പുതിയൊരു തുളളൽ പാട്ട്
- - - - -........ -----
കേരം വളരും കേരളനാട്ടില്‍
കേരത്തെക്കാള്‍ പേരുകളധികം.
ആളുകളവരുടെ പേരുകള്‍ കേട്ടി-
ട്ടാലോചിച്ചാല്‍ ആകെ വിചിത്രം!
'പങ്കജവല്ലി' പാവമവള്‍ക്ക്
വണ്ണം കൊണ്ടു നടക്കാന്‍ വയ്യ.
കോട്ടാസാരിയുടുത്താല്‍പ്പോലും
സാരിത്തുന്പിനു നീളക്കുറവ്.
'ആശാലത'യെ കണ്ടിട്ടാരും
ആശിച്ചിട്ടില്ലിന്നേവരെയും
ആശ പൊലിഞ്ഞവള്‍ വീട്ടില്‍ത്തന്നെ
ആലോചനകള്‍ വന്നില്ലൊന്നും.
'ശാന്തമ്മ'യ്കൊരു കോപം വന്നാല്‍
ഈറ്റപ്പുലിയും പമ്പ കടക്കും.
മണ്ടി നടന്നവള്‍ കണ്ടതു മുഴുവന്‍
തല്ലിയുടച്ചു തരിപ്പണമാക്കും.
'കമലാക്ഷീ'ടേം 'മീനാക്ഷീ'ടേം
കണ്ണുകള്‍ കണ്ടാല്‍ ഭയമായീടും
ഉണ്ടക്കണ്ണികളെന്നു വിളിക്കാന്‍
മനസും പോര, മുഷിച്ചിലുമാകും.
'ചന്ദ്രിക'യുടെയാ മുഖഭാവത്തില്‍.....
പുഞ്ചിരിയൊരുതരി കാണ്മാനില്ല.
ഗൌരവമിത്തിരി കൂടുതലത്രേ
ഗൌനിക്കാറില്ലവളേയാരും.
പേരില്‍ 'പങ്കജ-അക്ഷന്‍' പക്ഷെ
കോങ്കണ്ണുള്ളവനുടെ വിഷമം
കണ്ണട വെച്ചു നടക്കുന്നതിനാല്‍
കൂടുതലാരും കാണുന്നില്ല.
'വിദ്യാധര'നൊട് ചോദിച്ചപ്പോള്‍
മൂന്നാംക്ലാസ്സില്‍ തോറ്റവനത്രേ.
പിന്നീടവനാ പള്ളിക്കൂടം
മുറ്റത്തൂടെപ്പോയിട്ടില്ല.
'പുഷ്പാന്ഗത'നോ ദേഹം മുഴുവന്‍
ചൊറിവന്നിട്ടൊരു കുറവില്ലത്രേ.
കാലും, മേലും, വയറും, മുഖവും
പാടു പിടിച്ചു കറത്തും പോയി.
'മണികണ്ട്ഠ'ന്റെ സ്വരം കേട്ടാലോ
തകരത്തിന്മേല്‍ ചൊറിയും പോലെ
പാട്ടുകള്‍പാടാന്‍ കൊതിയുണ്ടെന്നാല്‍
ആയതിനിനി ഒരുജന്മം വേറേവേണം.
'സന്തോഷി'ന്റെമുഖം കണ്ടാൽ
അക്കാണുന്നവനും സങ്കടമാകും
എന്തോ വന്നു ഭവിച്ചതു പോലൊരു
ചിന്താഭാരാത്താലാ വദനം കദനം.
'സത്യൻ'എന്നവനോടൊരു കാര്യം കേട്ടാല്‍
സത്യമവന്‍ പറയാറേയില്ല.
പിള്ളകളിച്ചും കള്ളുകുടിച്ചും
കള്ളം തന്നെ കാട്ടിക്കൂട്ടും.
'വിജയന്‍' നല്ലൊരു പേരെന്നാലും
തോല്‍വികള്‍ മാത്രം ജാതകമവന്
ഓരോക്ലാസ്സിലു മൊരോകൊല്ലം തോ-
റ്റെത്തിപ്പറ്റീ പത്താം ക്ലാസ്സില്‍.
'ഗോപാലനെ'യൊരു പശുകുത്തീട്ടാ-
പ്പാവത്തിന്നെഴുനേല്‍ക്കാന്‍ വയ്യ,
ഞവരക്കിഴിയും ആയിട്ടൊരുവിധമൊക്കെ
ക്കഷ്ടിച്ചങ്ങനെ കഴിയുന്നത്രെ.
'വിശ്വംഭരനു' കിടക്കാന്‍ നല്ലൊരു
വീടില്ലൊരു ചെറു മാടം മാത്രം.
വയറു നിറക്കാന്‍ വഴിയും കുറവ്,
വായ്പ്പ കൊടുക്കാനാളും കുറവ്.
സജിയും, സുജിയും,സനുവും, സുനുവും,
സനിലും, സുനിലും, കമലും, വിമലും
ആണോ പെണ്ണോന്നറിയണമെങ്കില്‍
നേരിട്ടവരെക്കണ്ടേ പറ്റൂ.
കരവഴിയായും കടല്‍ വഴിയായും
പേരുകള്‍ പലതീനാട്ടില്‍ വന്നൂ,
അവിരാ, മൊയ്തീന്‍, മമ്മത്, തോമ്മാ
എന്നിവയവയില്‍ ചിലതാണത്രെ .
പേരുകളവയിന്‍ പൊരുളീയടിയന്‍
നിരുവിച്ചിട്ടൊരു പിടിയും കിട്ടാ-
പൊരുളറിയാത്തതുകൊണ്ടീക്കാര്യം
അവരൊട്ടുരിയാടുവതല്ല.
അറുപതുവയസ്സിന്നപ്പുറമെത്തിയ
അനുമോനുണ്ട്, മിനിമോളുണ്ട്.
അവരെ പേരുവിളിക്കാനടിയനു
ബഹുമാനം കൊണ്ടാവുന്നില്ല.
തലകൊണ്ടിങ്ങനെ നിരുവിക്കുമ്പോള്‍
പല പേരുകളും തലകീഴത്രേ
പേരുകളിട്ടവരറിയുന്നുണ്ടോ
പേരിന്നുടമകളവരുടെവിഷമം?
ആലോചിച്ചാലാളും പേരും
തമ്മില്‍ച്ചേരാതനവധിയുണ്ട്.
മുഴുവന്‍ ചൊല്ലാന്‍ നേരവുമില്ല,
ചൊല്ലീട്ടിനിയും ഫലമതുമില്ല.
😜😜😜😜😜😜😜
EmoticonEmoticon