B27 Worms

October 28, 2016 Add Comment
Today 28-10-2016 I woke up at about 4:30am by seeing a dream..
I may seen lot dreams but this one hurt me a lot .. And the shock is still not relieved.
I don't remember how it starts .. I was living in a family home with my son, and my family, I was in a financially lost situation Nd my wife left me,
It was heavily raining outside we were in the joint family, there comes some other visitors to the home and we lost space. My son was sleeping in my shoulders and I was searching for some safe place to make his bed for a good sleep. I could not find and in late night I felt something is itching in my skin.
When I checked I seen some small projections moving slowly inside the skin. And it pains too.
I found a safe place for my son to sleep, in the varanda of the home and after placing him there I just tried to pull the projection from my skin, when. I pulled it I was shocked it was a worm moving and it died shortly.
But very shortly I observed same projections in my skin in many locations, I pulled one by one it all worms...
I remember there were a lot worms.. Mean while my son woke up, but I feared to pat him fearing that those worms may affect him too.
He seen the worms moving in my body under the skin and  he feared. And he started crying and uttered that "father I don't want to leave you... You been eaten by worms...
By this time I have picked a larger one from my legs skin .. I pulled it out and it long a feet .. I shocked and feared .. And woke up..
After waking up, I checked my body bit Jo worms .. But I miss my son .. He was with his mother ... Safely .. ...
This dream reminded me the need of a safe home. Because I don't have one still...
All money I earned were spend for my dears in several means .. At those days I thou that they will be with me to support .. But by that two years I am realising the mistake I made.. When my health gone bad. When. I was diagnosed with heart failure shortly my wife left me , and sued for divorce, on that tension I lost my job .. To keep me engaged and to be fresh I joined LLB, but due health and lack of money I have to stop my studies again ... Mom has agreed to pay some money for my studies but after 3 months she stopped supporting .. Without money I could not continue .. And eventually I had to stop studies..
Now I don't even have a penny to do sweets to my son .. So for him it is better to be with her family, who are rich enough to look after him.
Being poor is my fault.. Because I loved my family, but now in these hard time, am realising the true friends and relatives. With their support am recovering ..
And I will come back, by pulling out all those worms which hurt me and trying to attack .. I will !
This dream reminds me to be careful ! 

ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ

October 22, 2016 Add Comment

ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം...

മിനുക്കണം...

പുതുക്കണം..

അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിക്കുക
തന്നെ... വേണം

കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന് പിണങ്ങാൻ സാധ്യത കൂടുതൽ
ഉണ്ട്.

എന്നോട് അവൻ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം.

സൗഹൃദങ്ങൾ മാത്രമല്ല കുടുംബ ബന്ധങ്ങൾ പോലും തകരാൻ നന്നേ ചെറിയ ഒരു കാരണം മതി.

അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം

. ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ.

പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ...

സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ..

ഒടുവിൽ പിണക്കമായി.

വിളി നിന്നു..

ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറലായി...

കാലം ഏറെ ചെന്നാൽ പിന്നെ ആരാദ്യം മിണ്ടും എന്നായി... എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല... എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്.

നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..!

കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല. ഒരു പക്ഷേ..

എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും.

ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു സലാം പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല.

"ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ,

ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ"

കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക...!!!

വായിച്ച് കഴിഞ്ഞ ഉടനേ ഷെയർ ചെയ്യുക
ആരെങ്കിലും പിണങ്ങി നിൽക്കുന്നുണ്ടെങ്കിൽ
നന്നാവട്ടെ��������������������������������������

Harthal !

