് ഗിഫോർഡ് നിരസിച്ചു. 

അങ്ങനെയിരിക്കെ ആറ്റിങ്ങൽറാണിയ്ക്ക് ഉള്ള കാഴ്ചദ്രവ്യം കൊട്ടാരത്തിൽ നേരിട്ട് കൊടുക്കാമെന്നു ഗിഫോർഡ് തീരുമാനിച്ചു. 140 ഇംഗ്ലീഷുകാരുടെ സംഘവുമായി ആറ്റിങ്ങലിലേയ്ക്ക് പുറപ്പെട്ടു. ഈ ബലപ്രകടനത്തിൽ സ്ഥലവാസികൾ കോപാകുലരായി. ഇത് മുൻകൂട്ടി അറിഞ്ഞ ബ്രിട്ടീഷ് വിരോധികൾ, ആറ്റിങ്ങൽ ഏലാപ്പുറത്തുവച്ച് ഒളിഞ്ഞിരുന്ന് ആ സംഘത്തെ ആക്രമിച്ചു. പിള്ളമാരുടെ നേതൃത്വത്തിൽ, മുക്കുവ കരുത്തരുടെ പിൻബലം കൂടി ഉണ്ടായിരുന്നു ഈ ആക്രമണത്തിന്. ആക്രമണത്തിൽ മുഴുവൻ ബ്രിട്ടീഷുകാരെയും കൊന്നു (1721 ഏപ്രിൽ 15). അനന്തരം ആക്രമണക്കാർ അഞ്ചുതെങ്ങിൽ ചെന്ന് കോട്ട വളഞ്ഞു. കോട്ടയ്ക്കുള്ളിൽ നിന്നും ആരെയും പുറത്തുവിട്ടില്ല. ബ്രിട്ടീഷുകാരുടെ പള്ളി അഗ്നിക്കിരയാക്കി. കോട്ട പ്രതിരോധിച്ചു. 

ആ ആക്രമണത്തിൽ ബ്രിട്ടീഷുകാർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. അതിനു പുറമെ നാട്ടുകാർ അഞ്ചുതെങ്ങ് കോട്ട മാസങ്ങളോളം ഉപയോഗിച്ച് അതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഉപരോധം ആറു മാസത്തോളം നീണ്ടു നിന്നു. തലശ്ശേരിയിൽ നിന്ന് ഇംഗ്ലീഷുകാരുടെ പോഷക സേന വന്നു ചേർന്നപ്പോഴാണ് അത് അവസാനിച്ചത്. 
കേരളത്തിൽ ബ്രിട്ടീഷ് അധികാരത്തിനെതിരായ ആദ്യത്തെ സംഘടിത പ്രക്ഷോഭം എന്ന നിലയിൽ ആറ്റിങ്ങൽ കലാപം പ്രാധാന്യമർഹിക്കുന്നു. കലാപത്തിൽ മനം പതറിയ ബ്രിട്ടീഷുകാർ റാണിയുമായി കർക്കശ കരാർ ഉണ്ടാക്കി. 

1722ൽ ഉണ്ടാക്കിയ ഈ ഉടമ്പടിയിൽ ആറ്റിങ്ങൽകലാപത്തിലെ നേതാക്കന്മാരെ ശിക്ഷിക്കാമെന്നും, കമ്പനിക്കുണ്ടായ എല്ലാ നഷ്ടങ്ങൾക്കും റാണി പരിഹാരം ചെയ്യാമെന്നും വ്യവസ്ഥ ചെയ്തിരുന്നു. കുരുമുളക് കച്ചവടത്തിന്റെ കുത്തകയും, ഇഷ്ടമുള്ള ഇടത്തെല്ലാം വ്യവസായശാലകൾ സ്ഥാപിക്കാനുള്ള  അവകാശവും ഈ കരാർ മൂലം ഇംഗ്ലീഷുകാർക്കു ലഭിച്ചു.

