B28 Realizations

December 25, 2016 Add Comment


Realization is the hard task,


with pain he realized, he is going to lose her, as she is in love with someone else,
when he was sitting in court, while the chief examination is commencing, there arise a question to her, "Are you planning for a remarriage? Her answer was a smile with shy, this made him realize that he is going to lose her..

His mind gone years back, the first day when they met, the first call they made... for both of this both of them has different answers, that was the truth behind his love.. What ever may be the reasons she argues, it was his decision to marry her, it was because of his love, and it was her decision to divorce him..

He was going through those memories, there were fights but always she tried to compare him with others, and he dont like comparisons. are those comparisons are the main reason? or is that he is not enough rich to manage her expenses as her father does for her? even still he loves her, but divorcing for her wish.. the pain is that, He still thinks that she will once realize his love and comeback !!

i was thinking about their life, once i heard their life from them.. asked for his permission to write those, and the discussions are going on ... shortly i will start writing their story for all of you, because it is necessary for a parent of a daughter should read.. this may happen to everyone... 

18th Goat

December 23, 2016 Add Comment

```A father left 17 ducks as asset for his Three Sons.

When the Father passed away, his sons opened up the will.

The Will of the Father stated that the Eldest son should get Half of 17 ducks,

The Middle Son should be given 1/3rd of 17 ducks,

Youngest Son should be given 1/9th of the 17 ducks.

As it is not possible to divide 17 into half or 17 by 3 or 17 by 9, the sons started to fight with each other.

So, they decided to go to a wise man who lives in a cave.

The wise man listened patiently about the Will. The wise man, after giving this thought, brought one duck of his own & added the same to 17. That increased the total to 18 ducks.

Now, he started reading the deceased father’s will.

Half of 18 = 9.
So he gave 9 ducks
to the eldest son.

1/3rd of 18 = 6.
So he gave 6 ducks
to the middle son.

1/9th of 18 = 2.
So he gave 2 ducks
to the youngest son.

Now add this up :
9 + 6 + 2 = 17 &
This leaves 1 duck
which the wise man took back.

MORAL : The attitude of negotiation & problem solving is to find the 18th duck i.e. the common ground. Once a person is able to find the common ground, the issue is resolved. It is difficult at times.

However, to reach a solution, the first step is to believe that there is a solution. If we think that there is no solution, we won’t be able to reach any.

A very interesting management lesson```

Lessons from Guru

December 23, 2016 Add Comment

ഒരിക്കൽ   മഹാകവി  ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി.

തൻറ്റെ  കാർ ശിവഗിരി  കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിൻറ്റെ  സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ ചന്ദസും അലങ്കാരങ്ങളും ഉപേക്ഷിച്ചു അദ്ദേഹം കുന്നിൻറ്റെ  പടവുകൾ കയറി.

കുന്നിനു മുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു.

ആ തമിഴ് ബ്രാഹ്മണ പ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്.

മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി.

അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻ കുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു.

വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻ കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി.

വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ,

നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ്.ഉള്ളൂർ.

ഈ ഭാവനയുടെ ലോകം വിടുക. ..
വ്യക്തി ജീവിതത്തിൽ തന്നെ മറ്റു പലരെയുംകാൾ മുൻപേ മാനസിക പുരോഗതിയുടെ പടികൾ കയറിയ വലിയ മനുഷ്യനാണ് മഹാകവി ഉള്ളൂർ..

എന്നിട്ടും പെട്ടന്നു അഭിമുഖീകരിക്കേണ്ടി വന്ന കടുത്ത യാദാർഥ്യത്തിന് മുന്നിൽ കവി ഒന്ന് പതറിയതുപോലെ ഗുരുവിനു തോന്നി.

അപ്പോഴും  ഗുരു അടുത്ത് നിന്ന ഹരിജൻ കുട്ടികളുടെ ശിരസിൽ  തഴുകുന്നുണ്ടായിരുന്നു.  എല്ലാവരും ഉണ്ണാനിരുന്നു. ഗുരുവിൻറ്റെ  വലത്തുവശത്തു തന്നെയായിരുന്നു ഉള്ളൂരിന്റെ സ്ഥാനം.

ഇലയിട്ടു ചോറ് വിളമ്പി. പരിപ്പുകറി ഒഴിച്ചു. പിന്നീട് പപ്പടം വന്നു. അപ്പോൾ ഗുരു പറഞ്ഞു: 

"പപ്പടം നമുക്ക് ഒന്നിച്ചു പൊട്ടിക്കണം.."

ഒരു നിമിഷത്തിന് ശേഷം പപ്പടങ്ങൾ പട പട പൊടിയുന്ന ശബ്ദം കേട്ടു.

അത് കഴിഞ്ഞു ഗുരു ഉള്ളൂരിനോട് ചോദിച്ചു: "പൊടിഞ്ഞോ...?"

അതിൻറ്റെ  ധ്വനി  "ജാതിചിന്ത പൊടിഞ്ഞോ?" എന്നാണെന്ന് മനസിലാക്കാൻ കവിക്ക് ഒരു നിമിഷംപോലും വേണ്ടിവന്നില്ല.

ഉള്ളൂരിൻറ്റെ മുഖത്ത് ഒരു ചിരി കർണഭൂഷണമായി തിളങ്ങി....

ജാതീയതയുടെ കുമിളകളെ ഗുരു പൊട്ടിച്ചുകളഞ്ഞിട്ടു ഒരു നൂറ്റാണ്ട് തികയാറാവുന്നു.

എന്നിട്ടും ഇന്നും നമ്മുടെയൊക്കെ ഉള്ളിൽ ജാതിമേന്മയുടെ പപ്പടങ്ങൾ പൊടിയാൻ കൂട്ടാക്കാതെ ബാക്കികിടക്കുന്നു....

👳🏿‍♀👳👳🏿‍♀👳👳🏿‍♀👳👳👳🏿‍♀👲🏿

Lion or Human !

December 20, 2016 Add Comment



തന്‍റെ രണ്ടു ദിവസം മാത്രം പ്രയമുള്ള കുഞ്ഞിനു മുലയൂട്ടുമ്പോഴാണു ആ
മാന്‍പേട ഒരു ശബ്ദം കേട്ടത്.
ഉടനെ തലയുയര്‍ത്തി കാതുകള്‍ കൂര്‍പ്പിച്ചു...,
അപകടമെന്ന് മനസ്സിലാക്കിയ മാന്‍പേട താന്‍ പിന്തിരിഞ്ഞോടിയാല്‍ തന്‍റെ കുഞ്ഞിനു ആപത്താണന്ന് മനസ്സിലാക്കി ശബ്ദം കെട്ടിടത്തെക്കോടി......