October 14, 2016 Add Comment

����  *ഹർത്താൽ*  ����

രചന: *യൂസഫ് വളയത്ത്*
yoosuf valayath/facebook.com
...................................................
"ആ പന്നീടെ  ഇറച്ചീല്  പച്ചിരുമ്പ് ആഴ്ന്നിറങ്ങണേന്റെ  മുമ്പ്   " ഇത്ഞങ്ങടെ വാസൂട്ടൻറെ ചോരക്ക് പകരാൺടാ...." എന്ന് ഓന്റെ  ചെവീല് മുഴങ്ങണം.........
ചത്ത് മലക്കുമ്പൊ  ഓൻ ഒരു നിമിഷം  നമ്മടെ വാസൂട്ടനെ  ഓർക്കണം...... "

"വാസൂട്ടൻ  നമ്മടെ പാർട്ടിടെ കരുത്തായിരുന്നു........ ഞാൻ പറയാണ്ട് നിങ്ങക്കറിയാലോ വാസൂട്ടനെ........
ഭാസ്കരാ  ചെല്ല്........ ചെന്ന് തീർത്തട്ട് വാ...... തിളങ്ങുന്ന ആയുധംനീട്ടി  രാമേട്ടൻ മുരണ്ടു.......... "

ആളും ആരവങ്ങളുമൊഴിഞ്ഞപ്പോൾ  ഇരുട്ടിന്റെ മറപറ്റി  ബിനു വീട്ടിലേക്ക് നടന്നു.........
പുഴയുടെ തൂക്കുപാലത്തിനടുത്തെത്തിയപ്പോൾ ഇരുട്ടിലൊരു അനക്കം.........  അയാളുടെ ഉള്ളമൊന്നു പിടച്ചു...... ഭയം ഉള്ളിലൊതുക്കി
ഉറക്കെ അയാൾ ചോദിച്ചു
"ആരാ............?"
ഇരുളി ലെ രൂപം നിലാവിന്റെ ഇത്തിരി വെട്ടത്തേക്ക് ഇറങ്ങി വന്നു
ഭാസ്കരൻ !!!!

അവന്റെ കയ്യിലെ തിളങ്ങുന്ന വാൾ തലപ്പി ലേക്ക് നോക്കിയപ്പോൾ
അയാൾ വനജയെ ഓർത്തു........ അവൾക്കരികിലിരിക്കുന്ന ചിന്നു മോളേയും.........

പിന്നെ അറവുമാടിനെപ്പോലെ തളർന്ന് നിലത്തിരുന്ന് പതിയെ പറഞ്ഞു.... "വാസൂന്റെ ചോര കയ്യീന്ന് കഴുകി കളയുമ്പോ ഞാൻ കരുതിയിരുന്നു....... ഇത് പോലൊരാൾ വരൂന്ന്........."

"സുഹൃത്തേ....... ഈ പൊഴേടെ അക്കരെചെന്ന ആദ്യം കാണ് ണ വീട്ടില് എന്റെ നാല് വയസ്സുള്ള മോള് എന്നേം കാത്ത് ഇരിക്കണ് ണ്ട്............. എൻടെ പെടച്ചല് തീർന്നാ......... കയ്യൂച്ചാ ഈ കടലപ്പൊതി എന്റെ.....ചിന്നൂന്....... ചോര പെനയാണ്ട് കൊടുക്കണം.................. രാവിലെ വീട്ടീന്ന് എറങ്ങുമ്പ  എൻറെ മോള്ക്ക് ഞൻ കൊടുത്ത  വാക്കാ..........

അയാളുടെ തേങ്ങലിൽ  ഭാസ്കരന്റെ പേശികളയഞ്ഞു........  പിന്നെ..........
പുഴയുടെ ആഴങ്ങളിലേക്ക്  ചോരമണ മേൽക്കാത്ത ഒരായുധം ആണ്ടു പോയി......

"രാമേട്ടാ ഞാൻ തോറ്റു രാമേട്ടാ........  എന്നോട് ക്ഷമിക്ക് രാമേട്ടാ .......
ഞാനീ പാർട്ടിക്ക് വേണ്ടി......... നമ്മുടെ വാസൂട്ടന് വേണ്ടി...............   കൊലയല്ലാത്ത തെന്തും............"