#ഇംഗ്ലീഷുകാരും_തിരുവിതാംകൂറും_തമ്മിൽ_ചെയ്ത_ഉടമ്പടി (1723)
1723 ഏപ്രിലിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തിരുവിതാംകോട് (തിരുവിതാംകൂർ) രാജാവും തമ്മിൽ ഔപചാരികമായി ഒരു ഉടമ്പടി ഉണ്ടാക്കി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ചെയ്ത ഉടമ്പടിയാണിത് എന്ന കാര്യം എടുത്തുപറയേണ്ടതായുണ്ട്. 

ഈ ഉടമ്പടിയിൽ തിരുവിതാംകൂർ രാജാവ് സ്വന്തം ചിലവിൽ ഇംഗ്ലീഷുകാർക്ക് കുളച്ചൽ പ്രദേശത്ത് ഒരു കോട്ട കെട്ടികൊടുക്കാമെന്ന് ഏറ്റു. കോട്ടയ്ക്ക് വേണ്ട പീരങ്കികളും വെടിക്കോപ്പുകളും നൽകാമെന്ന് കമ്പനി സമ്മതിച്ചു. തിരുവിതാംകൂറും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുള്ള സൗഹൃദത്തിന് അടിസ്ഥാനമുറപ്പിച്ച ഈ ഉടമ്പടിയിൽ ഇരുഭാഗക്കാരുടെയും പ്രതിനിധികളായി മാർത്താണ്ഡവർമ്മ യുവരാജാവും അഞ്ചുതെങ്ങിലെ കമാൻഡർ ഡോക്ടർ അലക്സാണ്ടർ ഓമും ഒപ്പുവച്ചു. പിള്ളമാരെയും മാടമ്പിമാരെയും അമർച്ച ചെയ്യുന്നതിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാമെന്നുള്ള കമ്പനിയുടെ സന്നദ്ധത ഡോക്ടർ അലക്സാണ്ടർ ഓം 1723 ഓഗസ്റ്റിൽ രേഖാമൂലം രാജാവിനെ അറിയിച്ചു. 

1726 ൽ ആറ്റിങ്ങൽ റാണി ഇംഗ്ലീഷുകാർക്ക് ഇടവായിൽ ഒരു ഫാക്ടറി നിർമ്മിക്കാൻ സ്ഥലം കൊടുത്തു. ഇംഗ്ലീഷുകാരും തിരുവിതാംകൂറും തമ്മിലുള്ള സൗഹൃദത്തിന്റെയും സഖ്യത്തിന്റെയും ബന്ധം മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് വീണ്ടും വികസിച്ചു.

ആറ്റിങ്ങൽ റാണിയും, തിരുവിതാംകൂർ രാജാവും കൂടി കമ്പനിയുമായി ചെയ്ത കരാറനുസരിച്ച് കലാപത്തിന് കമ്പനിക്കുണ്ടായ നഷ്ടത്തിനു പരിഹാരമെന്നനിലയിൽ ചിറയിൻകീഴ് ദേശത്ത് അവരുടെ കൈവശമുണ്ടായിരുന്ന രണ്ട് തെങ്ങിൻതോപ്പുകളുടെ കരം ഒഴിവാക്കി കൊടുത്തതായി പ്രസ്താവിക്കുന്നു.

#ഉപസംഹാരം 
ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിൽ ആറ്റിങ്ങൽ കലാപത്തെ ഉൾക്കൊള്ളിക്കാൻ കഴിയില്ല എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു - എന്തെന്നാൽ കലാപം നടന്ന സമയത്ത് (1721 ൽ) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയെ മുഴുവനായി പിടിച്ചെടുത്തിട്ടുണ്ടായിരുന്നില്ല. എന്നിരുന്നാലും, ആറ്റിങ്ങലിലെ ധീരദേശാഭിമാനികൾ നയിച്ച ഈ വിപ്ലവം, ഇന്ത്യൻ ചരിത്രത്തിൽ എറെ പ്രാധാന്യത്തോടെ വരുംതലമുറ പഠിക്കേണ്ട ഒരു സംഭവം തന്നെയാണ്.

Copied

Golden Behavioural Aspects !

February 18, 2020 Add Comment
*നല്ല ഉപദേശങ്ങളാണ് ..വായിച്ചപ്പോൾ പങ്കു വെക്കണമെന്ന് തോന്നി.*
________________________
1.തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു..