അതൊരു ഇര തേടി വന്ന സിംഹമായിരുന്നു. സിംഹത്തിന്റെ മുന്നിലെത്തിയ മാന്‍പേട
മറ്റൊരു ദിശയിലേക്ക് കുതിച്ചോടി.ഉടന്‍ തന്നെ സിഹം മാന്‍പേടയെ
പിന്തുടര്‍ന്നു.....
രണ്ടു പേരും കട്ടക്കുകട്ടയായ് കുതിച്ചു . പെട്ടെന്ന് മാന്‍പേട സിഹത്തിനു നേരെ തിരിഞ്ഞു നിന്നു അതുകണ്ട സിഹം അമ്പരന്ന്‍ ഒരു നിമിഷം പകച്ചു നിന്നു....
നിസ്സഹായകന്റെ നേരിടല്‍ ആരേയും ഒരു നിമിഷത്തേക്ക് അമ്പരപ്പിക്കും. മാന്‍ പേട പുഞ്ചിരിച്ച്കൊണ്ട് പറഞ്ഞു ഇനി നിനക്കെന്നെ ഭക്ഷിക്കാം"
അപകടം പതിയിരിപ്പുണ്ടെന്ന് സംശയിച്ച് സിംഹം ചോദിച്ചു
അതന്താ നീഅങ്ങനെപറയുന്നത്...?
ഒന്നുമില്ല, ഞാന്‍ നിന്നെ കണ്ട് ഭയന്ന് ഓടിയതല്ല , മറിച്ച് അവിടെ നിന്ന് നിന്നെ പിന്തിരിപ്പിക്കാന്‍ ഓടിയതാണ്. കാരണം അവിടെ എന്‍റെ പിഞ്ചുകുഞ്ഞും കൂടെപ്പിറപ്പുകളുമുണ്ട്.......,
അവിടെ വെച്ച് നീ എന്നെ കടിച്ച് കീറിയാലും എന്‍റെ മുന്നില്‍ വെച്ച് അവരെ കടിച്ചു കീറായാലും
അതുകണ്ട് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല....,
മരിക്കാന്‍ ഞങ്ങള്‍ക്ക് ഭയമില്ല.
പക്ഷേ , മരണത്തെക്കാള്‍ വേദനയാണ് ഞങ്ങള്‍ക്ക് ആ കാഴ്ച്ച"
ഞാന്‍ നിറഞ്ഞ മനസ്സോടെ പറയുകയാണ് നിനക്കെന്നെ ഭക്ഷിക്കാം.......
ഇവിടെ ഞാനും നീയും മാത്രമേയുള്ളൂ...,
ഒരു നിമിഷം നേരത്തെയായാല്‍ എനിക്ക് അത്രയും സമയത്തെ കാത്തിരിപ്പ് ഒഴിവാക്കാം .
പിന്നെ ഒരു കാര്യംകൂടി ,എനിക്കെരു സഹായം ചെയ്യണം .നീ പോകുന്ന വഴിയില്‍ എന്‍റെ കുഞ്ഞുണ്ടാവും അതിനെ കൂടി നീ ഭക്ഷിക്കണം" അതു പാല് മാത്രേ കുടിക്കൂ ,
അതിനെ പാലൂട്ടാന്‍ ഞാന്‍ ഇല്ലങ്കില്‍ അത് വിശന്ന് ഇഞ്ചിഞ്ചായി മരിക്കും .അതെനിക്ക് സഹിക്കില്ല"
അതുക്കൊണ്ട് നീ അതിനെ ഒരു നിമിഷം നേരം കൊണ്ട് കൊല്ലണം. ഇതെന്‍റെ അവസാനത്തെ അപേക്ഷയാണ്....
ഇതല്ലാം കേട്ട് നിന്ന സിംഹം മനസ്സലിഞ്ഞ്‌ സഹതാപത്തോടെ പറഞ്ഞു ,
ഞാന്‍ നിന്നെ ഭക്ഷിക്കാന്‍ വന്നത് ശരി തന്നെ...
പക്ഷെ ഞങ്ങള്‍ക്കൊരു ശീലമുണ്ട് , വിശക്കുന്നതിനു മുന്‍പേ തന്നെ ഇരതേടും. എങ്കിലെ ഞങ്ങള്‍ക്ക് വിശക്കുമ്പോഴേക്കും ഇര കിട്ടൂ...,
ഇതിപ്പോള്‍ എനിക്ക് വിശക്കുന്നതിന്ന് മുന്‍പു തന്നെ നീ നിന്നു തന്നു. വിശപ്പില്ലാത്ത ഞാന്‍ നിന്നെ എങ്ങനെ ഭക്ഷിക്കാനാണ് എന്നും പറഞ്ഞ് സിംഹം മടങ്ങി.,
മാന്‍പേട ആ സിംഹം പോയിമറയും വരെ ആ വലിയ മനസ്സിനെ നോക്കി നിന്നു.
പെട്ടെന്നാണ് മാനിന്‍റെ ശരീരത്തേക്ക് ഒരു അമ്പു തുളച്ച് കയറിയത്,
വേദന കൊണ്ട് പുളഞ്ഞ മാന്‍പേട അതാരാണെന്ന് നോക്കി..
അതൊരു മനുഷ്യനായിരുന്നു..., അയാളുടെ ചുമലില്‍ നാലു കാലുകളും ബന്ധിച്ചു തന്‍റെ കണ്ണിലേക്ക് നോക്കുന്ന പിഞ്ചുകുഞ്ഞ്"
താന്‍ എന്തൊക്കെ കാണരുതെന്ന് ആഗ്രഹിച്ചോ ,അതല്ലാം കണ്ട മാന്‍പേട പ്രാണന്‍ വെടിയുന്നതിന്ന് മുന്‍പ് കാടിന്നോട് വിളിച്ച് പറഞ്ഞു......,
'' *_ക്രൂരനാം മര്‍ത്യനേ_*
*_മൃഗത്തോടുപമിക്കരുതേ._*,.''
'' *_മൃഗമെത്ര ഭേദം_*
*_മനുഷ്യനെത്ര ക്രൂരന്‍._*.''.
മനുഷ്യ ക്രൂരതക്ക് ഉപമിക്കാന്‍ വാക്കുകളില്ലാതെ ആ മാന്‍പേട യാത്രയായി...... 

Belief is the solution !

December 20, 2016 Add Comment





ഒരു ബിസിനസുകാരന്‍ എയര്‍പോര്‍ട്ടിലെത്താന്‍ വൈകിപ്പോയി.
ഭാഗ്യത്തിന് കൌണ്ടര്‍ അടക്കുന്നതിന്‌ ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ ബോര്‍ഡിംഗ് പാസ് കൈപ്പറ്റാനും ടെക് ഓഫിനു മുന്‍പ് ഒരുകണക്കിന്  വിമാനത്തിനുള്ളിലെത്താനും അയാള്‍ക്ക്‌ സാധിച്ചു.