"സാരല്ല ഭാസ്ക്കരാ........
അല്ലേലും ഇച്ചിരി ധൃതി നമ്മക്ക്കൂടിപ്പോയോന്ന് മനസ്സില്തോന്നിയതാ......
മ്മടെ  വാസൂട്ടന്റെ ചോര ശരിക്കൊന്ന് ഒണങ്ങട്ടെ............
എന്നട്ട് മതി പകരം വീട്ടല്......
അത് വരെ   ആ പന്നി ജീവിക്കട്ടെ........"

"നിയ്യ് സ്നേഹള്ളോനാ   ഭാസ്ക്കരാ.......
വെട്ടാനും നുറുക്കാനും  നെന്നേക്കൊണ്ട് കയ്യൂലാ...........  സാരല്ല.......
നെന്നേം കൊണ്ട് നമ്മടെ പാർട്ടിക്ക് വേറെ ചിലത് ചെയ്യാന്ണ്ട്..........
ഇപ്പൊ  നീ  പോ........... പോയി നെൻറെ  രമണീനേം  മോനേം കളിപ്പിച്ച് രണ്ടൂസം കഴിഞ്ഞിട്ട് വാ........"
അവനെ ചേർത്ത് പിടിച്ച് രാമേട്ടനത് പറയുമ്പോൾ അയാളുടെ കണ്ണുകൾ ഒന്ന് കൂടി ചുവന്നുവോ.......?

"എടോ മണിയാ........ ഭാസ്കരൻ ഒരു പച്ചപ്പാവാ...... ല്ലേ ...? "
നടന്നകലുന്ന ഭാസ്കരനെ നോക്കി രാമേട്ടനത് പറയുമ്പോൾ ആ മുഖത്തെ പു ഛവും അരിശവും മണിയൻ കണ്ടു..........

"സ്നേഹോം  സെന്റിമെൻസുമുള്ളോ നൊന്നും  പാർട്ടീല് പറ്റൂല........
അത്തരക്കാര് പാർട്ടിക്ക് വല്ലാത്ത ഭാരാ....."

"പാർട്ടിക്ക് രക്തസാക്ഷികടെ എണ്ണം കൂടുണത് നല്ല ഗുണേണ്ടാവൂ..... അല്ലേടോ   മണിയാ......."
മണിയിൽ നിന്നുള്ള ഉത്തരത്തിന് കാത്തുനിൽക്കാതെ അയാളുറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി.............
ആ മുഖത്തെ ഭീകര ഭാവങ്ങൾ കണ്ട് മണിയൻ പകച്ച്നിന്നു.......

"മണിയാ........ മ്മടെ വാസൂട്ടന്റെ ദേഹത്ത് എത്ര വെട്ടായിരുന്നൂന്ന് ഓർമീണ്ടോ.....?"

"പതിനാറെണ്ണണ്ടായിരുന്ന് രാമേട്ടാ........."

"ഉം......... പതിനാറ്.........     അവൻ.....
ഭാസ്കരൻ......  ആ   പേടിതൊണ്ടനെ
ഇന്ന് ഓന്റെ രമണീന്റെ മുന്നില് വെള്ള
പൊതച്ച് കെടത്തുമ്പോ....... പതിനാറെണ്ണത്തീല്  ഒട്ടും കൊറയണ്ട......"

വന്യമായ അയാളുടെ മുരൾച്ചകൾ തുടരുമ്പോൾ........... ദൂരെ  രമണിയുടേയും കുഞ്ഞിൻറേയും കരള് പിളർക്കുന്ന നിലവിളിക്കുമേൽ ഒരു ഹർത്താൽ ആഹ്വാനത്തിന്റെ  ഫ്ലാഷ് ന്യൂസുകൾ മിന്നിമറഞ്ഞു...........

����������������������

Shilpi

October 07, 2016 Add Comment

ക്ഷേത്രനിര്‍മ്മാണം നടന്നുകൊണ്ടിരുന്ന ഒരു ഗ്രാമത്തില്‍ ഒരു വിദേശടൂറിസ്റ്റെത്തി.