2.കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ..

3. ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക.

4.ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ..? ഇതുവരെ കുട്ടികളായില്ലേ...? എന്താ ഒരു വീട് വാങ്ങാത്തത്..? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക...

5.എപ്പോഴും, നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി, അത് ആൺ ~പെൺ ആയിക്കോട്ടെ ജൂനിയർ ~സീനിയർ ആയിക്കോട്ടെ, നമ്മൾ തുറന്ന വാതിലുകൾ അൽപനേരം കൂടി തുറന്നു പിടിക്കുക.

6.ഒരു സുഹൃത്തിനൊപ്പം ഒരു ടാക്സി ഷെയർ ചെയ്തു യാത്ര കൂലി ഇത്തവണ അദ്ദേഹം കൊടുത്താൽ, തീർച്ചയായും അടുത്ത തവണ നിങ്ങൾ തന്നെ അത് കൊടുക്കുക

7.പലർക്കും പലവിധ അഭിപ്രായങ്ങൾ ഉണ്ടാവാം.. അത് മാനിക്കുക . ഓർക്കുക നിങ്ങളുടെ വലതുവശം, നിങ്ങള്ക്ക് അഭിമുഖമിരിക്കുന്നയാൾക്കു ഇടതു വശം ആയിരിക്കും... (ചില കാര്യങ്ങളിൽ second opinion എടുക്കാൻ മറക്കരുത്. )

8. ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക.

9.ഒരാളെ നമ്മൾ കളിയാക്കുമ്പോൾ , അതയാൾ ആസ്വദിക്കുന്നില്ല എന്ന് കണ്ടാൽ , അത് തുടരാതിരിക്കാൻ ശ്രദ്ധിക്കുക.

10.എപ്പോഴും, സഹായത്തിനു നന്ദി പറയുക

11.പുകഴ്ത്തുന്നത് പബ്ലിക് ആകാം.. ഇകഴ്ത്തുന്നത് രഹസ്യമായും ആയിരിക്കണം.

12 ഒരാളുടെ പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാതിരിക്കുക, അതിനു പല കാരണങ്ങളുണ്ടാകാം..ഉപദേശം അയാൾ ആവശ്യപ്പെട്ടാൽ മാത്രം മതി.

13.ഒരാൾ അയാളുടെ ഫോണിൽ ഒരു photo നിങ്ങളെ കാണിച്ചാൽ , ആ photo മാത്രം നോക്കുക, ഒരിക്കലും ഫോണിൽ മുന്നോട്ടോ പിന്നോട്ടോ സ്വൈപ് ചെയ്യരുത്. കാരണം നമുക്കറിയില്ല എന്താണ് next എന്ന്..

14.സുഹൃത്ത്‌, എനിക്കൊരു ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു പറഞ്ഞാൽ, ഏതു എന്തിനു എന്ന് അവർ പറയാത്തിടത്തോളം കാലം ചികഞ്ഞു ചോദിച്ചു അവരെ ബുദ്ധിമുട്ടിലാക്കരുത്‌.. ചിലപ്പോ പങ്കുവെക്കാൻ അവർക്കു ആഗ്രഹം കാണില്ല

15.മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥനെയും ഒരുപോലെ പെരുമാറാൻ സാധിച്ചാൽ നല്ലത്, നമ്മളിലെ മനുഷ്യത്വം അത് കാണിക്കും.

16.നമ്മോട് നേരിൽ ഒരാൾ സംസാരിക്കുമ്പോ നമ്മൾ നമ്മുടെ ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നത് ശരിയല്ല..

17.പരിചയപ്പെടുന്ന ഒരാളോട് അയാളുടെ പ്രായം ശമ്പളം പോലുള്ള ചോദ്യങ്ങൾ ഒഴിവാക്കുക

18.മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക.

19. ഒരാളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ സൺ ഗ്ലാസ്‌ മാറ്റുക..സംസാരം എപ്പോഴു നല്ലത് eye കോൺടാക്ടോടു കൂടിയുള്ളതാണ്.