ശ്വാസം കിട്ടാതെ വിയര്‍ത്തു കുളിച്ച് സീറ്റിനടുത്തെത്തി ബാഗ് തലയ്ക്കു മുകളില്‍ ലഗേജ് കമ്പാര്‍ട്ട്മെന്‍റില്‍ കുത്തിത്തിരുകിയ ശേഷം ജനലിനടുത്തിരുന്ന മധ്യവയസ്കയെയും നടപ്പാതക്കരികെയുള്ള സീറ്റില്‍ ഇരുന്നിരുന്ന കൊച്ചു പെണ്‍കുട്ടിയെയും അഭിവാദ്യം ചെയ്തു കൊണ്ട് അയാള്‍ നടുക്കുള്ള തന്‍റെ സീറ്റിലേക്കിരുന്ന്‍ ദീര്‍ഘമായി നിശ്വസിച്ചു.
വിമാനം റണ്‍വേയിലൂടെ ഓടിത്തുടങ്ങിയപ്പോള്‍ അയാള്‍ തൊട്ടടുത്തിരുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചു.
കയ്യിലിരുന്ന കളറിംഗ് ബുക്കില്‍ ചിത്രങ്ങള്‍ക്ക് നിറം കൊടുക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു അവള്‍.
“ഹായ് മോളെ” അയാള്‍ അവളെ അഭിവാദ്യം ചെയ്തു.
“ഹലോ അങ്കിള്‍”
“എന്താ മോള്‍ടെ പേര് ?”
“നിവേദിത”
“മോളൂട്ടിക്കെത്ര വയസായി ?”
“8”
“ആണോ, അങ്കിളിനുമുണ്ട് ഇതേ പ്രായത്തില്‍ ഒരു സുന്ദരിമോള്.”
അവള്‍ മനോഹരമായി ചിരിച്ചു.
“ആട്ടെ, എന്തൊക്കെയാ മോളുടെ ഇഷ്ടങ്ങള്‍ ?”
“എനിക്ക് കാര്‍ട്ടൂണ്‍ ഇഷ്ടമാണ്, പിന്നെ പടം വരയ്ക്കാനും” അവള്‍ താല്‍പര്യത്തോടെ പറഞ്ഞു.
“ഏതൊക്കെ മൃഗങ്ങളെയാണ് മോള്‍ക്കിഷ്ടം ?”
“കുതിരകളെക്കാണാന്‍ നല്ല ഭംഗിയാണ്, പക്ഷെ എനിക്ക് പൂച്ചകളെയാണ് കൂടുതലിഷ്ടം”
ഇത്ര ചെറുപ്രായത്തിലുള്ള ഒരു പെണ്‍കുട്ടി തനിച്ചു യാത്രചെയ്യുന്നതിലെ അനൌചിത്യത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ഒരുനിമിഷം ആകുലപ്പെട്ടെങ്കിലും അവളെ പരിഭ്രമിപ്പിക്കാതിരിക്കാന്‍ അയാളക്കാര്യം ചോദിച്ചില്ല. പക്ഷെ അവളുടെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി യാത്രയിലുടനീളം അവളെ സൂക്ഷമായി നിരീക്ഷിക്കുവാന്‍ അയാള്‍ തീരുമാനിച്ചു.
വിമാനം പറന്നു തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടു കാണണം, പെട്ടെന്ന് വിമാനമോന്നു കുലുങ്ങി. പിന്നാലെ പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റ് മുഴങ്ങി. “യാത്രക്കാര്‍ എല്ലാവരും ദയവായി അവരവരുടെ സീറ്റുകളിലേക്ക് മടങ്ങുക. എല്ലാവരും സീറ്റ് ബെല്‍റ്റ്‌ ധരിക്കുക. നമ്മള്‍ അല്‍പ്പം മോശം കാലാവസ്ഥയിലൂടെ കടന്നു പോകുകയാണ്, എങ്കിലും പരിഭ്രമിക്കാന്‍ ഒന്നും തന്നെയില്ല”
അടുത്ത അര മണിക്കൂര്‍ വിമാനം ശക്തമായി ശക്തിയായി കുലുങ്ങുകയും ഇളകുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു. യാത്രക്കാരില്‍ പലരും ഉറക്കെ കരയാന്‍ തുടങ്ങി. അയാള്‍ക്കിടതു വശത്ത്‌ ജനാലക്കരികില്‍ ഇരുന്നിരുന്ന മദ്ധ്യവയസ്ക കരച്ചിലിന്‍റെ ശബ്ദത്തില്‍ ഉച്ചത്തില്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി.
ഭയം അയാളുടെ കാലുകളിലൂടെ ഒരു വിറയലായി മുകളിലേക്ക് കയറിത്തുടങ്ങി. അയാള്‍ അടിമുടി വിയര്‍ത്തു. ഇടക്ക് തൊണ്ട ശരിയാക്കി അയാളും “എന്‍റെ ദൈവമേ” എന്നുരുവിട്ടു കൊണ്ട് എന്തൊക്കെയോ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
എന്നാല്‍ അയാള്‍ക്കടുത്തിരുന്ന പെണ്‍കുട്ടിക്ക് മാത്രം യാതൊരു ഭാവമാറ്റവുമില്ല. തന്‍റെ കയ്യിലിരുന്ന കളറിംഗ് ബുക്കും ക്രയോണുകളും തൊട്ടു മുന്നിലെ സീറ്റ് പോക്കറ്റില്‍ നിക്ഷേപിച്ച് കൈ കെട്ടി തികഞ്ഞ പ്രസന്നഭാവത്തില്‍ ഇരിക്കുകയാണവള്‍.
പെട്ടെന്ന് ആരംഭിച്ചത് പോലെ തന്നെ വിമാനത്തിന്‍റെ കുലുക്കം നിന്നു. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റും വന്നു “മോശം കാലാവസ്ഥ അവസാനിച്ചിരിക്കുന്നു. ഇനിയൊന്നും തന്നെ പേടിക്കാനില്ല, യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ ലാന്‍ഡ്‌ ചെയ്യുന്നതാണ്”
വിമാനം ലാന്‍ഡ് ചെയ്യാനായി താഴ്ന്നു പറന്നു തുടങ്ങിയപ്പോള്‍ അയാള്‍ ആകാംക്ഷ അടക്കാനാവാതെ ആ കൊച്ചു പെണ്‍കുട്ടിയോട് ചോദിച്ചു. “നീയെത്ര ചെറിയ കുട്ടിയാണ്, എന്നാല്‍ നിന്നെപോലെ ധൈര്യമുള്ള ഒരാളെ ഞാനെന്‍റെ ജീവിതത്തിലിതുവരെ കണ്ടിട്ടേയില്ല. മുതിര്‍ന്നവരെല്ലാം ഭയന്ന് വിറച്ചിരുന്നപ്പോള്‍ നീ മാത്രം എത്ര ശാന്തയായാണ് ഇരുന്നത്. എങ്ങനെ സാധിച്ചു നിനക്കത്, എവിടന്നു കിട്ടി നിനക്കീ ധൈര്യം ?”