കാഴ്ചകള്‍ കണ്ടു നടക്കവേ ക്ഷേത്രത്തിനുള്ളില്‍ തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുന്ന ഒരു ശില്‍പ്പിയെ അദ്ദേഹം കണ്ടു. ശില്‍പ്പി ഏകാഗ്രതയോടെ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കുകയായിരുന്നു. അയാളുടെ പ്രവൃത്തികള്‍ കൌതുകപൂര്‍വ്വം നോക്കിനില്‍ക്കവേ പെട്ടെന്ന് ശില്‍പ്പി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനു സമാനമായ മറ്റൊരു ശില്‍പം തൊട്ടടുത്തു തന്നെ കിടക്കുന്നത് ടൂറിസ്റ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

"താങ്കള്‍ ഒരേ പോലെയുള്ള രണ്ടു ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണല്ലേ ? ടൂറിസ്റ്റ് ചോദിച്ചു.
"അല്ല" മുഖമുയര്‍ത്തി നോക്കിക്കൊണ്ട്‌ ശില്‍പ്പി പറഞ്ഞു - "ഒരു ശില്‍പ്പം മതി, പക്ഷെ ആദ്യം ഉണ്ടാക്കിയതില്‍ അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കെ ചെറിയൊരു കേടുപാട് സംഭവിച്ചു പോയി"
ശില്‍പ്പത്തിനു സംഭവിച്ച കേടുപാടെന്താണെന്നു കണ്ടുപിടിക്കാനുള്ള കൌതുകത്തോടെ താഴെ കിടക്കുന്ന ശില്‍പത്തെ അടിമുടി സൂക്ഷമായി പരിശോധിച്ചെങ്കിലും ശില്‍പ്പി പറഞ്ഞതുപോലെയുള്ള കുഴപ്പങ്ങളൊന്നും അതില്‍ കണ്ടെത്താന്‍ ടൂറിസ്റ്റിനു സാധിച്ചില്ല.

"പക്ഷെ ഈ ശില്‍പ്പത്തിനെന്തു കുഴപ്പമാണ് സംഭവിച്ചത് ?"

തോല്‍വി സമ്മതിച്ച ഭാവത്തില്‍, തെല്ലാശ്ചര്യത്തോടെ ടൂറിസ്റ്റ് ചോദിച്ചു.

"ശില്‍പ്പത്തിന്‍റെ മൂക്കില്‍ ഒരു പോറലുണ്ടായിട്ടുണ്ട്."

ടൂറിസ്റ്റിനു നേരെ നോക്കാതെ തന്‍റെ ജോലിയില്‍ വ്യാപൃതനായി ശില്‍പ്പി പറഞ്ഞു.

"എവിടെയാണ് നിങ്ങളീ ശില്‍പ്പം സ്ഥാപിക്കാനുദ്ദേശിക്കുന്നത് ?"

"അതാ ആ സ്തൂപത്തിനു മുകളില്‍" അല്‍പ്പമകലെ സ്ഥിതിചെയ്യുന്ന ഏകദേശം ഇരുപതടി ഉയരമുള്ള കല്‍സ്തൂപം ചൂണ്ടിക്കാണിച്ച് ശില്‍പ്പി പറഞ്ഞു.
"അത്രയും ഉയരത്തില്‍ സ്ഥാപിക്കുന്ന ശില്‍പ്പത്തിന്‍റെ മൂക്കിലെ ഒരു നേര്‍ത്ത പോറല്‍ ആരാണറിയാന്‍ പോകുന്നത് ?" ടൂറിസ്റ്റ് ചോദിച്ചു.

ശില്‍പ്പി ജോലി നിര്‍ത്തി അയാളെ നോക്കി. ഒരു പുഞ്ചിരിയോടെ പറഞ്ഞു - "മറ്റാരും അറിഞ്ഞില്ലെങ്കിലും ഞാന്‍ അറിയുമല്ലോ ?"