20.നിങ്ങളുടെ പണത്തെയും പ്രതാപത്തെയും പറ്റി പാവപ്പെട്ടവരോട് സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട് നിങ്ങളുടെ മക്കളുടെ വർണ്ണനകൾ ഒഴിവാക്കുക.. അതുപോലെ ഭാര്യ/ഭർത്താവ് നഷ്ടപ്പെട്ടവരോടും..
(കടപ്പാട്🙏)

ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ശബ്ദം അല്പമൊന്ന് താഴ്ത്തിക്കൂടേ

February 17, 2020 Add Comment
ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ശബ്ദം അല്പമൊന്ന് താഴ്ത്തിക്കൂടേ?

മറ്റെല്ലാ മലിനീകരണ പ്രവർത്തനങ്ങൾ പോലെ തന്നെ ഹാനികരമായ ഒന്നാണ് ശബ്ദ മലിനീകരണവും അതിൻറെ പ്രത്യാഘാതവും. ഇത് എല്ലാവരിലും നിരവധി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നവയാണ്.

ഉച്ചത്തിലുള്ള ശബ്ദം ഇന്ന് സർവ്വവ്യാപിയായ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് എവിടെ ചെന്നാലും നമുക്ക് ഒച്ചയും ബഹളവും മാത്രമാണ് കേൾക്കാൻ കഴിയുക. ജീവിതത്തിന്റെ ഭാഗമായി മാറിയ ഇത്തരം ശബ്ദമലിനീകരണങ്ങൾ എല്ലാം തന്നെ ഗർഭാവസ്ഥയിലിരിക്കുന്ന സ്ത്രീകൾക്കും, കുട്ടികൾക്കും, കൗമാര പ്രായക്കാർക്കും, മുതിർന്നവർക്കും എന്നിങ്ങനെ എല്ലാ പ്രായക്കാർക്കും ഒരുപോലെ ദോഷകരമായ ഒന്നാണ്. അളവിൽ കവിഞ്ഞ ശബ്ദം ഒരാളെ ശാരീരികവും മാനസികവുമായ രീതിയിൽ പ്രശ്‌നങ്ങളിലേക്ക് നയിക്കാൻ കാരണമാകുന്നു. ശബ്ദ മലിനീകരണം താൽക്കാലികമോ ശാശ്വതമോ ആയി നമ്മുടെ ശ്രവണ ശേഷിയെ കവർന്നെടുക്കാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിലെങ്കിലും ഇതു മറ്റ് വൈകല്യങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം. നിശ്ചിത അളവിലും അധികമായ ശബ്ദത്തിന്റെ ദോഷകരമായ പ്രകമ്പനങ്ങൾ നമ്മുടെ ചെവികളിൽ നേരിട്ട് പതിക്കുന്നതു വഴി മൃദുലവും ലോലവുമായ ചെവിക്കല്ലുകൾക്ക് തകരാറ് സംഭവിക്കാൻ കാരണമാകുകയും കാലക്രമേണ ഇത് പൊട്ടിപ്പോകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. ശബ്‌ദം അതിന്റെ പരിധി കവിയുമ്പോൾ, അത് മനുഷ്യനുൾപ്പടെയുള്ള എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യനിലയെ മാരകമാക്കി തീർക്കുമെന്ന കാര്യം എല്ലാവരും ആദ്യമേ മനസ്സിലാക്കേണ്ട ഒന്നാണ്.

നമ്മുടെ വീടിന്റെ അകത്തും പുറത്തും ഉണ്ടാകുന്ന അനിയന്ത്രിതമായ ശബ്ദങ്ങൾ എല്ലാം ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ സൃഷ്ടിക്കാൻ ശേഷിയുള്ളവയും അപകടങ്ങൾ പതിയിരിക്കുന്നതുമായ ഒന്നാണെന്ന് പല പഠനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 85 dB (Decibel) യിൽ കൂടുതൽ ദൈർഘ്യമേറിയ ശബ്ദത്തിലേക്ക് ചെവികൾ തുറന്നു വയ്ക്കുന്നത് സ്ഥിരമായി ശ്രവണ ശേഷി നഷ്ടപ്പെടാൻ കാരണമാകും. ചെവികൾക്കുള്ളിലെ ശ്രവണ പ്രക്രിയയെ സഹായിക്കുന്ന ഏറ്റവും പ്രധാന അവയവമാണ് കോക്ലിയ. ശബ്ദ ആവൃത്തികളെ കണ്ടെത്തുന്നതിനായി അതിലോലമായ ഹെയർ സെല്ലുകൾ ഇവയ്ക്കുള്ളിൽ നിലകൊള്ളുന്നുണ്ട്. 85 മുതൽ 125 dB വരെ ദൈർഘ്യമുള്ള ശബ്ദ തീവ്രതയ്ക്ക് കാതുകൾ വിധേയമാവുമ്പോൾ ഈ സെല്ലുകൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുന്നു.

കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി കൗമാരക്കാരിലാണ് എറ്റവും കൂടുതലായി കേൾവി ശക്തി നഷ്ടപ്പെടുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതിലും ഭയപ്പെടുത്തുന്ന കാര്യം എന്താണെന്ന് വെച്ചാൽ ഇത്തരത്തിൽ ശ്രവണ ശക്തി നഷ്ടപ്പെടുന്നത് ഇവർക്ക് വർഷങ്ങളോളം തിരിച്ചറിയാനാകാതെ വരുന്നു എന്നതാണ്.

ഉച്ചത്തിലുള്ള ശബ്ദ കോലാഹലങ്ങൾ ഉണ്ടാകാൻ ഇടയുള്ള ഉറവിടങ്ങളിൽ നിന്നാണ് ഇത് സംഭവിക്കുന്നത്. ഒരു സംഗീത ഉപകരണം ഉയർന്ന ശബ്ദത്തോടെ പ്ലേ ചെയ്യുമ്പോഴും, സംഗീത കച്ചേരികളിൽ പങ്കെടുക്കുക, പാട്ടുകൾ അല്ലെങ്കിൽ ഗെയിമുകൾ കേൾക്കാനായി വ്യക്തിത ഹെഡ്‌ഫോണുകൾ ഉപയോഗിക്കുക, മെഷീനുകൾ ഉപയോഗിച്ച് പുല്ലുകൾ വെട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദം, ടാർഗെറ്റ് ഷൂട്ടിംഗ് വിനോദങ്ങളിൽ ഏർപ്പെടുമ്പോഴൊക്കെ ഉണ്ടാകുന്ന ശബ്ദകോലാഹലങ്ങൾ തുടങ്ങിയവ കൗമാരക്കാരിൽ കേൾവിശക്തി തകരാറിലാക്കാൻ കാരണമാകുന്ന കാര്യങ്ങളാണ്.

ഉയർന്ന ശബ്ദത്തിന്റെ പ്രകമ്പനങ്ങൾ മൂലം ചിലപ്പോൾ സ്ത്രീകൾക്ക് ഗർഭഛിദ്രം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ ഗർഭസ്ഥ ശിശുവിന്റെ ഹൃദയം നിലച്ചു പോകാനും ശിശുവിന്റെ മുഴുവൻ സ്വഭാവത്തിലും മാറ്റം വരുത്താനും ഇത് കാരണമായേക്കാം. വളർന്നുവരുമ്പോൾ കുട്ടികൾക്ക് മറവിയുടെ പ്രവണതകൾ ഉണ്ടാക്കാനും കാരണമായേക്കാം. പഠനവും പെരുമാറ്റവും ഉൾപ്പെടെ കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഒന്നാണ് ഇത്തരം ശബ്ദമലിനീകരണം.

കേൾവിക്കുറവ്: ചെവിയിൽ എല്ലായിപ്പോഴും മുഴക്കം അനുഭവപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ടിന്നിടസ്. ഇത് പലപ്പോഴും ശരീരത്തിൽ ശ്രവണ ശേഷി നഷ്ടപ്പെടുന്നതിന്റെ ആദ്യ ലക്ഷണമായി കണക്കാക്കാവുന്ന ഒന്നാണ്. അളവിൽ കവിഞ്ഞ ദീർഘനേരത്തെ ശബ്ദ പ്രകമ്പനങ്ങൾ കൊണ്ട് പെട്ടെന്ന് ഉണ്ടാകുന്ന സ്ഥിരമായ ശ്രവണ വൈകല്യമാണ് noise-induced hearing loss (NIHL).