അയാളുടെ കണ്ണുകളിലേക്കു നോക്കി ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു – “പൈലറ്റ്‌ എന്‍റെ അച്ഛനാണ്. ഞങ്ങൾ വീട്ടിലേക്കു പോകുകയാണ് !”
* * * * * * * *
എന്താണ് ആ കൊച്ചു പെണ്‍കുട്ടിക്കിത്രയും ധൈര്യം നല്‍കിയത് ?
നാം വിശ്വാസമര്‍പ്പിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് നമ്മോടുള്ള സ്നേഹത്തിന്‍റെ ശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മനസ്സ് അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് അലഞ്ഞു തിരിയുകയില്ല. അച്ഛന്‍ കൂടെയുള്ളപ്പോള്‍ മറ്റൊരല്‍ഭുതവും നാം പ്രതീക്ഷിക്കേണ്ടതില്ലല്ലോ, കാരണം മാതാപിതാക്കളേക്കാള്‍ വലിയ മറ്റെന്തത്ഭുതമാണ് നമ്മുടെ ജീവിതത്തിലുള്ളത് !
_________________

Love Him for Who He is—Not Who you Wish He would Be

November 22, 2016 Add Comment
“Mature love is not caught up in a fantasy. It is willing to see someone for who they are and choosing to love them fully.” ~ Thema Davis
The man, who cracks open your heart and breathes crazy life into your wildest dreams, deserves to be loved for the man he actually is, not for who you wish he was.

It’s easy to look at someone and see their potential, possessing some of the qualities we are looking for. It’s tempting to add and subtract ingredients until it seems this man is precisely who we have been looking for all along.
But this man, whether he is bound to us or not, deserves to be loved exactly for who he is.

Look at him.

Do not focus just on his light, but his shadows, because it is here that we can meet him in radiant acceptance. It’s here, where darkness and cobwebs linger as memories against the fallen sun, where we can dance with him. Kiss his scars and show him that the marks he’s tried to hide, make us love him all the more.
The thing is, this man is exceptional, not because he is infallible but because there is no one else like him in this world. He deserves to be admired simply for the man he is now, not a work in progress or fixer upper.
To love someone purely and intentionally is to know that the only choice we have is to accept them for all that they are or not at all.
We can’t only choose the bits and pieces that make us comfortable or that fit our image of how a lover should be, because regardless of how we see him, this man is exactly as he is supposed to be in this very moment.
Just as we are.

Love isn’t about change, but about acceptance.

Love is a feeling of butterflies and home. It tastes like the electricity emitted from summer thunder storms and feels like the intoxicating pull of the tides. The best part is, love does exist.
A love like this is real but in order to taste its sweet arousing complexity, we first have to realize that it’s not the job of our partner to be who we want them to be nor is their job to reflect an image that makes us comfortable within the confined borders of the expectations of others.
This love is found by letting our wild side roam free amongst the blackened hills, creased with the knowledge that none of us are perfect but that we deserve to be loved as though we are.
This man may not always make it easy for us to love him for who he is. The thing is, if we are unable to do that, then another woman will.
It’s not about protecting what is ours. If we are unable to be present in the moment and appreciate someone for who they are, it simply means that they aren’t really meant for us.
We should never have to talk ourselves into loving or respecting this man because if it doesn’t come naturally then perhaps it was never meant to be at all.
Possibly this man is someone who is convenient to love, or maybe he is just a fallen warrior. His life has gotten the best of him, hanging his head in bitter defeat against following his brain instead of his heart.
He might be the best thing that has ever happened to us. But if we continue to struggle from swimming upstream against his unique flow of consciousness, then maybe it’s because we’re more in love with who we want him to be than the man he actually is.
To love someone for who they are means taking off our rose colored glasses, our heavy cape of expectation and fear that have more to do with us and less with the man he is. It means realizing that if we can’t meet him in the place of blinding truth then perhaps it’s best to kiss this sweet man goodbye and travel away from his warm beating ripe heart.
But, if leaving seems impossible, then the thing we must do is love him exactly for who he is in this moment. It’s a choice to love this man purely as he is, because his surface may be stunning but it’s his depths that are most memorable.
He’s not perfect, but neither are we, we just have to decide if we’re perfect for each other.
Choosing to love this man means not closing our eyes to the difficult parts but instead offer our patient and tender hand, letting him know that regardless of what stains his history, we see them as nothing more than splashes of paint, making his life even more colorful.
It means making the choice to meet him—not in the realm of impossible, but in the land of reality.
At the end of the day, it’s not about fairytales or sweet words that drip in honey, but in the unique and powerful connection that occurs when two people choose each other, not because they have to, but because not choosing one another is impossible.
The most courageous thing we can do is to simply make the choice to love him exactly as he is, knowing that who he is will always be just enough for us.
And this will be the beginning of everything.






















B27 Worms

October 28, 2016 Add Comment
Today 28-10-2016 I woke up at about 4:30am by seeing a dream..
I may seen lot dreams but this one hurt me a lot .. And the shock is still not relieved.
I don't remember how it starts .. I was living in a family home with my son, and my family, I was in a financially lost situation Nd my wife left me,
It was heavily raining outside we were in the joint family, there comes some other visitors to the home and we lost space. My son was sleeping in my shoulders and I was searching for some safe place to make his bed for a good sleep. I could not find and in late night I felt something is itching in my skin.
When I checked I seen some small projections moving slowly inside the skin. And it pains too.
I found a safe place for my son to sleep, in the varanda of the home and after placing him there I just tried to pull the projection from my skin, when. I pulled it I was shocked it was a worm moving and it died shortly.
But very shortly I observed same projections in my skin in many locations, I pulled one by one it all worms...
I remember there were a lot worms.. Mean while my son woke up, but I feared to pat him fearing that those worms may affect him too.
He seen the worms moving in my body under the skin and  he feared. And he started crying and uttered that "father I don't want to leave you... You been eaten by worms...
By this time I have picked a larger one from my legs skin .. I pulled it out and it long a feet .. I shocked and feared .. And woke up..
After waking up, I checked my body bit Jo worms .. But I miss my son .. He was with his mother ... Safely .. ...
This dream reminded me the need of a safe home. Because I don't have one still...