*സമര്‍പ്പണം എന്നത് നമ്മുടെയുള്ളിന്‍റെയുള്ളില്‍ അന്തര്‍ലീനമായ ആഗ്രഹമായിരിക്കണം, ഒരിക്കലും ബാഹ്യമായ നിബന്ധനകളായിരിക്കരുത്.*

നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുവാനല്ല, മറിച്ച് നമ്മുടെ ആത്മസംതൃപ്തിക്കും കഴിവിന്‍റെ പൂര്‍ത്തീകരണത്തിനുമായിരിക്കണം.
അപ്പോള്‍ പൂര്‍ണ്ണത, ചുറ്റുമുള്ളവരുടെ അനുമോദനങ്ങളെക്കാള്‍, നമ്മുടെ മനസ്സിനുള്ളില്‍ സംതൃപ്തി നിറഞ്ഞ ഒരു വികാരമായി നിറയുന്നത് അനുഭവിച്ചറിയാം.

*നിങ്ങളൊരു പര്‍വ്വതത്തിന് മുകളിലേക്ക് കയറുമ്പോള്‍ നിങ്ങളുടെ ചിന്ത "ഉയരം കീഴടക്കിയ എന്നെയീ ലോകം കാണട്ടെ" എന്നതായിരിക്കരുത്, മറിച്ച് "ഉയരത്തില്‍ നിന്നു ഞാനീ ലോകമൊന്നു കാണട്ടെ" എന്നതായിരിക്കട്ടെ !*

It Happens !

October 03, 2016 Add Comment

രണ്ട് റെയിൽവേ പാളങ്ങൾ അടുത്തടുത്തായി ഇരിക്കുന്നു...
ഒന്നിൽ  ട്രെയിൻ വരാത്തത്.

മറ്റെതിൽ അടിക്കടി ട്രെയിൻ വരുന്നത്...

ട്രെയിൻ വരാത്ത പാളത്തിൽ ഒരു കുട്ടി കളിച്ച് കൊണ്ടിരിക്കുന്നു.

ട്രെയിൻ വരുന്ന പാളത്തിൽ പത്ത് കുട്ടികൽ ഒന്നിച്ചിരുന്ന് കളിക്കുന്നു..

തൊട്ടടുത്ത നിമിഷത്തിൽ ട്രെയിൻ വരുന്നു..

ട്രാക്ക് മാറ്റി വിടാൻ കഴിയുന്ന നിങ്ങൾ ഇത് കാണുന്നു..

നിങ്ങൾ ആരുടെ നേരേ ട്രെയിൻ തിരിച്ച് വിടും.??

പ്രാക്ടിക്കലായി മറുപടി പറയണം. നമ്മളാരും സൂപ്പർമാനല്ല....

ഇങ്ങനൊരു ചോദ്യം ഒരാൾ ഒരു വ്യക്തിയോട് ചോദിച്ചു..

സത്യത്തിൽ നമ്മൾ എന്താകും ചെയ്യുക..??

ഒരു കുട്ടി ഇരുന്ന് കളിക്കുന്ന പാളത്തിലേക്ക് ട്രെയിൻ തിരിച്ച് വിടും..

എന്താണെന്ന് വെച്ചാൽ പത്ത് കുട്ടികളെ രക്ഷിക്കാം എന്ന സത്യം...

"സമൂഹം അങ്ങനാണ്"

ട്രെയിൻ വരും എന്നറിഞ്ഞിട്ടും ട്രാക്കിൽ കളിച്ച തെറ്റു ചെയ്ത കുട്ടികൾ രക്ഷിക്കപ്പെടും..

ട്രെയിൻ വരാത്ത സ്ഥലത്ത് ആർക്കും ശല്യമില്ലാതെ കളിച്ച  തെറ്റ് ചെയ്യാത്ത കുട്ടി ശിക്ഷിക്കപ്പെടും....

ഈ ലോകത്ത് നമ്മുടെ ജീവിതവും നാടും ഇങ്ങനാണ്....

" Fault makers are majority, even they protected
in most situations ".

നല്ലത് ഒറ്റക്ക് ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുന്നു...

തെറ്റുകൾ കൂട്ടത്തോടെ ചെയ്യുന്നവർ രക്ഷിക്കപ്പെടുന്നു....