ഹൃദയ പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു

ഉയർന്ന ശബ്ദത്തിന് വിധേയരാകേണ്ടി വരുന്ന കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദവും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, വിവിധ ശബ്ദവ്യതിയാനങ്ങൾക്ക് ഒരു കുട്ടിയെ ഉണർത്താനോ അവന്റെ ഉറക്ക രീതികളെ തടസ്സപ്പെടുത്താനോ സാധിക്കും.

അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങൾ

മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ ഭാരക്കുറവ്, കുട്ടികൾക്ക് ഓട്ടോടോക്സിക് മരുന്നുകൾ കൊടുക്കേണ്ടി വരുന്ന അവസ്ഥ എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്.


ഉയർന്നുവരുന്ന ശബ്ദം നാഡീവ്യൂഹ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. ഇത് അമിത രക്തസമ്മർദ്ദം, കാഴ്ച ശക്തി കുറയുന്നത്, തലകറക്കം, അമിതമായ വിയർപ്പ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ കരുതുന്നു. ശബ്ദം നമ്മുടെ ശരീരത്തിലെ കോപത്തെ വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ പ്രകോപിതനാക്കാൻ കാരണമായേക്കാം. ഇത് ധമനികളിലെ രക്തയോട്ടം വർദ്ധിപ്പിച്ച് ഹൃദയമിടിപ്പ് ത്വരിതപ്പെടുത്തുന്നു. നിരന്തരമായ ശബ്‌ദം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് രക്തക്കുഴലുകളെ ചുരുക്കുന്നു, ഹൃദയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ദീർഘമായ ശബ്‌ദം ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനാൽ ഉറക്കമില്ലായ്മ പ്രശ്നങ്ങൾ മനുഷ്യന്റെ പല ദൈനം ദിന പ്രവർത്തനങ്ങളെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഒരു വ്യക്തി ക്ഷീണിതനാകുകയും കൂടുതൽ പിരിമുറുക്കം അനുഭവപ്പെടുകയും പ്രകോപിതനാകുകയും ചെയ്തുകൊണ്ട് അയാളുടെ സ്വഭാവത്തെ തന്നെ മാറ്റാൻ സാധ്യതയുണ്ട്.

ശബ്ദ മലിനീകരണ മേഖലകൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികൾ കൈക്കൊള്ളേണ്ടത് ഏറ്റവും പ്രധാനമായ കാര്യങ്ങളിലൊന്നാണ്. അടിയന്തിര സാഹചര്യങ്ങളിലൊഴികെ ഉച്ചഭാഷിണികളും ലൗഡ് സ്പീക്കറുകളുമെല്ലാം നിരോധിക്കാൻ ശ്രമിക്കുക. ഗർഭിണികളും നവജാത ശിശുക്കളും, കുട്ടികളും പ്രായമായവരും ഉൾപ്പെടെ ഭൂരിഭാഗം ആളുകളും ഇതു മൂലമുള്ള ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഇരയാകുന്നുണ്ട്. അവർക്ക് പരമാവധി സംരക്ഷണം നൽകിക്കൊണ്ട് വേണം ഇതിൻറെ പ്രവർത്തനങ്ങൾ ശീലമാക്കാൻ.

ശബ്ദ മലിനീകരണത്തിന്റെ ആരോഗ്യ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും വേണ്ട ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതും പ്രധാനമാണ്. ട്രാഫിക് ശബ്‌ദങ്ങൾ സുരക്ഷിതമായ പരിധിക്കുള്ളിൽ ആയിരിക്കണം. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ നിന്നും അകന്നുമാറി വേണം പാർപ്പിടങ്ങൾ പണികഴിപ്പിക്കാൻ. വീടുകൾക്ക് അനുയോജ്യമായ രീതിയിൽ പ്രൂഫ് ചെയ്യണം. എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളിൽ ചിലതെങ്കിലും ശബ്ദമലിനീകരണത്തെ തടയാനായി ചെയ്യേണ്ടതുണ്ട്.