All money I earned were spend for my dears in several means .. At those days I thou that they will be with me to support .. But by that two years I am realising the mistake I made.. When my health gone bad. When. I was diagnosed with heart failure shortly my wife left me , and sued for divorce, on that tension I lost my job .. To keep me engaged and to be fresh I joined LLB, but due health and lack of money I have to stop my studies again ... Mom has agreed to pay some money for my studies but after 3 months she stopped supporting .. Without money I could not continue .. And eventually I had to stop studies..
Now I don't even have a penny to do sweets to my son .. So for him it is better to be with her family, who are rich enough to look after him.
Being poor is my fault.. Because I loved my family, but now in these hard time, am realising the true friends and relatives. With their support am recovering ..
And I will come back, by pulling out all those worms which hurt me and trying to attack .. I will !
This dream reminds me to be careful ! 

ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ

October 22, 2016 Add Comment

ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം...

മിനുക്കണം...

പുതുക്കണം..

അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിക്കുക
തന്നെ... വേണം

കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന് പിണങ്ങാൻ സാധ്യത കൂടുതൽ
ഉണ്ട്.

എന്നോട് അവൻ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം.

സൗഹൃദങ്ങൾ മാത്രമല്ല കുടുംബ ബന്ധങ്ങൾ പോലും തകരാൻ നന്നേ ചെറിയ ഒരു കാരണം മതി.

അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം

. ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ.

പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ...

സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ..

ഒടുവിൽ പിണക്കമായി.

വിളി നിന്നു..

ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറലായി...

കാലം ഏറെ ചെന്നാൽ പിന്നെ ആരാദ്യം മിണ്ടും എന്നായി... എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല... എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്.

നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..!

കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല. ഒരു പക്ഷേ..

എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും.

ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു സലാം പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല.

"ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ,

ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ"

കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക...!!!

വായിച്ച് കഴിഞ്ഞ ഉടനേ ഷെയർ ചെയ്യുക
ആരെങ്കിലും പിണങ്ങി നിൽക്കുന്നുണ്ടെങ്കിൽ
നന്നാവട്ടെ��������������������������������������

Harthal !

October 14, 2016 Add Comment

����  *ഹർത്താൽ*  ����

രചന: *യൂസഫ് വളയത്ത്*
yoosuf valayath/facebook.com
...................................................
"ആ പന്നീടെ  ഇറച്ചീല്  പച്ചിരുമ്പ് ആഴ്ന്നിറങ്ങണേന്റെ  മുമ്പ്   " ഇത്ഞങ്ങടെ വാസൂട്ടൻറെ ചോരക്ക് പകരാൺടാ...." എന്ന് ഓന്റെ  ചെവീല് മുഴങ്ങണം.........
ചത്ത് മലക്കുമ്പൊ  ഓൻ ഒരു നിമിഷം  നമ്മടെ വാസൂട്ടനെ  ഓർക്കണം...... "

"വാസൂട്ടൻ  നമ്മടെ പാർട്ടിടെ കരുത്തായിരുന്നു........ ഞാൻ പറയാണ്ട് നിങ്ങക്കറിയാലോ വാസൂട്ടനെ........
ഭാസ്കരാ  ചെല്ല്........ ചെന്ന് തീർത്തട്ട് വാ...... തിളങ്ങുന്ന ആയുധംനീട്ടി  രാമേട്ടൻ മുരണ്ടു.......... "

ആളും ആരവങ്ങളുമൊഴിഞ്ഞപ്പോൾ  ഇരുട്ടിന്റെ മറപറ്റി  ബിനു വീട്ടിലേക്ക് നടന്നു.........
പുഴയുടെ തൂക്കുപാലത്തിനടുത്തെത്തിയപ്പോൾ ഇരുട്ടിലൊരു അനക്കം.........  അയാളുടെ ഉള്ളമൊന്നു പിടച്ചു...... ഭയം ഉള്ളിലൊതുക്കി
ഉറക്കെ അയാൾ ചോദിച്ചു
"ആരാ............?"
ഇരുളി ലെ രൂപം നിലാവിന്റെ ഇത്തിരി വെട്ടത്തേക്ക് ഇറങ്ങി വന്നു
ഭാസ്കരൻ !!!!

അവന്റെ കയ്യിലെ തിളങ്ങുന്ന വാൾ തലപ്പി ലേക്ക് നോക്കിയപ്പോൾ
അയാൾ വനജയെ ഓർത്തു........ അവൾക്കരികിലിരിക്കുന്ന ചിന്നു മോളേയും.........

പിന്നെ അറവുമാടിനെപ്പോലെ തളർന്ന് നിലത്തിരുന്ന് പതിയെ പറഞ്ഞു.... "വാസൂന്റെ ചോര കയ്യീന്ന് കഴുകി കളയുമ്പോ ഞാൻ കരുതിയിരുന്നു....... ഇത് പോലൊരാൾ വരൂന്ന്........."

"സുഹൃത്തേ....... ഈ പൊഴേടെ അക്കരെചെന്ന ആദ്യം കാണ് ണ വീട്ടില് എന്റെ നാല് വയസ്സുള്ള മോള് എന്നേം കാത്ത് ഇരിക്കണ് ണ്ട്............. എൻടെ പെടച്ചല് തീർന്നാ......... കയ്യൂച്ചാ ഈ കടലപ്പൊതി എന്റെ.....ചിന്നൂന്....... ചോര പെനയാണ്ട് കൊടുക്കണം.................. രാവിലെ വീട്ടീന്ന് എറങ്ങുമ്പ  എൻറെ മോള്ക്ക് ഞൻ കൊടുത്ത  വാക്കാ..........

അയാളുടെ തേങ്ങലിൽ  ഭാസ്കരന്റെ പേശികളയഞ്ഞു........  പിന്നെ..........
പുഴയുടെ ആഴങ്ങളിലേക്ക്  ചോരമണ മേൽക്കാത്ത ഒരായുധം ആണ്ടു പോയി......

"രാമേട്ടാ ഞാൻ തോറ്റു രാമേട്ടാ........  എന്നോട് ക്ഷമിക്ക് രാമേട്ടാ .......
ഞാനീ പാർട്ടിക്ക് വേണ്ടി......... നമ്മുടെ വാസൂട്ടന് വേണ്ടി...............   കൊലയല്ലാത്ത തെന്തും............"

"സാരല്ല ഭാസ്ക്കരാ........
അല്ലേലും ഇച്ചിരി ധൃതി നമ്മക്ക്കൂടിപ്പോയോന്ന് മനസ്സില്തോന്നിയതാ......
മ്മടെ  വാസൂട്ടന്റെ ചോര ശരിക്കൊന്ന് ഒണങ്ങട്ടെ............
എന്നട്ട് മതി പകരം വീട്ടല്......
അത് വരെ   ആ പന്നി ജീവിക്കട്ടെ........"

"നിയ്യ് സ്നേഹള്ളോനാ   ഭാസ്ക്കരാ.......
വെട്ടാനും നുറുക്കാനും  നെന്നേക്കൊണ്ട് കയ്യൂലാ...........  സാരല്ല.......
നെന്നേം കൊണ്ട് നമ്മടെ പാർട്ടിക്ക് വേറെ ചിലത് ചെയ്യാന്ണ്ട്..........
ഇപ്പൊ  നീ  പോ........... പോയി നെൻറെ  രമണീനേം  മോനേം കളിപ്പിച്ച് രണ്ടൂസം കഴിഞ്ഞിട്ട് വാ........"
അവനെ ചേർത്ത് പിടിച്ച് രാമേട്ടനത് പറയുമ്പോൾ അയാളുടെ കണ്ണുകൾ ഒന്ന് കൂടി ചുവന്നുവോ.......?

"എടോ മണിയാ........ ഭാസ്കരൻ ഒരു പച്ചപ്പാവാ...... ല്ലേ ...? "
നടന്നകലുന്ന ഭാസ്കരനെ നോക്കി രാമേട്ടനത് പറയുമ്പോൾ ആ മുഖത്തെ പു ഛവും അരിശവും മണിയൻ കണ്ടു..........

"സ്നേഹോം  സെന്റിമെൻസുമുള്ളോ നൊന്നും  പാർട്ടീല് പറ്റൂല........
അത്തരക്കാര് പാർട്ടിക്ക് വല്ലാത്ത ഭാരാ....."

"പാർട്ടിക്ക് രക്തസാക്ഷികടെ എണ്ണം കൂടുണത് നല്ല ഗുണേണ്ടാവൂ..... അല്ലേടോ   മണിയാ......."
മണിയിൽ നിന്നുള്ള ഉത്തരത്തിന് കാത്തുനിൽക്കാതെ അയാളുറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി.............
ആ മുഖത്തെ ഭീകര ഭാവങ്ങൾ കണ്ട് മണിയൻ പകച്ച്നിന്നു.......

"മണിയാ........ മ്മടെ വാസൂട്ടന്റെ ദേഹത്ത് എത്ര വെട്ടായിരുന്നൂന്ന് ഓർമീണ്ടോ.....?"

"പതിനാറെണ്ണണ്ടായിരുന്ന് രാമേട്ടാ........."

"ഉം......... പതിനാറ്.........     അവൻ.....
ഭാസ്കരൻ......  ആ   പേടിതൊണ്ടനെ
ഇന്ന് ഓന്റെ രമണീന്റെ മുന്നില് വെള്ള
പൊതച്ച് കെടത്തുമ്പോ....... പതിനാറെണ്ണത്തീല്  ഒട്ടും കൊറയണ്ട......"

വന്യമായ അയാളുടെ മുരൾച്ചകൾ തുടരുമ്പോൾ........... ദൂരെ  രമണിയുടേയും കുഞ്ഞിൻറേയും കരള് പിളർക്കുന്ന നിലവിളിക്കുമേൽ ഒരു ഹർത്താൽ ആഹ്വാനത്തിന്റെ  ഫ്ലാഷ് ന്യൂസുകൾ മിന്നിമറഞ്ഞു...........

����������������������

Shilpi

October 07, 2016 Add Comment

ക്ഷേത്രനിര്‍മ്മാണം നടന്നുകൊണ്ടിരുന്ന ഒരു ഗ്രാമത്തില്‍ ഒരു വിദേശടൂറിസ്റ്റെത്തി.

കാഴ്ചകള്‍ കണ്ടു നടക്കവേ ക്ഷേത്രത്തിനുള്ളില്‍ തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുന്ന ഒരു ശില്‍പ്പിയെ അദ്ദേഹം കണ്ടു. ശില്‍പ്പി ഏകാഗ്രതയോടെ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കുകയായിരുന്നു. അയാളുടെ പ്രവൃത്തികള്‍ കൌതുകപൂര്‍വ്വം നോക്കിനില്‍ക്കവേ പെട്ടെന്ന് ശില്‍പ്പി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനു സമാനമായ മറ്റൊരു ശില്‍പം തൊട്ടടുത്തു തന്നെ കിടക്കുന്നത് ടൂറിസ്റ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

"താങ്കള്‍ ഒരേ പോലെയുള്ള രണ്ടു ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണല്ലേ ? ടൂറിസ്റ്റ് ചോദിച്ചു.
"അല്ല" മുഖമുയര്‍ത്തി നോക്കിക്കൊണ്ട്‌ ശില്‍പ്പി പറഞ്ഞു - "ഒരു ശില്‍പ്പം മതി, പക്ഷെ ആദ്യം ഉണ്ടാക്കിയതില്‍ അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കെ ചെറിയൊരു കേടുപാട് സംഭവിച്ചു പോയി"
ശില്‍പ്പത്തിനു സംഭവിച്ച കേടുപാടെന്താണെന്നു കണ്ടുപിടിക്കാനുള്ള കൌതുകത്തോടെ താഴെ കിടക്കുന്ന ശില്‍പത്തെ അടിമുടി സൂക്ഷമായി പരിശോധിച്ചെങ്കിലും ശില്‍പ്പി പറഞ്ഞതുപോലെയുള്ള കുഴപ്പങ്ങളൊന്നും അതില്‍ കണ്ടെത്താന്‍ ടൂറിസ്റ്റിനു സാധിച്ചില്ല.

"പക്ഷെ ഈ ശില്‍പ്പത്തിനെന്തു കുഴപ്പമാണ് സംഭവിച്ചത് ?"

തോല്‍വി സമ്മതിച്ച ഭാവത്തില്‍, തെല്ലാശ്ചര്യത്തോടെ ടൂറിസ്റ്റ് ചോദിച്ചു.

"ശില്‍പ്പത്തിന്‍റെ മൂക്കില്‍ ഒരു പോറലുണ്ടായിട്ടുണ്ട്."

ടൂറിസ്റ്റിനു നേരെ നോക്കാതെ തന്‍റെ ജോലിയില്‍ വ്യാപൃതനായി ശില്‍പ്പി പറഞ്ഞു.

"എവിടെയാണ് നിങ്ങളീ ശില്‍പ്പം സ്ഥാപിക്കാനുദ്ദേശിക്കുന്നത് ?"

"അതാ ആ സ്തൂപത്തിനു മുകളില്‍" അല്‍പ്പമകലെ സ്ഥിതിചെയ്യുന്ന ഏകദേശം ഇരുപതടി ഉയരമുള്ള കല്‍സ്തൂപം ചൂണ്ടിക്കാണിച്ച് ശില്‍പ്പി പറഞ്ഞു.
"അത്രയും ഉയരത്തില്‍ സ്ഥാപിക്കുന്ന ശില്‍പ്പത്തിന്‍റെ മൂക്കിലെ ഒരു നേര്‍ത്ത പോറല്‍ ആരാണറിയാന്‍ പോകുന്നത് ?" ടൂറിസ്റ്റ് ചോദിച്ചു.

ശില്‍പ്പി ജോലി നിര്‍ത്തി അയാളെ നോക്കി. ഒരു പുഞ്ചിരിയോടെ പറഞ്ഞു - "മറ്റാരും അറിഞ്ഞില്ലെങ്കിലും ഞാന്‍ അറിയുമല്ലോ ?"

*സമര്‍പ്പണം എന്നത് നമ്മുടെയുള്ളിന്‍റെയുള്ളില്‍ അന്തര്‍ലീനമായ ആഗ്രഹമായിരിക്കണം, ഒരിക്കലും ബാഹ്യമായ നിബന്ധനകളായിരിക്കരുത്.*

നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുവാനല്ല, മറിച്ച് നമ്മുടെ ആത്മസംതൃപ്തിക്കും കഴിവിന്‍റെ പൂര്‍ത്തീകരണത്തിനുമായിരിക്കണം.
അപ്പോള്‍ പൂര്‍ണ്ണത, ചുറ്റുമുള്ളവരുടെ അനുമോദനങ്ങളെക്കാള്‍, നമ്മുടെ മനസ്സിനുള്ളില്‍ സംതൃപ്തി നിറഞ്ഞ ഒരു വികാരമായി നിറയുന്നത് അനുഭവിച്ചറിയാം.

*നിങ്ങളൊരു പര്‍വ്വതത്തിന് മുകളിലേക്ക് കയറുമ്പോള്‍ നിങ്ങളുടെ ചിന്ത "ഉയരം കീഴടക്കിയ എന്നെയീ ലോകം കാണട്ടെ" എന്നതായിരിക്കരുത്, മറിച്ച് "ഉയരത്തില്‍ നിന്നു ഞാനീ ലോകമൊന്നു കാണട്ടെ" എന്നതായിരിക്കട്ടെ !*

It Happens !

October 03, 2016 Add Comment

രണ്ട് റെയിൽവേ പാളങ്ങൾ അടുത്തടുത്തായി ഇരിക്കുന്നു...
ഒന്നിൽ  ട്രെയിൻ വരാത്തത്.

മറ്റെതിൽ അടിക്കടി ട്രെയിൻ വരുന്നത്...

ട്രെയിൻ വരാത്ത പാളത്തിൽ ഒരു കുട്ടി കളിച്ച് കൊണ്ടിരിക്കുന്നു.

ട്രെയിൻ വരുന്ന പാളത്തിൽ പത്ത് കുട്ടികൽ ഒന്നിച്ചിരുന്ന് കളിക്കുന്നു..

തൊട്ടടുത്ത നിമിഷത്തിൽ ട്രെയിൻ വരുന്നു..

ട്രാക്ക് മാറ്റി വിടാൻ കഴിയുന്ന നിങ്ങൾ ഇത് കാണുന്നു..

നിങ്ങൾ ആരുടെ നേരേ ട്രെയിൻ തിരിച്ച് വിടും.??

പ്രാക്ടിക്കലായി മറുപടി പറയണം. നമ്മളാരും സൂപ്പർമാനല്ല....

ഇങ്ങനൊരു ചോദ്യം ഒരാൾ ഒരു വ്യക്തിയോട് ചോദിച്ചു..

സത്യത്തിൽ നമ്മൾ എന്താകും ചെയ്യുക..??

ഒരു കുട്ടി ഇരുന്ന് കളിക്കുന്ന പാളത്തിലേക്ക് ട്രെയിൻ തിരിച്ച് വിടും..

എന്താണെന്ന് വെച്ചാൽ പത്ത് കുട്ടികളെ രക്ഷിക്കാം എന്ന സത്യം...

"സമൂഹം അങ്ങനാണ്"

ട്രെയിൻ വരും എന്നറിഞ്ഞിട്ടും ട്രാക്കിൽ കളിച്ച തെറ്റു ചെയ്ത കുട്ടികൾ രക്ഷിക്കപ്പെടും..

ട്രെയിൻ വരാത്ത സ്ഥലത്ത് ആർക്കും ശല്യമില്ലാതെ കളിച്ച  തെറ്റ് ചെയ്യാത്ത കുട്ടി ശിക്ഷിക്കപ്പെടും....

ഈ ലോകത്ത് നമ്മുടെ ജീവിതവും നാടും ഇങ്ങനാണ്....

" Fault makers are majority, even they protected
in most situations ".

നല്ലത് ഒറ്റക്ക് ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുന്നു...

തെറ്റുകൾ കൂട്ടത്തോടെ ചെയ്യുന്നവർ രക്ഷിക്കപ്പെടുന്നു....

Think !

June 06, 2016 Add Comment

*🚷കുട്ടികളെ പഴിചാരുന്നതിനു മുൻപ് ഒരു നിമിഷം❗*
➖➖➖➖➖➖➖➖➖➖

🔹90 മുതൽ 100 വരെ *[A+]*
🔹80 മുതൽ 89 വരര *[A]*
🔹70 മുതൽ 79 വരെ  *[B+]*
🔹60 മുതൽ 69 വരെ *[B]*
☝ഇങ്ങനെയാണ് Grading.

📝ഒരു കുട്ടിക്ക് ഓരോ വിഷയത്തിനും 92 മാർക്ക് വീതം ലഭിച്ചാൽ ആകെ 920, *എല്ലാം A+, വളരെ നല്ല കുട്ടി*..
അവനെ എല്ലാവരും വാനോളം പുകഴ്ത്തുന്നു..

👉🏾ഇനി നമ്മൾ ഒന്നിനും കൊള്ളാത്തവരായി കാണുന്ന ചില കുട്ടികൾക്ക് കിട്ടിയ മാർക്ക് നോക്കുക.. *ആരാണ് കൂടുതൽ മെച്ചമെന്ന് വിലയിരുത്തുക*
===========================

*{{കുട്ടി 1}}*
➖➖➖➖➖
9 A+
1 A

98x9=882
88x1=88
ആകെ 970
*മുഴുവൻ A+ കിട്ടിയ വനേക്കാൾ 50 മാർക്ക് കൂടുതൽ*

*{{കുട്ടി 2}}*
➖➖➖➖➖
6 A+
4 A

99 x 6=594
88 x 4 = 352
ആകെ 946
*ഈ കുട്ടിയെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപാട് എന്താണ്??*

*{{കുട്ടി 3}}*
➖➖➖➖➖
7 A+
2 A
1 B+

99 x 7= 693
88 x 2 = 176
78 x 1 = 78
ആകെ 947
*മുഴുവൻ A+ കിട്ടിയവനേക്കാൾ 27 മാർക്ക് കൂടുതൽ*
❗❗❗❗❗❗❗❗❗❗

⚠പണ്ടൊക്കെ പഠിക്കാത്ത കുട്ടികളായിരുന്നു മാനസികമായി തകർന്നിരുന്നത്
ഇന്ന് മുഴുവൻ A+ കിട്ടാത്തതിന്റെ പേരിൽ, പഠിക്കുന്ന കുട്ടികളാണ് മാനസികമായി തകർന്നു കൊണ്ടിരിക്കന്നത്..

*നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അബദ്ധങ്ങളിൽ ഒന്ന്.*
〰〰〰〰〰〰〰〰〰

Nostalgic

June 06, 2016 Add Comment

ഒരു പീരിയഡ് ക്ലാസ് എടുക്കാൻ ടീച്ചർ ഇല്ലാതെ വന്നപ്പോൾ ഞങ്ങൾ ഒന്നു പതുക്കെ സംസാരിച്ചു. എല്ലാവരുടേതും കൂടിയായപ്പോൾ ഒരു തേനീച്ച കൂട്ടിൽ കല്ലെറിഞ്ഞ പ്രതീതി.🐝
.
.
അത് സ്റ്റാഫ് റൂമിലെക്കെത്തി
.
ഒരു പൊക്കം കൂടിയ ഒരാൾ കയ്യിൽ ചൂരലുമായി ഓടി വന്നു🚶🏃🏃
.
.
എവിടെ ക്ലാസ് ലീഡർ???
വന്ന് സംസാരിക്കുന്നവരുടെ
പേരെഴുതിയെ..,✍
10 പേരാവുമ്പോള് പറയണം...!!!
.
.
ഡയലോഗ്  പറഞ്ഞ്കഴിഞ്ഞ്,
മാഷ് സ്ഥലം വിട്ടു...!!!

ലീഡർ ചെക്കൻ
തുളളിച്ചാടി മുന്നില് വന്ന് നില്ക്കും...!🚶
പിന്നെ,
അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ
വെടിവെച്ചിടാൻ നിൽക്കുന്ന മേജർ
മഹാദേവൻ്റെ വിചാരം ലീഡറിൻ്റെ മുഖത്ത് തെളിഞ്ഞു...!!!😎

അത്രയും നേരം ആർത്തിരമ്പിയിരുന്ന
ക്ലാസിൽ പിന്നെ മുഴുവൻ സ്മശാന മൂകത...!
🙇
സംഘർഷഭരിതമായ മുഹൂർത്തം...!
മസിലും പിടിച്ചിരിക്കുന്ന പാവം
കുഞ്ഞാടുകൾ...!
അറിയാതെ ചുണ്ടനങ്ങിപ്പോയാൽ
തീർന്നു...!
ആദ്യം പേരു വന്നവനോട് എല്ലാർക്കും
സഹതാപം...!
അവനാദ്യം ശബ്ദം താഴ്ത്തി
ലീഡറിന്റെ കാലു പിടിച്ചു നോക്കി..,
പേരു മായ്ക്കാൻ...!!!
നോ രക്ഷ...!!!
പിന്നെ,
"ഒന്നു പോടാപ്പാ, ഇതൊക്കെ നമ്മളു
കുറെ കണ്ടതാ"
എന്ന ഭാവത്തിൽ ലീഡറിനു ഒരു ലോഡ്
പുച്ഛവും വാരി വിതറി
ഞെളിഞ്ഞിരുന്നു...!!!😏

10 എണ്ണത്തിനെ കിട്ടിയതും,
ലീഡര് ഒറ്റ ഓട്ടം സ്റ്റാഫ് റൂമിലോട്ട്...!!!! 💨💃

ചൂരലും കൊണ്ടുളള ആ
മാഷിൻ്റെ  കടന്നു
വരവ്, എല്ലാത്തിന്റേം നെഞ്ചിൽ
ഡപ്പാംകൂത്ത് മേളം...!!!

പിന്നെ
എല്ലാം പെട്ടന്നാ..,
വരി വരിയായ് നിൽക്കുന്നു..,👬👭👬👬👬
കൈ നീട്ടുന്നു..,
വാങ്ങുന്നു..,
പോവുന്നു...!!!

ഇടയിൽ,
"മാഷെ ഞാൻ സംസാരിച്ചില്ല,
ബുക്ക്
വാങ്ങിയതാ..."
എന്നൊക്കെ പറയാൻ
ശ്രമിക്കുന്നവരുടെ
ശബ്ദം,
"കൈ നീട്ടെടാാാാ...😡😡😡"
എന്ന ഗർജ്ജനത്തിനു മുൻപിൽ മുറിഞ്ഞു
പോയി...!!!

അടി കൊളളുന്നത് അവരാണേലും,
വേദനയുടെ ഭാവം കണുന്നവരുടെ
മുഖത്തും വിരിയും...!!!

ചടങ്ങ് കഴിഞ്ഞ്, കരയുന്നവരോട്
സഹതാപവും,
ഇതൊക്കെ എന്ത്
എന്ന ഭാവം മുഖത്ത്  വരുത്തി, ഒന്നും സംഭവിക്കാത്ത
പോലെ ഇരിക്കുന്നവരോട്‌ ആരാധനയും...!!!

അടി കൊണ്ടവർക്ക് സംസാരിക്കാൻ
ലൈസൻസ് കിട്ടിയെന്ന വിശ്വാസം...!!!�

ബാക്കിയുളളവരുടെ മുഖത്ത്,
-കൊന്നാലും വാ തുറക്കൂല
എന്ന ഭാവം...!

അടുത്ത റൗണ്ടിലും ഇരപിടിക്കാനായി
ലീഡറിന്റെ കഴുകൻ കണ്ണുകൾ അലഞ്ഞ്
നടക്കുന്നു...!!!

ഒരു പക്ഷെ എല്ലാരുടെയും സ്കൂൾ ലൈഫിൽ,
ഒരു തവണയെങ്കിലും പ്ലിംഗ്
ചെയ്ത സീൻ...!!!�

നമ്മൾ ഒരുപാട് തവണ അഭിനയിച്ച്
തകർത്ത സീൻ...!🎬

ഓർമിക്കുമ്പോൾ ആ നല്ല നാളുകൾ ഇനി
തിരികെ വരില്ലല്ലോ എന്ന സത്യം ഒരു
വിങ്ങലാകുന്നു...!

ഇപ്പോൾ നിങ്ങളുടെ
നിശ്വാസത്തിൽ അത് പ്രകടമാണ്...!!!

Feeling Nostalgic...